വടക്കൻ കേരളത്തിൽ നിന്ന് വിരുന്ത് വന്ന ചങ്ങായി ഫക്രുവിന്ന് ഈരാറുകളുടെ നാടായ ഈരാറ്റുപേട്ടയുടെ ഇമ്മിണി വല്യ മൊഞ്ച് കാട്ടാൻ തന്നെയാണ് എന്റെ പ്ലാൻ. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് സാധാരണ മധ്യ കേരളത്തിൽ ഉള്ള നടുകളോട് ഉള്ള "പുച്ഛഭാവം" ഇന്ന് മാറ്റി കൊടുക്കും. ഓന്റെ ഖൽബിൽ നിറയെ കോയികോടും അവിടെത്തെ വിശേഷങ്ങളുമാണ്.
കൊതുകു കടിയുമില്ലാതെ മൂടി പുതച്ചു കിടക്കുന്ന ഓന്റെ പിന്നാബുറത്ത് തന്നെ കൊടുത്തു ഒരു ചവിട്ട്. കണ്ണും തിരുമി എഴുനേറ്റ് ഈ രാവിലെ "അനക്ക് പ്രറന്ത് പിടിച്ചോ" എന്ന ഭാവത്തിൽ എന്നെ നോക്കിയ ഒനോട്. മറന്നോ സൂര്യ ഉദയം കാണാൻ പോകണ്ടെ. ഇപ്പോൾ ഇറങ്ങി ചവിട്ടി പിടിപ്പിച്ചല്ലേ ഏതേലും മലയുടെ മുകളിൽ എത്തു. "ഇല്ലിക്കകല്ലോ "അയ്യൻപാറയോ" നല്ലത് എന്ന വടം വലി എന്റെ ഉള്ളിൽ നടന്നു കൊണ്ടിരുന്നു. അയ്യൻപാറ തന്നെ തിരഞ്ഞെടുത്തു റോഡിന്റെ അടുത്ത് ആയതും നാട്ടുകാരാൻ ആയിട്ടും ഇത് വരെ അവിടെ ഒരു സൂര്യ ഉദയം കാണാൻ കഴിഞ്ഞിട്ടില്ല എന്നതും ആ തിരഞ്ഞെടുപ്പിന് കാരണമായി. നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള ഈ ഡിസംബർ മാസം തന്നെ അതിന് നല്ലത്.
വിട്ടിൽനിന്നിറങ്ങാൻ പോയപ്പോൾ ഉമ്മച്ചി "ചായ വെച് താരം കുടിച്ചിട്ട് പോയാൽ പോരെ" . ചായ എന്ന് കേട്ടപ്പോൾ ഫക്രുവിന്റെ ചിരി. "വേണ്ട സമയമില്ല" എന്ന് ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ നേരം വൈകി. "'എങ്ങോട്ടാണ് ഈ രാവിലെ. സൂക്ഷിച്ചു പോകനെ. അള്ളാടെ കാവൽ'' എന്ന പതിവ് ഉമ്മച്ചീടെ സ്നേഹ നിർഭരമായ പ്രാർത്ഥന.
ബൈക്ക് വളവ് തിരിവുകൾ കറങ്ങി കയറി ഇറങ്ങി അയ്യൻപറയിൽ എത്തി. സൂര്യ പ്രഭയും മേഘങ്ങൾ ആകാശത്തും മലയുടെ ഓപ്പവും ഞങ്ങളുടെ ഓപ്പവും നിന്ന് അവനെയും ഒപ്പം എന്നെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു ഒപ്പം തണുത്ത കാറ്റും.
ഇതേകെ എന്ത് എന്ന് എന്റെ പുച്ഛത്തിൽ ഞാൻ അവനെ നോക്കി. മടക്ക യാത്രയിൽ സുലൈമാനി കുടിച്ചു കൊണ്ടിരുന്നപ്പോൾ കടയിലെ "കാക" കൈ പൊറോട്ട വേണോ എന്ന് രാവിലെ എഴുന്നേറ്റത് കൊണ്ടാവും ചെറിയ വിശപ്പ്. ഓരോന്ന് വിതം എടുക്കാൻ ഞാൻ. ഫക്രു കണ്ണും മിഴിച് എന്നെ നോക്കി. "ഇങ്ങടെ നാട്ടിൽ ഇത്ര വെളുപ്പിന്ന് പൊറോട്ട ആവുമോ" അതണ്ടാ നമ്മ നാട് എന്ന എന്റെ മറുപടി കേട്ട് ചായ കടയിലേക്ക് കടന്നു വന്ന കൗസിലർ നാണപ്പൻ ചേട്ടൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. കൂടുതലും ബിസിനസ് കാരുടെ നാടാണ് ഈരാറ്റുപേട്ട. ചുറ്റുമുള്ള സമൃദ്ധമായ മല നിരകളിൽ വിളയുന്ന കാപ്പിയും കുരുമുളക്കും റബറും ശേഖരിച്ചു മൊത്ത വില്പനകരിൽ എത്തിക്കുന്ന ചെറുകിട നടപ്പ് കച്ചവടം നടത്തുന്നവരും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകുന്ന ഇൻസ്റ്റാൾമെന്റുകരും, ലക്ഷങ്ങളും കോടികളും കൊണ്ട് കച്ചവടം ചെയുന്ന വൻകിടക്കാരും അങ്ങനെ അങ്ങനെ ഒരുപാട് മേഖലയിൽ രാവിലെ മുതൽ ഉപജീവനം തേടി ഇറങ്ങുന്ന ഒരു നാട്ടിൽ പൊറോട്ട പോലെ ഉചിതമായ മറ്റൊരു ഭക്ഷണം ഉണ്ടോ. പലരും രാവിലെ രണ്ട് പൊറോട്ടയും തിന്ന് കച്ചവടത്തിന് പോയാൽ ഉച്ചകഴിഞ്ഞു വിട്ടിൽവന്നാവും പിന്നീട് ഒരു ഭക്ഷണം. എല്ലു മുറിയെ പണി എടുക്കുന്നവന് മൈദ ഒരു വെല്ലുവിളിയെ അല്ലല്ലോ.
വീട്ടിൽ വന്ന് പത്രം മറിച്ചു കൊണ്ടിരുന്നപ്പോൾ ഫക്രു "കുളിക്കാൻ വെള്ളച്ചാട്ടത്തിൽ പോകാം എന്ന് പറഞ്ഞിട്ട് ". " ഓഹ് ശെരിയാണല്ലോ അതിപ്പോൾ എവിടെ പോകാം..?"
ഓഹ് അപ്പോൾ തള്ളായിരുന്നോ വെള്ള ചാട്ടം ഇല്ല അല്ലെ.. പോടാ കട്ടിക്കയം,ചില്ലിച്ചി,മർമല അരുവി,അരുവികച്ചാൽ തുടങ്ങി ഡസനിലേറെ വെള്ളചാട്ടങ്ങൾ ഈരാറ്റുപേട്ടയുടെ സമീപത്തായി ഉണ്ട്. നീന്തലും വെള്ളവും കാണാതെ കിടക്കുന്ന നിന്നെ മുന്നിലെ മീനചിലാറ്റിൽ ഇറക്കിയാലും മതി.
നീന്തൽ അറിയാത്തത് കൊണ്ടു ഇവനെ കൊണ്ടു പോകൻ ബെസ്റ്റ് അരുവികച്ചാൽ ആണ്. ദൂരെ നിന്ന് വെള്ള ചാട്ടം കണ്ടു വായും തുറന്നു കണ്ണും മിഴിച്ചു മുകളിലേക്ക് നോക്കി നിന്ന ഫക്രുവിനെ "ഈച്ച കേറും വായടക്കടാ" എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്. കുറച്ചു നേരം ചാടിയപ്പോൾ തന്നെ തണുപ്പ് കാരണം വിറച്ചു കരക്ക് കേറി ആശാൻ. കരയിൽ എത്തിയപ്പോൾ ഉമ്മച്ചിയുടെ കോൾ മൊബൈലിൽ. " എവിടെ പോയി ഇരിക്കുവാ" 10 മണി ആയി കഴിക്കണ്ടേ" ദ... വരുന്നു എന്നും പറഞ്ഞു ഫോണ് വെച്ചു വീട്ടിലേക്ക്
വീട്ടിൽ ഈരാറ്റുപേട്ട മുസ്ലിം സ്‌പെഷ്യൽ വിഭവമായ "തികിടി, പത്തിരി, ഒപ്പം കോഴി കറിയും ഫക്രു പറയുന്ന പോലെ ആണേൽ നൈസ് പത്തിരിയും കോയി കറിയും. തിക്കിടി എന്നത് അവിടെ ഇല്ലാത്തത് കൊണ്ടു അവന്റെ ഭാഷ ഇല്ല. അവന് നന്നേ പിടിച്ച മട്ടാണ് രണ്ടാമതും ഉമ്മച്ചി തിക്കിടി ഇട്ടപ്പോൾ ഒന്നും പറയാതെ പഹയൻ ചിരിക്കുകയാണ് ചെയ്തത്. തികിടിയും കോഴിയും ആർക്കാണ് പിടിക്കാത്തത്.
ഉമ്മച്ചിയോട് രാത്രിയെ വരു എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി .. ഉച്ചക്ക് ഉണ്ടിട് പോയാൽ പോരെ എന്ന് ഉമ്മച്ചി. ഉണ്ണാൻ വന്നാൽ ഇവനെ പകുതി സ്ഥത്തേക്ക് പോലും കൊണ്ടു പോകൻ കഴിയില്ല. കട്ടിക്കയം വെള്ള ചാട്ടവും, ഇല്ലിക്കകല്ലും, മർമല അരുവിയും കറങ്ങി ഇറങ്ങി വന്നപ്പോൾ ഫക്രു ഒരു ചോദ്യം ഇവിടെ മൊത്തം വെള്ളവും മലയുമാണോ കാണാൻ ഉള്ളത്.
സണിസ് ഗ്രാമഫോണ് മ്യൂസിയം കാണിച്ചിട്ട് തന്നെ കാര്യം ഇൻഡ്യയിലെ അപൂർവമായ കാഴ്ചകളിൽ ഒന്നാണ് എന്ന എന്റെ വാചകമടി വെറും തള്ളാന്ന് എന്നായിരുന്നു. ബിരിയാനിയിലെ ചിക്കൻ കാല് കടിച്ചു കൊണ്ട് ഫക്രു പറഞ്ഞത്. പള്ള നിറച്ചു ബിരിയാനി തിന്നപ്പോൾ ഓന്റെ വക സൂപ്പർ ബിരിയാനി ആണല്ലോ എന്ന കമന്റ്. ഗ്രാമ ഫോണുകൾ അപൂർവ ലോകം കണ്ടിറങ്ങിയപ്പോൾ " ഇത് വല്ലാത്ത കളക്ഷൻ തന്നെ" നമ്മുക്ക് വഗമണ്ണിൽ പോകണ്ടേ
ശരിയാണ് ഇന്നിയും വഗമണിലേക്ക് വണ്ടി വിട്ടില്ലേൽ അവിടെ എത്തുബോൾ ഇരുട്ടി കഴിയും. വഗമണിലേക്ക് പോകുന്ന വഴിയിൽ ആനിയിളപ്പിൽ ബൈക്ക് നിർത്തി ഒരു "കുലുക്കി സർബത്ത്" അതും ഈരാറ്റുപേട്ടയിൽ കോഴിക്കോടൻ കുലുക്കി സർബത്ത് വാങ്ങി നൽകി. അത് കണ്ട് ഫക്രു കുറെ കളിയാക്കി. ഞങ്ങളുടെ കോയിക്കോട് നിങ്ങൾ കട്ടെടുത്തു എന്ന്. ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, പിന്നെയും ഒരുപാട് സാധങ്ങൾ. അതിൽ പൈനാപ്പിളിൽ മുളക് പൊടി വിതറിയ ഒരു ഐറ്റം എന്നും എന്റെ പ്രിയ പെട്ടതാണ്.
വഗമണിൽ എത്തിയപ്പോൾ 4 മണി. മൊട്ട കുന്നും, പൈൻ ഫോറസ്റ്റും, സുയിസൈഡ് പോയിന്റും കണ്ട് ഇറങ്ങിയപ്പോൾ സൂര്യൻ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നു. തങ്ങള് പാറ, കുരിശു മല, ആശ്രമം എന്നെക്കെ പറഞ്ഞു ഫക്രു ബഹളം വെച്ചു. ഇരുട്ടി കഴിഞ്ഞു ഇന്നി അവിടെ പോയിട്ട് ഒരു കാര്യവുമില്ല. എന്ന് പറഞ്ഞു മനസിലാക്കാൻ തെല്ല് പാട് പെട്ടു.
നമ്മുക്ക് മടങ്ങി പോകുന്ന വഴിയിൽ കാര്യാട് ടോപ്പിൽ കുറെ സമയം ഇരിക്കാം എന്ന് പറഞ്ഞു ഒരു തരത്തിൽ ബൈക്കിൽ പിടിച്ചു കയറ്റിയത്. കാര്യാട് ടോപ്പിൽ ഇരുന്നു ബ്രാഡ് ഓപ്‌ലെറ്റും കട്ടൻ ചായയും കുടിച്ചപ്പോൾ ഒരാൾ എന്റെ ഫോണിൽ കിടക്കുന്ന ഓരോ ഫോട്ടോ കാണിച്ചു ഇതേവിടെ എന്ന് ചോദിച്ചു. അടുത്ത വരവിൽ കാണാൻ ഉള്ള ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. വഗമണിലെ തന്നെ കാഴ്ചയിൽ തുടങ്ങാം. തടാകം, ഓർക്കിഡ് ഫം, വെള്ള ചാട്ടം, view പോയിന്റ്, ഉള്ളുപുണ്ണി, കുരിശുമല, പോരാതെ റിസോർട്ടിൽ കിടക്കുകയും വേണം., പിന്നെ ഇലവിഴാ പൂഞ്ചിറ അങ്ങനെ രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ കാണാൻ ഉള്ള ലിസ്റ്റ് ഫക്രു ഒരുക്കി കൊണ്ടിരുന്നു. നക്ഷത്രങ്ങൾ മനോഹരമാക്കിയ ആകാശവും തണുത്ത കാറ്റും ഒത്ത് ചേർന്നപ്പോൾ ഞാനും ഈ വഗമണിൽ ആദ്യമായി എത്തിയതായി തോന്നി.
സ്നേഹപൂർവ്വം ഈരാറ്റുപേട്ടകാരൻ
നസിബ് വട്ടക്കയം
NB : കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം