Popular Posts

Friday, July 26, 2024

പ്രണയം


പ്രണയം

മരുഭൂമിയിലെ ഉഷ്ണകാറ്റിലും തണുപ്പ് പകരും.


വിരഹമായ പകലിരവുകളിലും കുളിർ തെന്നാലവും

പെയ്യാൻ മടിച്ച കാർമേഘം. പെരുമഴയായി പെയ്തൊഴിയും.

ഓർമ്മതൻ കുളിരിൽ വീണ്ടുമൊരുമഴക്കാലം

ആദ്യ ചുബനത്തിൽ ചൂടിൽ, ഇന്നിയും അകതാരിൽ

ഓർമയായി എന്നും തുടരുന്ന ചൂടായി നീ സഖി.

തൊലിക്കട്ടി എങ്ങനെ ഉണ്ടാക്കാം അതും നിന്ന് കോലം കെട്ടാൻ

തൊലിക്കട്ടി എങ്ങനെ ഉണ്ടാക്കാം അതും നിന്ന് കോലം കെട്ടാൻ

അതിന് ഗവണ്മെന്റ് സ്കോളിൽ തന്നെ പഠിക്കണമെന്ന എന്റെ ഒരു ഇത്. അവിടെ കിട്ടുന്ന വല്ലാത്ത ഒരു ഫ്രീഡമുണ്ട്. എല്ലാത്തിനും നമ്മളെ മുന്നിലേക്ക് നിർത്തുന്ന അധ്യാപക സ്‌കിൽ


വർഷം അങ്ങു കുറെ പുറകിലാണ് 2004 ഓ അതോ 2003 ഓ എതായാലും 2005 ഇത് മൂന്നിൽ ഒന്നിൽ സൗകര്യം പോലെ പിടിച്ചോ. അപ്പോൾ വർഷം പറയാൻ അല്ല വന്നത് തൊലിക്കട്ടിയാണ്. വിഷയം.

ചുവപ്പ്‌ ഇഷ്ടിക മനോഹരമാക്കിയ 3 ക്ലാസ് മുറികൾ പല ഇഷ്ടികയും കുട്ടികളുടെ കര വിരുതിൽ മനോഹരമായ ശിൽപങ്ങൾ ആയിരിക്കുന്നു. ഏക്കാറുകൾ നിറഞ്ഞ ആ റബർ തോട്ടത്തിൽ സ്‌ഥലം ഉടമയുടെ കനിവിൽ പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം എന്നത് പച്ചയായ യാഥാർഥ്യം. ഇന്നും ആ ഗതികേട് കാലത്ത് നിന്ന് ഏറെ ഒന്നും മുന്നോട്ട് പോകാൻ പയറ്റി തെളിഞ്ഞ ടെക്നിക്കൽ സ്കൂളിന് കഴിഞ്ഞിട്ടില്ല.

ആർട്‌സ് ഡേ ആൻഡ് സ്പോർട്സ് ഡേ യുദ്ധ സമാനമായ മത്സരമായിരുന്നു ടെക്നിക്കൽ സ്കോളിൽ നടക്കുക. രണ്ടു ഗ്രുപ്പുകളായി തിരിച്ചായിരുന്നു മത്സരം. 10 ആം ക്ലസിൽ പഠിക്കുന്നവർക്കാണ് പരിപാടികളുടെ ഉത്തരവാദിത്വം. ആളെ ചേർകേണ്ടതും. മാർച്ച് ഫാസ്റ്റ് കോഡിനേറ്റ് ചെയുക അങ്ങനെ ചിലത്. സ്വാന്തം ഗ്രുപ്പ് ജയിക്കാൻ എന്ത് കൈ വിട്ട കളിക്കും റെഡിയാണ്. ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര അധികം പരിപാടികൾക്ക് കൂടുക.
 
അതിലെ പ്രസംഗം "എനിക്ക് പറയാൻ ഉള്ളത് കൂട്ടുകാർ പറഞ്ഞു എന്നും പറഞ്ഞു ഇറങ്ങി വരുക" അങ്ങനെ കോലം കെട്ടിന്റെ കൊപ്രയം. അന്ന് പ്രസംഗത്തിൽ ശക്തമായ നില സിയാദ്, അജിബ്‌, ജൂനിയർ ആയിരുന്ന കണ്ണൻ.

ഗുരു ശിക്ഷ്യ ബന്ധം ആയിരുന്നു പ്രസംഗ വിഷയം. ലൈബ്രറി ബുക്കുകൾ വായനയും സംഘടന പ്രവർത്തനങ്ങൾ എല്ലാം കാരണം സിയാദ് അല്പം വേറിട്ട ചിന്തഗതിയുടെ ആളാണ്. കിട്ടിയ അവസരം അധ്യാപകരെ രണ്ട് പറയാൻ തന്നെ ആൾ ഉപയോഗിച്ചു. ഗുരുകാന്മാരുടെ ശിഷ്യന്മാരോട് ഉള്ള മോശം സമീപനങ്ങളാണ് ആൾ അങ്ങു വർന്നിച്ചു പറഞ്ഞു. പുരാണത്തിൽ പാണ്ഡവർക്ക് ദ്രോണാചാര്യർ ഉത്തമ ഗുരു ആയിരുന്നപ്പോൾ ഏകലവ്യന്റെ പേരു വിരൽ ഗുരു ദക്ഷിണ ചോദിച്ച മറ്റൊരു മുഖമാണ് അവൻ കണ്ടത്.

പ്രസംഗം ടീച്ചർമാർക്ക് ശെരിക് കൊണ്ടു. പിന്നീട് അവനെ കാണുബോൾ എന്നും ഇതായിരുന്നു അവരുടെ സംസാരം. അവസാനം ടി സി വാങ്ങാൻ പോയപ്പോൾ പോലും ഇത് പറഞ്ഞിരുന്നു.

അന്നത്തെ മുഖ്യ ഇര അവൻ ആയിരുന്നത് കൊണ്ടു. ബാക്കി തൊലി കട്ടി പരിശീലനമൊന്നും അത്രക്ക് ശ്രദ്ധിക്കുകയുണ്ടായില്ല ബാക്കി എല്ലാരും സേഫ് സോണിൽ ഒതുങ്ങി. ശബ്ദ വ്യതിയാനമില്ലാതെ സിനിമ നടന്മാരുടെ പേരുകൾ മാത്രം മാറ്റി മിമിക്രി നടത്തിയ ഒരുപാട് സഹ പാഠികളെയും ഈ അവസരത്തിൽ ഞാൻ ഓർക്കട്ടെ.

അന്നത്തെ ആ കോലം കേട്ട് പിന്നീട് പഠിച്ച സ്ഥാപനങ്ങളിൽ വ്യക്തിത്വം ഉണ്ടാക്കാൻ ഏറെ സഹായിച്ചു

മഴ

മഴയുടെ ഇരമ്പൽ കാതിലേക്ക് ഇപ്പോൾ എത്തിയാലും അപ്പോൾ ചെവി വട്ടം പിടിച്ചു മഴയല്ലേ അതോ കമ്പനിയിലെ അനേകം യന്ത്രങ്ങൾ മഴയെ ഓർമിപ്പിക്കുന്നതാണോ എന്ന് ഒരു നിമിഷം ചിന്തിക്കും.

 
മഴ എന്ന് ഉറപ്പായൽ അത് നേരിട്ട് കാണണം

അപൂർവ്വമായാ ആ കാഴ്ചയെ മൊബൈലിൽ പകർത്തണം

ജാലകം തുറന്നപ്പോൾ പുതുമണ്ണിന്റെ നറുമണവും മൂക്കിലേക്ക് എത്തി. എന്നോ പറന്നു പറ്റിപ്പിടിച്ച ദുളികൾ മഴ തുള്ളികളെ പുണർന്നപ്പോൾ നറുമണമായി പുത്തനുണർവായി.

ചിന്തകൾക്ക് തീ പിടിച്ചു ജനലിലൂടെ മഴയെ പ്രണയിച്ചു നിന്ന എന്നെ ഉണർത്തി കൊണ്ട് ഓഫിലെ സഹായി "ഭയ്യാ കോഫി" രണ്ടാമത് ഒന്നാലോജിച്ചില്ല എടുത്തോളാൻ


കൈയിൽ എത്തിയ കാപ്പിയും നുണഞ്ഞു കൊണ്ട് ഇരിപ്പിടത്തിലേക്ക്. നാവിലെ രുചി മുഗളങ്ങളെ ഉന്നർത്തിയതിലും വേഗത്തിലാണ് ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക്...

ഈരാറ്റുപേട്ട ടൗണിലെ ആ പെരുമഴയിലേക്ക് മനസ് പറന്നു. ടൗണിലെ സ്റ്റേഷനറി കടയിലേക്ക് സൈക്കിൾ സ്റ്റാൻഡിൽ വെച്ച് മുട്ടിന്ന് താഴെ നിൽക്കുന്ന കറുത്ത റെയിൻ കോട്ട് ധരിച്ച തലയിൽ മഴയിൽ വെക്കുന്ന പ്ലാസ്റ്റിക് വട്ട തൊപ്പി വെച്ച ആ മനുഷ്യൻ കടന്നു വന്നു. പരിചയ ഭാവത്തിൽ വപ്പാച്ചിയോട് എത്ര എണ്ണം എന്ന് ചോദിച്ചു. ഒന്ന് തണുപ്പിച്ച് വേണം എന്ന് പറഞ്ഞു. മോനാണോ എന്ന് എന്നെ നോക്കി ചിരിച്ചു. ആൾ മഴയിലേക്ക് ഇറങ്ങി.


സ്റ്റാൻഡിൽ ചാരിയിരുന്ന സൈക്കിളിലെ ഫ്ലാസ്കിൽ നിന്ന് കാപ്പി ചില്ലു ഗ്ലാസുകൾ നിറച്ചു. ഉയർത്തി അടിച്ചു ഒന്ന് തണുപ്പിച്ചു. ഞങ്ങളുടെ അടുക്കലേക്ക്. കാപ്പിയും നൽകി ആള് മഴയിലേക്ക് ഇറങ്ങി. സൈക്കിൾ തള്ളി അടുത്ത കടയിലേക്ക്. അഞ്ചോ ആറോ വയസ് പ്രയമുള്ള കുട്ടിയുടെ ആദ്യ അനുഭവം. തണുപ്പ് പൊടിഞ്ഞു നിന്ന മഴ ദിവസം നല്ല ചൂട് കാപ്പി.

ഏറെ വർഷങ്ങൾക്കിപ്പുറവും ആ കാപ്പി നൽകിയ അനുഭവം ഇന്നും ഓർക്കുന്നു. അന്ന് കാപ്പി നൽകിയ അദ്ദേഹത്തെ പിന്നീട് പലപ്പോഴും സദ്യ വട്ടങ്ങളുമായി കണ്ടിട്ടുണ്ട്. പേരാറില്ല.

നാടിന്റെ സ്നേഹത്തിലൂടെ ഒരവധിക്കാലം

നാട് വിട്ട് ജീവിച്ചു തുടങ്ങുന്നത് മുതലാണ് ജന്മ നാട് അത്രമേൽ ഭ്രമിപ്പിക്കുന്ന ഒന്നായി പരിണമിച്ചു തുടങ്ങുന്നത്. അതിന്റെ ഘടകങ്ങൾ പലതാണ് അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഏറ്റവും പ്രിയപ്പെട്ട രക്ത ബന്ധത്തിൽ ഒപ്പമായവരും കാരണമായവരും അത് പോലെ ഹൃദയ ബന്ധത്തിൽ ഒപ്പം ഇണക്കിയ ചങ്ങാതികളും ഇവരെല്ലാം എല്ലാരും ആദ്യം എണ്ണുന്ന ആളുകൾ തന്നെയായിരിക്കും


എന്നാൽ അതിനപ്പുറം ഈരാറ്റുപേട്ട എന്ന നാട് മുഴുവൻ ഉറ്റവർ ആവുന്ന ഒരു അവധിക്കാലമായിരുന്നു കഴിഞ്ഞു പോയ ദിനങ്ങൾ. ചെറുതും വലുതുമായ ഓരോ സ്ഥാപനങ്ങളിൽ ചെല്ലുബോൾ പോലും നമ്മടെ ആവശ്യങ്ങൾക്ക് അപ്പുറം നമ്മുടെ വിശേഷങ്ങൾ ചോദിക്കാൻ തിടുക്കം കൂട്ടുന്ന ഒരു പറ്റം മനുഷ്യർ.

എന്ത് വേണം ..? എന്ന ഒറ്റ ചോദ്യത്തിന് പകരം ഒരുപാട് കാര്യങ്ങൾ സ്നേഹത്തിൽ ചോദിക്കുന്ന ഒരുപടുണ്ട് ആളുകൾ. കല്യാണ വേദിയിൽ പരിചയം പുതുകലുകളുടെ ആഘോഷം കൂടിയാണ്. ഒരുപാട് ആളുകളെ ഒരുമിച്ച് കിട്ടും എന്നത് തന്നെയാണ് കാരണം.......

വല്ലാത്തതൊരു ചൂടിലേക്കാണ് ഇത്തവണ പറന്നിറങ്ങിയത് എയർപോർട്ടിലെ തണുപ്പിൽ നിന്ന് പുറത്തേക്ക് വന്നതും സാധരണ ഗൾഫിൽ ഉണ്ടാവുന്ന പോലെയുള്ള ചൂട് കാറ്റാണ് വരവേറ്റത്. അവിടം മുതൽ വിയർത്ത് കുളിച്ചു തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്. Ac ഉള്ള വീടുകളിലും കേരളം സമ്പൂർണ്ണത കൈവരിച്ചിരിക്കും ഈ ചൂടുകാലത്ത്. മീനച്ചിലാറിന്റെ വരണ്ട് ഉണങ്ങിയ അവസ്ഥ ഹൃദയഭേദകമായിരുന്നു. ആഴ കയങ്ങൾ പോലും അല്പ അഴുക്ക് വെള്ളം മാത്രമായി അവശേഷിച്ചു. കിണറുകൾ എല്ലാം വറ്റി വരണ്ടു. ജല ലഭ്യത എത്ര വലിയ അനുഗ്രഹം എന്ന് ഇടക്കിടെ ചുറ്റുപാടും നമ്മെ ഓർമ്മ പെടുത്തി.

വേനൽ മഴ പെയ്തു തുടങ്ങിയതോടെ കാലാവസ്ഥാ ആകെ മാറി. തണുപ്പ് പരന്നു അതോടെ അത് വരെ കണ്ട സ്ഥലങ്ങൾ വേറെ രീതിയിൽ എത്തി. മഴയും മൂടൽ മഞ്ഞിനെയും പ്രണയിച്ച എനിക്ക് ആവോളം മധുരം ബാക്കി വെച്ചിരിന്നു ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയും. കോട മഞ്ഞിൽ മുങ്ങിയ ഇവിടം എത്ര കണ്ടാലും മതിവരില്ല. പിന്നെ തുലാമഴയെ ഓർമിപ്പിക്കുന്ന വേനൽ മഴയും

ആകെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ എല്ലാം മനോഹരമായി. ഒപ്പം വരാൻ വാശി പിടിച്ച മൂത്ത കുട്ടി ഉറങ്ങി പോയത് നന്നായി എന്ന് തോന്നി. തിരുനെറ്റിയിൽ കണ്ണീർ ഉള്ളിൽ ഒതുക്കി ചുബനം നൽകുബോൾ. "മോനെ എന്നെക്കാൾ ഏറെ നീ എന്നെ മിസ് ചെയ്യും എന്നറിയുന്നു". തിരിച്ചറിവുകൾ പിച്ച വെച്ചു തുടങ്ങിയ തൊട്ടിലിൽ കിടന്ന രണ്ടാമൻ എങ്ങനെ ആവും രാവിലെ എന്നെ തിരയുക.

ക്ഷമകൾ റബ്ബ് നിറക്കട്ടെ

അടുത്ത അവധിക്കാലം എണ്ണി തുടങ്ങുകയാണ്. കുളിർമകളിലേക്ക് ഉള്ളതാവട്ടെ അതും

PUTHAN PALLY JUMA MASJID EARATTUPETTA 


കോട്ടയം സൽക്കാര പ്രിയം

അതിഥി സൽക്കാരത്തിൽ വടക്കൻ കേരളം മുന്നോട്ട് വെക്കുന്ന അത്രക്ക് വിഭവ സമൃദ്ധമല്ലെങ്കിലും കോട്ടയം ജില്ലയിലെ മേഖലകളിലും ചില വേറിട്ട ശൈലികൾ നിലനിൽക്കുന്നുണ്ട്.


വടക്കൻ കേരളത്തിൽ വിഭവ സമൃദ്ധമവാൻ വേറെയുമുണ്ട് കാരണങ്ങൾ കണ്ണൂർ തലശേരി തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇന്നും നില നിൽക്കുന്ന മരുമക്കത്തായ രീതി. മരുമകൻ എത്ര വർഷം കഴിഞ്ഞാലും കല്യാണ ദിനത്തിന്റെ അതേ പരിഗണയിലാണ് അവിടെ കഴിയുക. ഓരോ ദിവസവും വേറിട്ട ഭക്ഷണങ്ങൾ നിരത്തുക എന്നത് അവരുടെ രീതിയാണ്.

തെക്കൻ കേരളത്തിലേക്ക് വരാം

വേറിട്ട മതങ്ങളിൽ വേറിട്ട ശൈലി തന്നെ ഈ കാര്യത്തിൽ നിലനിൽക്കുന്നു. മുസ്ലിം വീടുകളിലെ സൽക്കാര ശൈലി ഒരു പക്ഷെ വടക്കൻ രീതിയോട് കിട പിടിക്കുന്നത് തന്നെയാണ്. അതിഥികൾ കടന്നു വന്നാൽ അവർക്ക് വേണ്ടി ഭക്ഷണം ഒരുക്കുകയും. ലഹു ഭക്ഷണം തയാറാക്കുകയോ ചെയുക പതിവായി നടന്നു പോരുന്ന കാര്യമാണ്. വർഷങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞു വിരുന്ത് വരുന്ന പുതു ജോഡികൾ ബന്ധു വീടുകളിൽ ഒരു രാത്രി കിടന്ന് ആതിഥ്യം സ്വികരിക്കുന്ന പതിവ് പോലും ഉണ്ടായിരുന്നു.

വീട്ടിലേക്ക് കടന്നു വരുന്ന ആർക്കും കുടിക്കാൻ വെള്ളം എങ്കിലും നൽകുക എന്നത് ഇന്നും മുതിർന്ന (പുതു തലമുറ ഇത്തിരി പുറകിലായിരിക്കുന്നു) ആളുകളിൽ ശക്തമായി നിലനിക്കുന്നു. ഒരു വീട്ടിലേക്ക് കടന്നു വരുന്ന അതിഥിയും ചില രീതികൾ അനുവർത്തിക്കുന്നു.

പഴങ്ങൾ അടങ്ങിയ ഒരു പൊതിയും ബേക്കറി സാധനങ്ങൾ അടങ്ങിയ പൊതിയും രണ്ടും ഇല്ലേൽ ഏതേലും ഒന്ന് എങ്കിലും കയ്യിൽ ഉണ്ടാവും (കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ബന്ധു വീട് സന്ദർശന സമയം ഇത്തരം പൊതികൾ വാങ്ങി നടുവ് ഒടിഞ്ഞവരാണ് പലരും)




സൗദിയിലെ നരകത്തിൽ വക്കിൽ നിന്ന്

കയ്യിൽ വിസ അടിച്ച പാസ്‌പോർട്ട് ഉള്ളത് കൊണ്ട് തെല്ല് ഞെളിഞ്ഞു തന്നെയാണ് പോലീസ് ഇകമാ ചോദിച്ചപ്പോൾ അടുത്തേക്ക് പോയത്. സൗദിയിൽ എത്തിയ ആദ്യ ദിവസത്തെ ഹോട്ടൽ ജാഡയിൽ നിന്ന് സ്വാന്ത താമസ സ്ഥലം വാടകകെടുത്തപ്പോൾ ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന ആലങ്കാരികത യാഥാർഥ്യമായി. ഇവിടെ അത് കട്ടിൽ മുതൽ ബക്കറ്റ്‌ വരെ എന്ന് മാറ്റി വായിക്കാം. എന്തിനും ഏതിനും പിച്ച വെക്കാൻ സഹമായി ഒപ്പമുള്ള അനേകം ആളുകളെ ( ഉമ്മർ ഇക്കാ, ഇജാസ്, റിയാസ്, പോൾ സാർ, ഹാശിർ ഇന്നിയും നീളുന്ന സഹായ പേരുകൾ ) ഇന്നിയും ബുദ്ധിമുട്ടിക്കാൻ ഉള്ള മടിയും. കാര്യങ്ങൾ സ്വായം ചെയ്യാൻ പഠിക്കണം എന്ന ചിന്തയും ബക്കറ്റ് എന്ന വലിയ ലക്ഷ്യം ലക്ഷ്യമാക്കി ഇറങ്ങാൻ എന്നെ പ്രേരിപ്പിച്ചു.

ബക്കറ്റ് വാങ്ങി മടങ്ങുന്ന വഴിയാണ് റൂമിന്റെ താഴെ വെച്ച് പോലീസ് വണ്ടി വന്ന് നിർത്തി ഇക്കാമ ചോദിച്ചത്. പാസ്സ്പോർട് കണ്ടതും പോലീസ് ചാടി ഇറങ്ങി ബക്കറ്റ് വാങ്ങി. വണ്ടി തുറന്നു ഉള്ളിലേക്ക് കേറാൻ പറഞ്ഞത്. അറിയുന്ന ഇന്ഗ്ലീഷിൽ പറഞ്ഞു മനസിലാക്കാൻ നോക്കി. ഇക്കാമ പ്രോസസ്സിംഗ് ആണ്. വിസാ പാസ്പോർട്ടിൽ ഉണ്ട് എന്നെല്ലാം. എവിടെ കുത്താൻ തുണിഞ്ഞ പോത്തിനുണ്ടോ ഇൻഗ്ലിഷ്. ഉള്ളിൽ 3 പേർ കൂടി ഉണ്ടായിരുന്നു. 3 പേർക്ക് ഇരിക്കാവുന്ന വണ്ടിയിൽ 4 പേരെ കുത്തി കേറ്റി. ജിപ്സി പോലെ തോന്നിയ വണ്ടിയുടെ ഞങ്ങളെ ഇരുത്തിയ വശം ഗ്ലാസ് എല്ലാം മൂടി. ശ്വാസം മുട്ടൽ ഉണ്ടാക്കുന്ന തരത്തിൽ ഇടുങ്ങിയതാണ്. ഒരു പെട്ടിയിൽ അടച്ച പോലെ പുറത്തെ കാഴ്ചകൾ പോലും കാണാൻ കഴിയാത്ത വണ്ടി. വണ്ടി ഞങ്ങളെയും കൊണ്ട് കുറച്ചു സമയം ഓടി.

കൂടെ ഇതേ പോലെ ഉള്ള വണ്ടികൾ കിടക്കുന്നത് അവ്യക്തമായി കാണാൻ കഴിഞ്ഞു. പോലീസ് സ്റ്റേഷൻ അനാണ് ഊഹിച്ചു. കുറെ കവാടങ്ങൾ കടന്നു വണ്ടി നിന്നു. ബക്കറ്റ് കട്ടത് വല്ലതും അനാണ് കരുതിയാണ് ഈ പിടുത്തം എന്ന് കരുതി ബിൽ കാട്ടാൻ ശ്രമം നടത്തി. ഒരു കര്യവുമുണ്ടായില്ല. ഇന്നി മരുഭൂമിയിൽ വെള്ളം ഉപയോഗിച്ച് അലക്കുന്നത് കുറ്റകരമാണോ..? മണ്ടത്തരമെങ്കിലും മനസ് ആ പോലീസ് വണ്ടിയിൽ ഇരുന്നു അങ്ങനെയും ചിന്തിച്ചു.


എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസ് പറഞ്ഞ അറബി ഇൻഗ്ലിഷ് ആക്കി എനിക്ക് തന്ന ആൾ എന്നോട് പേടിക്കണ്ട നാളെ വിടും എന്ന് പറഞ്ഞു വിസാ ഉണ്ടല്ലോ എന്ന്. പടച്ചോനെ നാളെയോ ഒരു ഞെട്ടൽ അടിവയറ്റിൽ നിന്ന് മേപോട് കയറി വന്നു. ഡോർ തുറന്നു പുറത്തേക്കിറക്കി. അവിടെ 100 പേരുടെ അടുത്ത് ഉണ്ട് പല സ്ഥലത്ത് നിന്ന് ഞങ്ങളെ പിടിച്ചത് പോലെ എത്തിയതാണ് എന്ന് പിന്നീടും ആളുകൾ വന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ മനസ്സിലായി.

ആളെ പേടിപ്പിക്കുന്ന രീതിയിൽ ഒച്ച വെച്ചാണ് ഈ അറബി പോലീസിന്റെ സംസാരം. അവിടെ കുറെ പോലീസ് ഉണ്ട്. പല പേപ്പറിൽ പേര് ചോദിച്ചു ഞങ്ങളെ കൊണ്ട് വന്ന ആൾ ഞങ്ങൾക്ക് അതിന്റെ കോപ്പി തന്നു. ഒരു കോപ്പി പുള്ളിയുടെ കയ്യിൽ വെച് സീൽ അടിപ്പിച്ചു ഞങ്ങളോട് സലാം പറഞ്ഞു അവിടെ നിന്ന് പോയി. വണ്ടിയിൽ വലിച്ചു കയറ്റിയ വെട്ട് പോത്ത് സ്വാഭാവം സ്റ്റേഷനിൽ എത്തിയപ്പോൾ മാറിയിരുന്നു. എന്റെ വിളറി വെളുത്ത മുഖം നോക്കി അറബി അറിയുന്ന സഹ തടവുകരോട് തമാശ പറഞ്ഞാണ് പഹയൻ പോയത്.

ഇക്കാമ (സൗദി സർക്കാർ നൽകുന്ന അധികാര രേഖ) ഉള്ളവരെയും എന്നെയും. ഞാൻ അതിൽ പെട്ടു സ്റ്റേഷന്റെ ഉള്ളിലേക്ക് കയറ്റി. അവിടെ കസേരയിൽ ഇരുത്തി. കുറെ സമയം മലയാളം അറിയുന്ന ഒരാളെ പോലും അവർ പിടിച്ചിട്ടില്ല. ഞാൻ മാത്രമാണ് 100 പേരിൽ ഏക മലയാളി. മലയാളിയെ പോലെ തോന്നി മിണ്ടിയ പലരും ഹിന്ദിയാണ് പറയുന്നത്. കന്തുറ ഇട്ട ഒരു അറബി എല്ലാവരുടെ കയ്യിൽ നിന്നും ഇക്കാമ, വിസാ അടിച്ച പാസ്സ്പോർട് എന്നിവ വാങ്ങി.

ആദ്യം വാങ്ങിയ കുറെ ആളുകളുടെ പേര് വിളിച്ചു അകത്തേക്ക് കടത്തി വിട്ടു. ആ പേര് വിളിയിൽ പോലും ഒരു ഭയാനകമായ രീതിയാണ്. അറബി ഉച്ചാരണമാണ് അവർ ഉപയോഗിക്കുന്നത്. അതും പാസ്സ് പോർട്ടിൽ ഉള്ള പേരുകൾ ചിലപ്പോൾ വിളിക്കുക വാപ്പയുടെ പേര് മാത്രമാണ്. കേൾക്കുന്ന ആർക്കും അത് മനസിലാവില്ല എന്നത് ചുരുക്കം. അതിന് ആളുകൾ വരാൻ താമസിക്കുബോൾ അവർക്ക് ദേഷ്യം വരുകയാണ് ചെയുന്നത്. പറയുന്ന ആളുടെ തെറ്റായി അല്ല അവർ അതിനെ കാണുന്നത് കേൾവികാരന്റെ കുഴപ്പമായിട്ടാണ്.

ആകെ പേടിച്ചു അരണ്ട നിമിഷങ്ങൾ താൻ കുടുങ്ങിയ വിവരം പോൾ സാറിനെ വിളിച്ചു അറിയിച്ചിരുന്നു. ലൊക്കേഷൻ പറയാനോ. അറിക്കാനോ ഒരു മാർഗ്ഗവുമില്ല. എന്റെ പേര് വിളിച്ച് ഓടി അടുത്ത് ചെന്നപ്പോൾ പാസ്സ് പോർട്ട് എടുത്തോണ്ട് വരാൻ പറഞ്ഞു. അപ്പുറത്തെ ടേബിളിൽ അനാഥമായി കിടന്ന പാസ്പോർട്ടും എടുത്ത് വിസ ഭാഗം കാട്ടി കൊടുത്തു. നോക്കിയ പോലീസ് ... വിവരങ്ങൾ prent എടുത്ത അറിബിയോട് എന്തോ അറബിയിൽ ചോദിച്ചു. "Pass" എന്ന് പറഞ്ഞത് മാത്രം മനസിലായി. അതിൽ തെല്ല് ആശ്വാസം ഉള്ളതായി തോണി. അപ്പുറത്ത് പോയി നിൽക്കാൻ പറഞ്ഞു. ഒരു ക്യുവിന്റെ പുറകിലായി ഞാനും കൂടി.

പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. തടവാണോ തലോടലാണോ എന്നറിയാത്ത നിമിഷങ്ങൾ. കുറേക്കൂടി കഴിഞ്ഞപ്പോൾ പുറത്തേക്ക് ഇറക്കി. ആദ്യം കയറിയപ്പോൾ പോലീസ് നിർത്തിയ ടേബിളിൽ ക്യു നിർത്തി. ആകാശം മുട്ടെ ഉയർന്നു നിൽകുന്ന മതിൽ. മതിലിൽ കൃത്യമായ ഇടവേളകളിൽ ബൾബുകൾ പിടിപ്പിച്ചിരിക്കുന്നു. ഇപ്പോൾ കയറ്റി ഇറക്കിയ സ്ഥലത്തും അതേ പോലെ ആണ് ബള്ബുകളുടെ വിന്യാസം. രണ്ട് തരം ഡോറുകൾ ഉണ്ട് സാധരണ ഒന്ന് നാട്ടിലെ പോലെ ഉള്ളത്. മറ്റൊന്ന് ജയിൽ പോലെ ഉള്ളത് അത്യാവശ്യം വേണേൽ നമ്മളെ പൂട്ടി ഇടാനും ഉപയോഗിക്കാം. മതിലിനു മുകളിൽ മുള്ള് കമ്പികൾ ചുരുട്ടി വീണ്ടും തടസം സൃഷ്ടിച്ചിരിക്കുന്നു. അല്ലേൽ കയ്യിൽ തോക്കുമായി നടക്കുന്ന ഈ പോലീസിന്റെ കയ്യിൽ നിന്ന് ആകാശം മുട്ടെ ഉയരത്തിൽ ആര് ചാടി രക്ഷപെടാൻ.

ക്യു നിൽക്കാൻ വീണ്ടും ആകന്യപനം വന്നു. ക്യു നിന്ന് കഴിഞ്ഞപ്പോൾ ഇരിക്കാൻ നിർദ്ദേശം. അതും ആ വെറും നിലത്ത്. കല്ലുകൾ പാകി ഒരുക്കിയ നിലതാണെങ്കിലും നമ്മൾ അങ്ങനെ ഇരിക്കറില്ലലോ. ബംഗാളി മുതൽ പാകിസ്ഥാനി ലോകത്തെ മറ്റെലരും അവരുടെ സ്വാ സിദ്ധമായ ശൈലിയിൽ കാലിൽ കുത്തിയിരുന്നു. ആ ഇരുപ്പ് ഒട്ടും വശമില്ലങ്കിലും പേടിയിൽ ഞാനും ഇരുന്നു. സെക്കണ്ടുകൾ കഴിഞ്ഞപ്പോൾ തന്നെ കാൽ വേദനിച്ചു തുടങ്ങി. ഈ ഇരിപ്പ് നമ്മുക്ക് പറ്റില്ല. യൂറോപ്പിൽ അല്ല നമ്മുടെ താമസം എങ്കിലും ക്ളോസ്റ്റ്‌ നമ്മുടെ അതാണല്ലോ. കാലുകൾ വേദനിച്ചു തുടങ്ങിയത് കൂടി വരുന്നു. പിന്നെ വസ്ത്രത്തിൽ അഴുക്ക് പുരലും എന്ന ചിന്തകൾക്ക് വലിയ ആയസില്ലായിരുന്നു. ആ തറയിൽ ഇരുന്നു. മുട്ടോളം മുങ്ങിയാൽ പിന്നെ എന്ത് കുളിർ.


മുൻപ് പറഞ്ഞ ടേബിളിൽ എന്തോ കുത്തി കുറിച്ചിരുന്ന അറബി എഴുനേറ്റു. അധികാര സ്വാരത്തിൽ ആദ്യം ഹിന്ദി അതായത് ഇൻഡ്യൻ പിന്നീട് പാകിസ്ഥാൻ, ബംഗ്ലാദേശ് , യമൻ, ആഫ്രിക്ക അങ്ങനെ നിന്നവരെ തരം തിരിച്ചു. ഇൻഡ്യയുടെ പരിഗണന എന്നിൽ അത്ഭുതവും സന്തോഷവും ഉണ്ടാക്കി. ക്യു റി-അറേഞ്ച് ചെയിതു കഴിഞ്ഞു വീണ്ടും അൽപ സമയം. വല്ലാത്ത ഇഴച്ചിലാണ് സമയത്തിന്ന് പേടിയിൽ നിന്ന് ആ രാത്രി എന്നെ പേടിപ്പിക്കുന്നു. ഇന്നി എന്ത് എന്നറിയാത്ത അവസ്ഥ. ചിന്തകൾ കാടു കയറി ഇനി പുറം ലോകം കാണാൻ കഴില്ലെ. എന്നിൽ പലപ്പോഴും അത്ഭുതങ്ങൾ കാട്ടിയ റബ്ബ് മാത്രമാണ് രക്ഷ, അവൻ്റെ അത്ഭുതങ്ങൾ പലപ്പോഴും എന്നിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ചിലതിൽ അപ്പോഴും മനസ് വിശ്വാസം വെച്ചിരുന്നു.

ക്യുവിന്റെ ഒരു വശത്ത് നിന്ന് ആളുകളെ വിളിച്ചു തുടങ്ങി തെല്ലും കഴിയാതെ എൻറെയും ഊഴം വന്നു. എൻ്റെ കൈയിൽ ഇരുന്ന പേപ്പറുകൾ പരിശോധിച്ച് എന്തെക്കെയോ അറബിയിൽ പറയുന്നുണ്ട് എനിക്ക് ഒന്നും മനസിലായില്ല. ആൾക്ക് ദേഷ്യം വരുന്നുണ്ട്. എൻ്റെ പുറകിൽ നിന്ന ആൾ ആ ഇംഗിഷ് പേര് വായിച്ചു. മുന്നിൽ നിൽക്കുന്ന മഹാന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല എന്നതായിരുന്നു സത്യം. അത് എന്നോട് വായിക്കാൻ ആവശ്യപെട്ടതാണ് ഇപ്പോൾ നടന്നത്. പിന്നിൽ നിൽക്കുന്ന ആൾക്ക് അറബി അറിയുന്നത് കൊണ്ട് എന്റെ തടി കഴിച്ചിലായി. മറ്റൊരു വശത്തേക്ക് ഇരിക്കാൻ ആവശ്യം. വീണ്ടും ഇരുപ്പ്

ആ നിര മുഴുവൻ അവസാനിച്ചപ്പോൾ ക്യു ആയിട്ട് തന്നെ നടത്തി കെട്ടിടത്തിൻറെ ഉള്ളിലേക്ക് കൊണ്ട് പോയി. അകത്തേക്ക് പോയപ്പോൾ മനസ് ഉറപ്പിച്ചു ഇത് ജയിൽ തന്നെ. എന്നാൽ ചിന്തകൾക്ക് അവസാനമായി. അവിടെ നിന്ന് തന്ന പേപ്പറുകൾ എല്ലാം ഗെയ്റ്റിൽ വാങ്ങി ബസിലേക്ക് കയറ്റി. എല്ലാരേയും നിരനിരയായി നടത്തി കൊണ്ട് പോയപ്പോൾ ചില സിനിമകളിൽ കണ്ടു മറന്ന അഭയാർത്ഥി രംഗങ്ങൾ മനസിലേക്ക് വന്നത് എനിക്ക് മാത്രമാണോ അതോ ആ കൂട്ടത്തിൽ എല്ലാരും ഇങ്ങനാണേ ചിന്തിച്ചിരിക്കുക. അരണ്ട നിയോൺ ബൾബുകൾ വെട്ടം വിതറുന്ന ആ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് വൃത്തിയും വെടിപ്പും ഇല്ലാത്ത പൊടിപടലങ്ങൾ നിറഞ്ഞ ബസിലേക്ക്. ബസിൽ ആളെ കുത്തി നിറച്ചു. ലോകത്തുള്ള പല ആളുകൾ

ഇൻഡ്യയുടെ പരിഗണന എന്നിൽ അത്ഭുതവും സന്തോഷവും ഉണ്ടാക്കി. ക്യു റി-അറേഞ്ച് ചെയിതു കഴിഞ്ഞു വീണ്ടും അൽപ സമയം. വല്ലാത്ത ഇഴച്ചിലാണ് സമയത്തിന്ന് പേടിയിൽ നിന്ന് ആ രാത്രി എന്നെ പേടിപ്പിക്കുന്നു. ഇന്നി എന്ത് എന്നറിയാത്ത അവസ്ഥ. ചിന്തകൾ കാടു കയറി ഇനി പുറം ലോകം കാണാൻ കഴില്ലെ. എന്നിൽ പലപ്പോഴും അത്ഭുതങ്ങൾ കാട്ടിയ റബ്ബ് മാത്രമാണ് രക്ഷ, അവൻ്റെ അത്ഭുതങ്ങൾ പലപ്പോഴും എന്നിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ചിലതിൽ അപ്പോഴും മനസ് വിശ്വാസം വെച്ചിരുന്നു.

ക്യുവിന്റെ ഒരു വശത്ത് നിന്ന് ആളുകളെ വിളിച്ചു തുടങ്ങി തെല്ലും കഴിയാതെ എൻറെയും ഊഴം വന്നു. എൻ്റെ കൈയിൽ ഇരുന്ന പേപ്പറുകൾ പരിശോധിച്ച് എന്തെക്കെയോ അറബിയിൽ പറയുന്നുണ്ട് എനിക്ക് ഒന്നും മനസിലായില്ല. ആൾക്ക് ദേഷ്യം വരുന്നുണ്ട്. എൻ്റെ പുറകിൽ നിന്ന ആൾ ആ ഇംഗിഷ് പേര് വായിച്ചു. മുന്നിൽ നിൽക്കുന്ന മഹാന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല എന്നതായിരുന്നു സത്യം. അത് എന്നോട് വായിക്കാൻ ആവശ്യപെട്ടതാണ് ഇപ്പോൾ നടന്നത്. പിന്നിൽ നിൽക്കുന്ന ആൾക്ക് അറബി അറിയുന്നത് കൊണ്ട് എന്റെ തടി കഴിച്ചിലായി. മറ്റൊരു വശത്തേക്ക് ഇരിക്കാൻ ആവശ്യം. വീണ്ടും ഇരുപ്പ്


ആ നിര മുഴുവൻ അവസാനിച്ചപ്പോൾ ക്യു ആയിട്ട് തന്നെ നടത്തി കെട്ടിടത്തിൻറെ ഉള്ളിലേക്ക് കൊണ്ട് പോയി. അകത്തേക്ക് പോയപ്പോൾ മനസ് ഉറപ്പിച്ചു ഇത് ജയിൽ തന്നെ. എന്നാൽ ചിന്തകൾക്ക് അവസാനമായി. അവിടെ നിന്ന് തന്ന പേപ്പറുകൾ എല്ലാം ഗെയ്റ്റിൽ വാങ്ങി ബസിലേക്ക് കയറ്റി. എല്ലാരേയും നിരനിരയായി നടത്തി കൊണ്ട് പോയപ്പോൾ ചില സിനിമകളിൽ കണ്ടു മറന്ന അഭയാർത്ഥി രംഗങ്ങൾ മനസിലേക്ക് വന്നത് എനിക്ക് മാത്രമാണോ അതോ ആ കൂട്ടത്തിൽ എല്ലാരും ഇങ്ങനാണേ ചിന്തിച്ചിരിക്കുക. അരണ്ട നിയോൺ ബൾബുകൾ വെട്ടം വിതറുന്ന ആ പോലീസ് സ്റ്റേഷന്റെ ഉള്ളിൽ നിന്ന് വൃത്തിയും വെടിപ്പും ഇല്ലാത്ത പൊടിപടലങ്ങൾ നിറഞ്ഞ ബസിലേക്ക്. ബസിൽ ആളെ കുത്തി നിറച്ചു. ലോകത്തുള്ള പല ആളുകൾ പല ഭാഷകൾ അതിൽ മലയാളം എന്നത് അറിയുന്നത് ഞാൻ മാത്രം

ബസ് വിജനമായ വഴികളിലൂടെ കുറെ ദൂരം ഓടി. തിങ്ങി നിറഞ്ഞു ആളുകൾ അവസാനം ബസ് നിന്നു. തെല്ല് ആശ്വാസം പോലെ അടുത്തിരുന്ന ആൾ നമ്മളെ വിട്ടു വിട്ടു എന്ന് പറയുന്നുണ്ട്. അറിയുന്ന ഹിന്ദിൽ കാര്യം മനസിലായെങ്കിലും ഒരു വിശ്വാസ കുറവ്. അപ്പോൾ ആണ് വേറെ ഒരു പണി 30 റിയൽ നൽകിയാൽ മാത്രമേ ബസിൽ നിന്ന് ഇറക്കു. എൻ്റെ കൈയിൽ 21 റിയൽ ബാക്കി ഉണ്ടായിരുന്നത് കൊണ്ടാണ് ബക്കറ്റ് വാങ്ങിയത് അതും കൊണ്ട് പോലീസ് പോയി.സീറ്റിൽ ഇരിക്കുക തന്നെ കുറെ പേർ നിസ്സംഗ ഭാവത്തിൽ ബസിൽ ഇരിക്കുന്നു

റിയൽ ഇല്ലാത്തത് കൊണ്ട് പുറത്തു ഇറങ്ങാൻ കഴിയാതെ വരുക എന്നത് കടുത്ത പരീക്ഷണം തന്നെ. അഭിമാനം കാറ്റിൽ പറത്തി പലരോടും കൈ നീട്ടി ഒരു 9 റിയൽ കടം താറാവോ എന്ന് ചോദിച്ചു. തിരിച്ചു നല്കാൻ കഴിയുമോ അല്ലേൽ എന്നെ ഇനി കാണുമോ എന്നെല്ലാം ഉള്ളത് കൊണ്ടാവും ആരും കാരുണ്യത്തിന്റെ നോട്ടം ഉണ്ടായില്ല. ആളുകൾ കഴിയാൻ തുടങ്ങിയപ്പോൾ 21 റിയാലുമായി ഇറങ്ങാൻ നോക്കി. മുന്നിൽ കാശ് വാങ്ങി നിന്ന അറബി 21 റിയൽ കണ്ടതും ഷർട്ടിൽ കൂട്ടി പിടിച് ഉള്ളിലേക്ക് തള്ളി. തെല്ല് വേദന എടുത്താലും അതിലും വിഷമം ഉണ്ടായത് പുറത്തു പോകാൻ കഴിയാത്തത് കൊണ്ടാണ്. അപ്പോൾ വിൻഡോയുടെ അവിടെ ഒരു പട്ടാണി ( പാക്കിസ്ഥാൻ ) പ്രത്യക്ഷപെടുന്നു. 10 റിയൽ തരാം റൂമിൽ വന്നാൽ എടുത്ത് തരുമോ എന്ന്. ആയിരം വട്ടം സമ്മതം അയാൾ തന്ന 10 റിയൽ ഉൾപ്പെടെ 30 നൽകി സ്വാതന്ത്ര ലോകത്തേക്ക്.

അതും മറ്റൊരു പരീക്ഷണം തന്നെയായിരുന്നു. പട്ടാണി ഇത് പോലെ കാശ് നൽകി കുറെ ആളുകളെ അവന്റെ ടാക്സിയിൽ കയറ്റിയിരുന്നു. അതിലേക്ക് അവസാനം ഞാനും . ആളുകൾ നിര നിറഞ്ഞപ്പോൾ അവൻ വണ്ടിസ്റ്ററടക്കി. എൻ്റെ താമസമാ സ്ഥലം പറഞ്ഞപ്പോൾ അവൻ പറയുവാ അവസാനം വിടാം വണ്ടിയിൽ ഇരിക്കുന്നവരെ ആദ്യം വിടട്ടെ എന്ന്.

അങ്ങനെ വണ്ടി ഓടി കൊണ്ടിരുന്നു എങ്ങോട്ടാണ് എന്ന് പോലും അറിയാതെ. ചില സ്ഥലത്ത് നിർത്തി ചിലരെ ഇറക്കി വിടുന്നു. അവസാനം ഞാനും രണ്ട് നേപ്പാളികളും അതിൽ ഒരാളുടെ റൂമിൻ്റെ മുന്നിൽ എത്തി രണ്ട് പേരിൽ ഒരാളെ ഇറക്കി വിട്ടു റൂമിൽ പോയി കാശ് എടുത്ത് കൊണ്ട് വരാൻ. അവൻ പോയി അവൻ്റെ കാശ് കൊണ്ട് വന്നു നൽകി അപ്പോൾ ആണ് അറിയുന്നത് അവർ ഒരു രാജ്യമാണെന്ന് ഉള്ളു കുട്ടുകാർ അല്ല. അടുത്ത ആളെ ഇറക്കി വിടാൻ കുറെ ഓടി. അവനും വഴികൾ വലിയ പരിചയമില്ല. ഒരിടം പറഞ്ഞു അവൻ റോഡിൽ ഇറങ്ങും എന്നിട്ട് അവൻ മുന്നോട്ട് നടക്കും ഇത് കണ്ടപ്പോൾ പട്ടാണിക്ക് പന്തികേട് തോണി അവൻ കാശ് താരത്തെ മുങ്ങുകയാണോ എന്ന്. വീണ്ടും അവനെ പിടിച്ചു വണ്ടിയിൽ കയറ്റി. കുറെ നേരത്തെ കറക്കം കൊണ്ട് അവൻ്റെ റൂം കണ്ടെത്തി. അവനെ തന്നെ വിടാൻ നില്കാതെ കാറിൽ എന്നെ ഇരുത്തി പട്ടാണി കൂടെ പോയി. സമയം ഇഴഞ്ഞു നീങ്ങി

പുള്ളി മടങ്ങി വന്നു എന്നെയും കൊണ്ട് യാത്രയായി. ഫോണിൽ അനീഷ് ഏട്ടൻ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി. കലാകേടിന് എൻ്റെ ഫോണിൽ നെറ്റുമില്ല. ബാലൻസും കുറവ്. ഇപ്പോൾ തന്നെ കുറെ ഫോൺ വിളികൾ നടത്തിയത് കൊണ്ട് ഇനി ഒന്നോ രണ്ടോ റിയൽ കാണും. ഞങ്ങൾ താമസിക്കുന്ന സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തു വണ്ടി നിർത്തി. അവിടെ അടുത്തു എവിടെയോ ആണ് എൻ്റെ ഫ്ലാറ്റ് എന്നാൽ എവിടെ എന്നത് പറയാൻ കഴിയുന്നില്ല.

ഫോണിൽ വിളിച്ചു സ്ഥലം ചോദിക്കാൻ പറഞ്ഞു. സ്ഥലം പറഞ്ഞു നൽകുന്നത് ആൾക്ക് മനസിലാവുന്നില്ല. അതോ മനസിലാവാത്ത പോലെ നടക്കുന്നതോ. സ്ഥലത്തെ പ്രധന സൂപ്പർ മാർക്കറ്റുകളിൽ ഒന്നിൻറെ പിന്നിലാണ് എന്ന് പറഞ്ഞിട്ടും ആൾക്ക് അത് അറിയില്ല. അതിൻ്റെ വെയിറ്റിംഗ് ചാർജ് നൽകണം എന്നും പറഞ്ഞു അത് കൂടി കേട്ടപ്പോൾ അതിൽ ഇത്തിരി പണി ഉള്ളതായി തോന്നി. ടാക്സി ഓടിക്കുന്ന ആൾക്ക് സൂപ്പർ മാർക്കറ്റ് അറിയാതെ ഇരിക്കുമോ

അവസാനം ഉമ്മറിക്ക നെസ്‌റ്റോയിൽ വിടാൻ പറഞ്ഞു. അവിടെ വന്ന് എന്നെ കുട്ടിക്കോളം എന്ന് ഏതായാലും "പാണ്ട" അറിയാത്ത പഹയന്ന് "നെസ്റ്റോ" അറിയാം അവിടെ നിന്ന് എന്നെ വണ്ടിയിൽ കയറ്റി റൂമിൽ ആക്കിയപ്പോൾ ഉമ്മറിക്ക പറഞ്ഞു സൗദിയിൽ ഇതെക്കെ സാധാരണമാണ്. വല്ലാത്ത സാധാരണങ്ങൾ തന്നെ അസാധാരണമാവട്ടെ എന്നല്ലാതെ എന്ത് പറയാൻ.

സമയം കൂട്ടി നോക്കുബോൾ മൂന്നു മണിക്കുറുകൾ എന്നാലും ജീവിതത്തിൻ്റെ വലിയ ചിലത് കണ്ടു അനുഭവിച്ചു. അതോ ഇതിലും വലിതിൽ നിന്ന് എന്നെ റബ് രക്ഷിച്ചതോ. അങ്ങനെ ചിന്തിക്കാണ് എനിക്കിഷ്ടം. കുറ്റങ്ങൾ അറിയാതെ ജയിലറകളിൽ കഴിയുന്ന എത്രയോ ആളുകൾ ഉണ്ടാവും അവരിൽ നിന്ന് ഞാൻ എത്ര ഭാഗ്യവാൻ

24.10.2019 സംഭവം അന്നേ എഴുതി എന്നാലും ഇത് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നില്ല. ഇത് കണ്ടാൽ ഉറ്റവർ പേടിക്കും ആരോടും ഇത് പറഞ്ഞിട്ടില്ല.

നസീബ് വട്ടക്കയം

Monday, August 16, 2021

ആകാശ പറവ പോലെയാണ് ബസ്. ചുറ്റും പഞ്ഞി കെട്ടുകൾ പോലെ കോട മഞ്ഞ് നിറഞ്ഞിരിക്കും"

എങ്ങു നിന്നോ ഒഴുകി വന്ന വരണ്ട കാറ്റ്  മനസിലേക്ക്നസ്റ് വർഷങ്ങൾ അപ്പുറതെ...ആ തമിഴ്നാട് യാത്രയികളിലേക്ക് മനസിനെ കൊണ്ട് പോയി. 

കോളേജിലേക്ക് അവധികൾ കഴിഞ്ഞുള്ള യാത്രകൾ മടിപിടിച്ചതാണ്. എത്ര വ6യ്ഗ്ഗ്8ഉയലിയ ക്‌ളാസിൽ പഠിക്കുന്നു എന്ന് പറഞ്ഞാലും. പഠിക്കാൻ പോവുക മടിയുള്ള കാര്യം തന്നെ 

പണ്ട് തല്ലി വീട്ടിൽ നിന്ന് പറഞ്ഞു വിട്ടു. ഇന്ന് സ്വാന്തം മനസിനെ തല്ലി സ്വായം പോകുന്നു എന്ന് മാത്രം. 

ഈരാറ്റുപേട്ട - കുമളി - നാമക്കൽ ഇതായിരുന്നു റൂട്ട്. കുട്ടികാനം എത്തുന്നത് മുതൽ ആകാശ പറവ പോലെയാണ് ബസ്. ചുറ്റും പഞ്ഞി കെട്ടുകൾ പോ6ലെ കോട മഞ്ഞ്    നിറഞ്ഞിരിക്കും ഒന്നും കാണാൻ കഴിയില്ല. ആ യാത്ര വല്ലാത്ത അനുഭൂതിയാണ്. കുമളി എത്തുന്നതോടെ കോട മഞ്ഞ്  എങ്ങോ പോയിരിക്കും. എന്നാലും കേരളം എന്ന രീതിയിൽ അവിടെ മഴ ഉണ്ടാവും. 

പലപ്പോഴും ചാറ്റൽ മഴ കൊണ്ടാണ് തമിഴ്നാട് ബസിലേക്ക് ഓടുക. കേരള ചെക്പോസ്റ്റ് കഴിഞ്ഞ വിവരം അറിഞ്ഞത് പോലെ മഴ അവിടെ ഉണ്ടാവില്ല. മൂത്ര നാറ്റം നിറഞ്ഞു നിൽക്കുന്ന,തൂളുകൾ നിറഞ്ഞ നിലത്ത് മുറുകി തുപ്പിയ ചുവപ്പ് വരകളും, സിഗററ്റ് കുറ്റികളും, മുറി ബീഡികളും അങ്ങനെ ആകെ മൊത്തം ആലങ്കോലമായ പ്രദേശം അതാണ് അവിടം. 

അവിടെ മുതൽ കേരളത്തിന്റെ മഴ നിറഞ്ഞ കാലാവസ്ഥാ മാറി തമിഴ്നാടിന്റെ ഉഷ്ണമേഖലാ ആരംഭിക്കുന്നതറിയാൻ കഴിയും. പിന്നീട് ചൂട് നിറഞ്ഞ കാലാവസ്ഥയുടെ അവരോഹണമാണ്. പൊടിയും ചൂടും നിറഞ്ഞ് വിരസമായി ബസ് സഞ്ചരിച്ചു കൊണ്ടിരിക്കും. കേരളം പോലെ അല്ല തമിഴ്നാട് അവിടെ രാത്രി പകൽ പോലെ ബസുകൾ സജീവമാണ്. അത് കൊണ്ട് തന്നെ ബസുകളിൽ നിറഞ്ഞു കവിഞ്ഞ് ആളുണ്ടാവും. ദീർഘാ യാത്ര ആയത് കൊണ്ട്. സീറ്റ് കിട്ടാത്ത ചിലർ നിലത്തിരിക്കും. 

മലയാളികൾക്ക് അത്തരം കാര്യങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ല. ഇത്തരം കാര്യങ്ങൾ കണ്ടും കേട്ടും നമ്മുക്കും അത്ര വലിയ കാര്യമല്ലതെ ആവും എന്നത് വർഷങ്ങൾ കൊണ്ട് മനസിലായതാണ്. സീറ്റ് കിട്ടാതെ വന്ന ഒരുദിവസം കാലുകൾ സമ്മതിക്കാതെ വന്നപ്പോൾ അവരിലേക്ക് ഒരാളായി പലപ്പോഴും ചേർന്നിട്ടുണ്ട്. 

ഇൻഡ്യയിലെ ഏറ്റവും വലിയ ഹൈവേയുടെ ഓരത്തെ വീട്ടിലേക്ക് അർദ്ധ രാത്രി നടന്നു നീങ്ങുബോൾ കാലുകൾക്കും ഇത് കണ്ണുകൾജിജുക്കും ഭാരം വെച്ചിരിക്കും. ചുറ്റിലും ഹൈഉ7ജിയയ്Gയയ്യ്ഗ്വേയിലെ halogen ബൾബുകൾ ഒരുക്കുന്ന അർദ്ധ വെളിച്ചം നിഴലുകൾ വരച്ചിടും. കാലുകൾ വലിച്ചു വീട്ടിൽ എത്തുബോൾ ആകെ മടുത്തിരികും. 

ചിലപ്പോൾ കുളിക്കും. വെള്ളത്തിന് ഈ അർദ്ധ രാത്രിയിലും പകലിലെ ചൂട് വിട്ടുമറിട്ടുണ്ടവില്ല.  ഉറക്കം കൂടുതൽ ആണേൽ അത് വേണ്ടന്ന് വെച് നിലത്തു കിടക്കുന്ന ബെഡ് കുടഞ്ഞു വിരിക്കും. കുറച്ചു ദിവസം മാറി നിന്നത് കൊണ്ട് ആകെ മൊത്തം പൊടി ആവും. ചൂട് കാറ്റ് വീശി ഫാൻ കറങ്ങി കൊണ്ടിരിക്കും. ബെഡിലേക്ക് വീണാൽ ഉറക്കം പിടിക്കാൻ സെക്കന്റുകൾ മതി. ആഴത്തിൽ ഒന്നുമറിയാതെ ഒരു ഉറക്കം

നസിബ്  

Tuesday, July 23, 2019

ഫക്രു കണ്ട ഈരാറ്റുപേട്ട

വടക്കൻ കേരളത്തിൽ നിന്ന് വിരുന്ത് വന്ന ചങ്ങായി ഫക്രുവിന്ന് ഈരാറുകളുടെ നാടായ ഈരാറ്റുപേട്ടയുടെ ഇമ്മിണി വല്യ മൊഞ്ച് കാട്ടാൻ തന്നെയാണ് എന്റെ പ്ലാൻ. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് സാധാരണ മധ്യ കേരളത്തിൽ ഉള്ള നടുകളോട്  ഉള്ള "പുച്ഛഭാവം" ഇന്ന് മാറ്റി കൊടുക്കും. ഓന്റെ ഖൽബിൽ നിറയെ കോയികോടും അവിടെത്തെ വിശേഷങ്ങളുമാണ്.

കൊതുകു കടിയുമില്ലാതെ മൂടി പുതച്ചു കിടക്കുന്ന ഓന്റെ പിന്നാബുറത്ത് തന്നെ കൊടുത്തു ഒരു ചവിട്ട്. കണ്ണും തിരുമി എഴുനേറ്റ് ഈ രാവിലെ "അനക്ക് പ്രറന്ത് പിടിച്ചോ" എന്ന ഭാവത്തിൽ എന്നെ നോക്കിയ ഒനോട്. മറന്നോ സൂര്യ ഉദയം കാണാൻ പോകണ്ടെ. ഇപ്പോൾ ഇറങ്ങി ചവിട്ടി പിടിപ്പിച്ചല്ലേ ഏതേലും മലയുടെ മുകളിൽ എത്തു. "ഇല്ലിക്കകല്ലോ "അയ്യൻപാറയോ" നല്ലത് എന്ന വടം വലി എന്റെ ഉള്ളിൽ നടന്നു കൊണ്ടിരുന്നു.  അയ്യൻപാറ തന്നെ തിരഞ്ഞെടുത്തു റോഡിന്റെ അടുത്ത് ആയതും നാട്ടുകാരാൻ ആയിട്ടും ഇത് വരെ അവിടെ ഒരു സൂര്യ ഉദയം കാണാൻ കഴിഞ്ഞിട്ടില്ല എന്നതും ആ തിരഞ്ഞെടുപ്പിന് കാരണമായി. നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള ഈ ഡിസംബർ മാസം തന്നെ അതിന് നല്ലത്.

വിട്ടിൽനിന്നിറങ്ങാൻ പോയപ്പോൾ ഉമ്മച്ചി "ചായ വെച് താരം കുടിച്ചിട്ട് പോയാൽ പോരെ" . ചായ എന്ന് കേട്ടപ്പോൾ ഫക്രുവിന്റെ ചിരി. "വേണ്ട സമയമില്ല" എന്ന് ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ നേരം വൈകി.  "'എങ്ങോട്ടാണ് ഈ രാവിലെ. സൂക്ഷിച്ചു പോകനെ. അള്ളാടെ കാവൽ'' എന്ന പതിവ് ഉമ്മച്ചീടെ സ്നേഹ നിർഭരമായ പ്രാർത്ഥന.

ബൈക്ക് വളവ് തിരിവുകൾ കറങ്ങി കയറി ഇറങ്ങി അയ്യൻപറയിൽ  എത്തി. സൂര്യ പ്രഭയും മേഘങ്ങൾ ആകാശത്തും മലയുടെ ഓപ്പവും ഞങ്ങളുടെ ഓപ്പവും നിന്ന് അവനെയും ഒപ്പം എന്നെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു ഒപ്പം തണുത്ത കാറ്റും.

ഇതേകെ എന്ത് എന്ന് എന്റെ പുച്ഛത്തിൽ ഞാൻ അവനെ നോക്കി. മടക്ക യാത്രയിൽ സുലൈമാനി കുടിച്ചു കൊണ്ടിരുന്നപ്പോൾ കടയിലെ "കാക" കൈ പൊറോട്ട വേണോ എന്ന് രാവിലെ എഴുന്നേറ്റത് കൊണ്ടാവും ചെറിയ വിശപ്പ്. ഓരോന്ന് വിതം എടുക്കാൻ ഞാൻ. ഫക്രു കണ്ണും മിഴിച് എന്നെ നോക്കി. "ഇങ്ങടെ നാട്ടിൽ ഇത്ര വെളുപ്പിന്ന് പൊറോട്ട ആവുമോ" അതണ്ടാ നമ്മ നാട് എന്ന എന്റെ മറുപടി കേട്ട് ചായ കടയിലേക്ക് കടന്നു വന്ന കൗസിലർ നാണപ്പൻ ചേട്ടൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. കൂടുതലും ബിസിനസ് കാരുടെ നാടാണ് ഈരാറ്റുപേട്ട. ചുറ്റുമുള്ള സമൃദ്ധമായ മല നിരകളിൽ വിളയുന്ന കാപ്പിയും കുരുമുളക്കും റബറും ശേഖരിച്ചു മൊത്ത വില്പനകരിൽ എത്തിക്കുന്ന ചെറുകിട നടപ്പ് കച്ചവടം നടത്തുന്നവരും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകുന്ന ഇൻസ്റ്റാൾമെന്റുകരും, ലക്ഷങ്ങളും കോടികളും കൊണ്ട് കച്ചവടം ചെയുന്ന വൻകിടക്കാരും അങ്ങനെ അങ്ങനെ ഒരുപാട് മേഖലയിൽ രാവിലെ മുതൽ ഉപജീവനം തേടി ഇറങ്ങുന്ന ഒരു നാട്ടിൽ പൊറോട്ട പോലെ ഉചിതമായ മറ്റൊരു ഭക്ഷണം ഉണ്ടോ. പലരും രാവിലെ രണ്ട് പൊറോട്ടയും തിന്ന് കച്ചവടത്തിന് പോയാൽ ഉച്ചകഴിഞ്ഞു വിട്ടിൽവന്നാവും പിന്നീട് ഒരു ഭക്ഷണം. എല്ലു മുറിയെ പണി എടുക്കുന്നവന് മൈദ ഒരു വെല്ലുവിളിയെ അല്ലല്ലോ.

വീട്ടിൽ വന്ന് പത്രം മറിച്ചു കൊണ്ടിരുന്നപ്പോൾ ഫക്രു "കുളിക്കാൻ വെള്ളച്ചാട്ടത്തിൽ പോകാം എന്ന് പറഞ്ഞിട്ട് ". " ഓഹ് ശെരിയാണല്ലോ അതിപ്പോൾ എവിടെ പോകാം..?"
ഓഹ് അപ്പോൾ തള്ളായിരുന്നോ വെള്ള ചാട്ടം ഇല്ല അല്ലെ.. പോടാ  കട്ടിക്കയം,ചില്ലിച്ചി,മർമല അരുവി,അരുവികച്ചാൽ തുടങ്ങി ഡസനിലേറെ വെള്ളചാട്ടങ്ങൾ ഈരാറ്റുപേട്ടയുടെ സമീപത്തായി ഉണ്ട്. നീന്തലും വെള്ളവും കാണാതെ കിടക്കുന്ന നിന്നെ മുന്നിലെ മീനചിലാറ്റിൽ ഇറക്കിയാലും മതി.

നീന്തൽ അറിയാത്തത് കൊണ്ടു ഇവനെ കൊണ്ടു പോകൻ ബെസ്റ്റ് അരുവികച്ചാൽ ആണ്. ദൂരെ നിന്ന് വെള്ള ചാട്ടം കണ്ടു വായും തുറന്നു കണ്ണും മിഴിച്ചു മുകളിലേക്ക് നോക്കി നിന്ന ഫക്രുവിനെ "ഈച്ച കേറും വായടക്കടാ" എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്. കുറച്ചു നേരം ചാടിയപ്പോൾ തന്നെ തണുപ്പ് കാരണം വിറച്ചു കരക്ക് കേറി ആശാൻ. കരയിൽ എത്തിയപ്പോൾ ഉമ്മച്ചിയുടെ കോൾ മൊബൈലിൽ. " എവിടെ പോയി ഇരിക്കുവാ" 10 മണി ആയി കഴിക്കണ്ടേ" ദ... വരുന്നു എന്നും പറഞ്ഞു ഫോണ് വെച്ചു വീട്ടിലേക്ക്

വീട്ടിൽ ഈരാറ്റുപേട്ട മുസ്ലിം സ്‌പെഷ്യൽ വിഭവമായ "തികിടി, പത്തിരി, ഒപ്പം കോഴി കറിയും ഫക്രു പറയുന്ന പോലെ ആണേൽ നൈസ് പത്തിരിയും കോയി കറിയും. തിക്കിടി എന്നത് അവിടെ ഇല്ലാത്തത് കൊണ്ടു അവന്റെ ഭാഷ ഇല്ല. അവന് നന്നേ പിടിച്ച മട്ടാണ് രണ്ടാമതും ഉമ്മച്ചി തിക്കിടി ഇട്ടപ്പോൾ ഒന്നും പറയാതെ പഹയൻ ചിരിക്കുകയാണ് ചെയ്തത്. തികിടിയും കോഴിയും ആർക്കാണ് പിടിക്കാത്തത്.

ഉമ്മച്ചിയോട് രാത്രിയെ വരു എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി .. ഉച്ചക്ക് ഉണ്ടിട് പോയാൽ പോരെ എന്ന് ഉമ്മച്ചി. ഉണ്ണാൻ വന്നാൽ ഇവനെ പകുതി സ്ഥത്തേക്ക് പോലും കൊണ്ടു പോകൻ കഴിയില്ല. കട്ടിക്കയം വെള്ള ചാട്ടവും, ഇല്ലിക്കകല്ലും, മർമല അരുവിയും കറങ്ങി ഇറങ്ങി വന്നപ്പോൾ ഫക്രു ഒരു ചോദ്യം ഇവിടെ മൊത്തം വെള്ളവും മലയുമാണോ കാണാൻ ഉള്ളത്.

സണിസ് ഗ്രാമഫോണ് മ്യൂസിയം കാണിച്ചിട്ട് തന്നെ കാര്യം ഇൻഡ്യയിലെ അപൂർവമായ കാഴ്ചകളിൽ ഒന്നാണ് എന്ന എന്റെ വാചകമടി വെറും തള്ളാന്ന് എന്നായിരുന്നു. ബിരിയാനിയിലെ ചിക്കൻ കാല് കടിച്ചു കൊണ്ട് ഫക്രു പറഞ്ഞത്. പള്ള നിറച്ചു ബിരിയാനി തിന്നപ്പോൾ ഓന്റെ വക സൂപ്പർ ബിരിയാനി ആണല്ലോ എന്ന കമന്റ്. ഗ്രാമ ഫോണുകൾ അപൂർവ ലോകം കണ്ടിറങ്ങിയപ്പോൾ " ഇത് വല്ലാത്ത കളക്ഷൻ തന്നെ" നമ്മുക്ക് വഗമണ്ണിൽ പോകണ്ടേ

ശരിയാണ് ഇന്നിയും വഗമണിലേക്ക് വണ്ടി വിട്ടില്ലേൽ അവിടെ എത്തുബോൾ ഇരുട്ടി കഴിയും. വഗമണിലേക്ക് പോകുന്ന വഴിയിൽ ആനിയിളപ്പിൽ ബൈക്ക് നിർത്തി ഒരു "കുലുക്കി സർബത്ത്" അതും ഈരാറ്റുപേട്ടയിൽ കോഴിക്കോടൻ കുലുക്കി സർബത്ത് വാങ്ങി നൽകി. അത് കണ്ട് ഫക്രു കുറെ കളിയാക്കി. ഞങ്ങളുടെ കോയിക്കോട് നിങ്ങൾ കട്ടെടുത്തു എന്ന്. ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, പിന്നെയും ഒരുപാട് സാധങ്ങൾ. അതിൽ പൈനാപ്പിളിൽ മുളക് പൊടി വിതറിയ ഒരു ഐറ്റം എന്നും എന്റെ പ്രിയ പെട്ടതാണ്.

വഗമണിൽ എത്തിയപ്പോൾ 4 മണി. മൊട്ട കുന്നും, പൈൻ ഫോറസ്റ്റും, സുയിസൈഡ് പോയിന്റും കണ്ട് ഇറങ്ങിയപ്പോൾ സൂര്യൻ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നു. തങ്ങള് പാറ, കുരിശു മല, ആശ്രമം എന്നെക്കെ പറഞ്ഞു ഫക്രു ബഹളം വെച്ചു. ഇരുട്ടി കഴിഞ്ഞു ഇന്നി അവിടെ പോയിട്ട് ഒരു കാര്യവുമില്ല. എന്ന് പറഞ്ഞു മനസിലാക്കാൻ തെല്ല് പാട് പെട്ടു.

നമ്മുക്ക് മടങ്ങി പോകുന്ന വഴിയിൽ കാര്യാട് ടോപ്പിൽ കുറെ സമയം ഇരിക്കാം എന്ന് പറഞ്ഞു ഒരു തരത്തിൽ ബൈക്കിൽ പിടിച്ചു കയറ്റിയത്. കാര്യാട് ടോപ്പിൽ ഇരുന്നു ബ്രാഡ് ഓപ്‌ലെറ്റും കട്ടൻ ചായയും കുടിച്ചപ്പോൾ ഒരാൾ എന്റെ ഫോണിൽ കിടക്കുന്ന ഓരോ ഫോട്ടോ കാണിച്ചു ഇതേവിടെ എന്ന് ചോദിച്ചു. അടുത്ത വരവിൽ കാണാൻ ഉള്ള ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. വഗമണിലെ തന്നെ കാഴ്ചയിൽ തുടങ്ങാം. തടാകം, ഓർക്കിഡ് ഫം, വെള്ള ചാട്ടം, view പോയിന്റ്, ഉള്ളുപുണ്ണി, കുരിശുമല,  പോരാതെ റിസോർട്ടിൽ കിടക്കുകയും വേണം., പിന്നെ ഇലവിഴാ പൂഞ്ചിറ അങ്ങനെ രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ കാണാൻ ഉള്ള ലിസ്റ്റ് ഫക്രു ഒരുക്കി കൊണ്ടിരുന്നു. നക്ഷത്രങ്ങൾ മനോഹരമാക്കിയ ആകാശവും തണുത്ത കാറ്റും ഒത്ത് ചേർന്നപ്പോൾ ഞാനും ഈ വഗമണിൽ ആദ്യമായി എത്തിയതായി തോന്നി.

സ്നേഹപൂർവ്വം ഈരാറ്റുപേട്ടകാരൻ

നസിബ് വട്ടക്കയം

NB : കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം

Tuesday, May 28, 2019

ചതിയുടെ ചിലന്തി വല


(കുറിപ്പ് ഇത്തിരി നീണ്ടു പോയി എന്നാലും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകൾ എന്ന നിലയിൽ വായിക്കുക)
ഇന്റർനെറ്റ് എന്നത് ചിലന്തി വലയോട് ഉപമിച്ച ഭാവന എല്ലാ തരത്തിലും അർഥ പുർണ്ണമാണ്. ഈ വലകൾ കാണണോ. എവിടെയാണ് അതിന്റെ ഉറവിടം എന്നതോ അറിയണോ കഴിയില്ല.പതിയിരിക്കുന്ന അപകടം ഉണ്ടാവും എന്നത് ഉറപ്പായ കാര്യവും. കാര്യത്തിലേക്ക് കടക്കട്ടെ
ഇന്റർനെറ്റ് തട്ടിപ്പ് പോലെ ചർച്ച ചെയ്യപ്പെട്ട വിഷയം ഇന്റർനെറ്റ് ലോകത്ത് വിരളമാവും. മുകളിൽ പറഞ്ഞ ചിലന്തിയും ചിലന്തിവലയും നമ്മുക്ക് നല്ല പരിചയമാണ്. ഇന്റർനെറ്റിന്റെ തുടക്ക കാലത്ത് ചതിയിൽ പെടുക എന്നത് അറിവില്ലായ്മ ആയിരുന്നു കാരണം എങ്കിൽ ഇന്നത് മാറി. ചതികൾ ഉണ്ടാവും എന്നത് നമ്മുക്ക് അറിയാം എന്നാലും പുതിയ ചിലത് കാണുബോൾ നമ്മൾ വിശ്വസിച്ചു പോകും.
അത്രത്തോളം വിദഗ്ധരായ തട്ടിപ്പുകളാണ് ദിനവും ഇന്റർനെറ്റിൽ പെരുകുന്നത്. നമ്മൾ കെട്ടും മനസിലാക്കിയ തട്ടിപ്പ് രീതികൾ ദിവസവും പുതിയ രൂപങ്ങൾ തേടുകയാണ്. നിങ്ങളുടെ മെയിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചു, നിങ്ങളുടെ മൊബൈൽ നമ്പറിന് കാർ സമ്മാനമായി ലഭിച്ചു, ഇങ്ങനെ ഇങ്ങനെ പല പല വാചകങ്ങൾ നമ്മൾ പതിവായി കണ്ണുന്നതാണ്. അതിനാൽ തന്നെ ഭൂരിപക്ഷവും അവഗണിക്കുകയാണ്.
1,ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുണ്ട് എന്നും പറഞ്ഞു sms വന്നാൽ ആരും ഒന്ന് നോക്കും. അത്തരത്തിൽ ഒരു നോട്ടമാണ് എന്റെ സുഹൃതത്തിന്റെ 10000 രൂപയോളം അപഹരിച്ചത്. ഒരുമിച്ച് ഒന്നും 10000 രൂപ അവർ ആവശ്യ പെട്ടിട്ടില്ല. കിട്ടിയ sms ൽ ഉണ്ടായിരുന്ന ലിങ്ക് വഴി പോയപ്പോൾ റെജിസ്ട്രർ ഫീസ്, പിന്നീട് സെക്യൂരിറ്റി തുക ഇതാണ് 4000 രൂപ ഒരുമിച്ച് വാങ്ങിയ ഘട്ടം.
വിവരവും വിദ്യാഭ്യാസവുമുള്ള ആരെയും വിശ്വാസത്തിൽ എടുക്കാൻ കഴിയുന്ന. കോർപറേറ്റ് കമ്പനികളുടെ രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുക. വർക്ക് എസ്‌പിരിൻസ് ഉള്ള ഒരാൾക്ക് പോലും ഒരു ഘട്ടത്തിലും സംശയം തോന്നാതെ തുക വാങ്ങി എടുക്കാൻ അവർക്ക് കഴിഞ്ഞു.
വീണ്ടും ചില വീണ്ടു വിചാരങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോവുന്നു എന്ന് തോന്നിയപ്പോളാണ്. സുഹൃത്ത് എനോട് കാര്യം പറയുന്നത്. അവന് കിട്ടിയതും അയച്ചതുമായ എല്ലാം സ്ക്രീൻ ഷോട്ട് വഴി എന്നിലേക്ക്. ഈ മേഖലയിലെ കൂടുതൽ പരിചിതമായ അമീനുമായി സംസാരിച്ചപ്പോളാണ്. സുഹൃത്ത് പെയിമെന്റ് നടത്തിയ സൈറ്റ് എന്നത് .tk എക്സ്റ്റൻഷൻ വരുന്ന തല്ലി കൂട്ടിയ സൈറ്റ് ആണ്. യഥാർത്ഥത്തിൽ www.myntra.com എന്ന സൈറ്റ് ആണ് എന്ന് കരുതി ജോലി ആഗ്രഹത്തിൽ പോയി www.myntra.tk കേറിയത് ഇവിടെ. ഒഫിഷ്യൽ സൈറ്റിനെ വെല്ലുന്ന പ്രഫഷണൽ രീതിയിൽ തന്നെ ആണ് ഈ പേയ്‌മെന്റ് സ്ക്രീൻ ചെയ്തു എന്നത് കള്ളന്മാരുടെ മിടുക്ക്.
ഗൂഗിളിന്റെ സഹായത്തിൽ തപ്പിയൽ കിട്ടുന്ന ലിസ്റ്റിൽ തന്നെ ഫ്രോഡ് സൈറ്റും ഉണ്ടാവും. തിരിച്ചറിയുക ഇത്തിരി പണിയാണ്. കാശ് അവശ്യ പെടുന്ന ഇടത്താണ് നമ്മുടെ ബുദ്ധിയും ബുദ്ധിയുടെ യുക്തിയും പ്രവർത്തിച്ചു തുടങ്ങേണ്ടത്. നെയ്ച്‌ ഉണ്ടാക്കിയ കാശ് പോയാൽ ആർകും സഹിക്കില്ല.
2, ഇവിടെ കാശ് പോകാൻ പോകുന്നത്തിന് മുൻപ് രക്ഷപ്പെട്ടത് നേവി ഉദ്യോഗസ്ഥനാണ്. 15 ലക്ഷം രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ട് എന്നാണ് ഇവിടെ പറഞ്ഞത്. ചുമ്മ സമ്മാനം ലഭിച്ചതല്ല. ഒരു മാസം മുൻപ് ഒൻലൈനിൽ നിന്ന് വാങ്ങിയ ഒരു സാധനതിന്റെ ലക്കി ഡ്രോ വഴിയാണ് സമ്മാനം വന്നത്. സാധനം വാങ്ങിയത് വിശ്വസിക്കാവുന്ന സൈറ്റ് ആയത് കൊണ്ട് യാതൊരു സംശയവും ഇല്ലാതെ സന്തോഷമായി. 15 ലക്ഷം വാങ്ങാൻ തയാറായി. 15 ലക്ഷം രൂപ ലഭിക്കാൻ tax തുക മുൻപേ അടക്കണം എന്നത് പറഞ്ഞു വിശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഭീമമായ തുക ഫോർവെർഡ് ചെയ്യുന്നതിന് മുൻപ് ഉണ്ടായ വീണ്ടു വിചാരമാണ്. ചതിവിൽ നിന്ന് രക്ഷപെടാൻ കാരണമായത്.
നമ്മടെ ദിനചര്യകൾ നമ്മിലും കൃത്യമായി പഠിക്കാനും അത് ഉപയോഗിച്ച് നമ്മളെ പറ്റിക്കാനും കള്ളമാർ വല വിരിച്ച് കാത്തിരിക്കുന്നു.
3,  ₹6000 രൂപ ആറു മാസം നിക്ഷേപിച്ചാൽ ദിവസവും ₹200 രൂപ ബാങ്കിൽ വരുന്ന മറ്റൊരു ബിസിനസ് ഈ അടുത്ത് കേൾക്കുക ഉണ്ടായി. ഇങ്ങനെ ദിവസവും ലഭിക്കുന്ന സഹ മുറിയന്റെ മെസ്സേജുകൾ കണ്ടതാണ് ഈ സുഹൃതത്തിന് ഇതിൽ മോഹമുദിച്ചത്.
ചെയിൻ ബിസിനസ് പോലെ ആദ്യം കൂടുന്നവർക്ക് കൃത്യമായി തുകകൾ വന്ന് കൊണ്ടിരിക്കും. കൂടുതൽ ആളുകൾ ഇത്തരത്തിൽ ചേർന്ന് കഴിയുബോൾ ആവും ഇത് നിലക്കുക. ഇതര ബിസിനസ് തട്ടിപ്പുകളിൽ നമ്മൾ കാണുന്നത് എന്നും ഏറ്റവും താഴെ ഉള്ളവരെ ആവും. അവർക്ക് മുകളിൽ ഉള്ളവരെ അവർക്ക് വലിയ പരിചയം ഉണ്ടാവില്ല. അവരും നമ്മളെ പോലെ പറ്റിക്ക പെടുന്ന മറ്റൊരാൾ അത്രെ ഉണ്ടാവൂ.
4, ചതിയുടെ മറ്റൊരു രൂപമാണ് ചെറിയ തുകകൾ വാങ്ങുക എന്നത്. 250 രൂപക്ക് ടാബ് ലഭിക്കുന്നു എന്ന പരസ്യം കണ്ട് ആകാശ് ടാബിന് (പേര് സംശയം) പൈസ മുടക്കി ഇരിക്കുവാർ ഒരുപാടുണ്ട്. അതിന്റെ പിന്നിലെ കമ്പനി നഷ്ടത്തിൽ പൂട്ടി എന്ന കള്ള കഥ ഉണ്ടാക്കി അടച്ചത്. പത്ര വാർത്തയിൽ വന്നത് 250 മുടക്കിയവർ ആരും അറിഞ്ഞിട്ടില്ല എന്നത് വേറെ ഒരു തമാശ
★നമ്മുടെ ബുദ്ധി കുറവല്ല. നമ്മുടെ ആവശ്യങ്ങളിൽ ചിലപ്പോൾ നമ്മുടെ ബുദ്ധി തോറ്റ് പോകുന്നതാണ് ഇത്തരത്തിലുള്ള കബളിപ്പിക്കലുകളിൽ നമ്മൾ ചാടുക. എല്ലാത്തിനും ഈ ലോകത്ത് അതിന്റെ മൂല്യങ്ങളുണ്ട്. അത് ജോലി, സമ്മാനം, പണം, സാധങ്ങൾ, സേവനം എന്ത് ആയാലും ഒരു വസ്തുവിന്റെ മൂല്യങ്ങൾക്ക് അപ്പുറം അവയുടെ വില കുറവ് കണ്ടാൽ അതിൽ ചതിവ് ഉണ്ടാവും എന്നത് പരസ്യമാണല്ലോ. ഈ ലോകത്ത് കൃത്യമായ കാരണം ഇല്ലാതെ ഒന്നും വെറുതെ ലഭിക്കുകയില്ല.
★ബുദ്ധിമാനായ നമ്മൾ മറ്റൊരാളുടെ മുന്നിൽ പറ്റിക്കപെട്ടു എന്നത് പൂരിപക്ഷവും പുറത്ത് പറയില്ല. പോലീസിൽ പരാതി പറയാൻ പോവില്ല എന്നത് എല്ലാം കൊണ്ട് ഈ കള്ളന്മാർക്ക് ഇരകൾ സുലഭമാണ്. ഇന്നിയും പുതിയ വലകൾ നെയ്ത് അവർ കാത്തിരിക്കുന്നു.
★നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കാൻ സാധ്യത വളരെ കുറവാണ് എങ്കിലും പോലീസിൽ ( സൈബർ സെല്ലിൽ ) പരാതി നൽകുന്നത് വളരെ നല്ലതാണ്. ഇന്നി എന്നെങ്കിലും ഇവർ പോലിസ് പിടിയിലായൽ നമ്മുടെ കാശ് തിരിച്ചു കിട്ടിയല്ലോ. അതുമല്ലെങ്കിൽ നമ്മുടെ രേഖകൾ ഉപയോഗിച്ച് വേറെ ഫ്രോഡ് ചെയ്താൽ അപ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള കേസിൽ നിന്ന് തടി രക്ഷിക്കാൻ ഇപ്പോൾ കൊടുക്കുന്ന പരാതി നമ്മുക്ക് സഹായകമാവും.
-നസിബ് വട്ടക്കയം

Friday, May 3, 2019

വസ്ത്രം ഇഷ്ടമുള്ളത് ആവട്ടെ...കാണുന്നവർ അയ്യേ എന്നു പറയാത്തത് ആയാൽ മതി

വിഷയം -1

കേരള വസ്ത്രമായ മുണ്ട് കേരത്തിൽ  വിശേഷ ദിവസങ്ങളിൽ ( ഓണം, കേരള പിറവി) അല്ലാതെ കോളേജിൽ നിരോധനമുണ്ട്. ഈ വിഷയത്തിൽ വ്യക്തമായ സർക്കുലർ നില നിൽക്കുന്നു. എന്നത് സ്വാകാര്യ കോളേജിൽ പടിച്ചവർക്ക് അറിയാവുന്നതാണ്.

വിഷയം -2

നികബ് നിരോധനം (ഒരു മാനേജ്‌മെന്റ് മാത്രം) ഈ വിഷയത്തിൽ അനാവശ്യമായ വിവാദം ആണ് ഉണ്ടാവുന്നത്. സത്യത്തിൽ മുണ്ടിന്റെ കാര്യത്തിൽ ആണുങ്ങൾ തന്നെ തീരുമാനം എടുത്തത് പോലെ, ചില സ്ത്രീകൾ ആഗ്രഹിക്കുന്ന വസ്ത്രമായ മുഖ മറക്കൽ(നികബ്) വിഷയത്തിൽ തീരുമാനം എടുത്തത് പുരുഷന്മാർ തന്നെ.

ഈ വിഷയം ആഘോഷമായി ഏറ്റെടുത്ത വിപ്ലവ സിങ്കങ്ങൾക്ക് കറുത്ത പർദ്ധയിൽ ഉരുകി ഒലിക്കുന്ന മുസ്ലിം സ്ത്രീയുടെ അടിമത്ത വ്യവസ്ഥയിലാണ് വിഷമം. പുരുഷ മേധാവിത്വം അടിച്ചേല്പിക്കുക ആണോ പർദ്ദ. കേരളം പോലെ വിദ്യ സമ്പന്നരായ ഒരു സ്ത്രീ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ കഴിയുമോ വസ്ത്ര സംസ്കാരം.

സ്ത്രീകൾ ആണ് അവർക്ക് ധരിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ തീരുമാനിക്കേണ്ടത്. അത് അവർക്ക് വിടുക. മഫ്ത ധരിച്ചു യാത്ര ചെയ്യാറുള്ള ഒരു അമുസ്ലിം സ്ത്രീ സുഹൃത്ത് എന്നിക്കുണ്ട്, അവരുടെ കാരണങ്ങൾ മുടി പറക്കില്ല, പുറകിൽ നിന്നുള്ള നോട്ടങ്ങൾ ഒഴിവാകുമെന്നും. ഇങ്ങനെ വസ്ത്രം നൽകുന്ന സംരക്ഷണം ആഗ്രഹിക്കുന്ന സ്ത്രീയെ നിങ്ങൾ അത് ഉപയോഗിക്കാൻ പാടില്ല. എന്ന് വിലക്കാൻ ആർക്കാണ് കഴിയുക.

ദുബായി പോലെ എന്തും ഏതും ധരിക്കാൻ സ്വാതന്ത്യമുള്ള മുസ്ലിം രാഷ്രത്തിൽ. ഇവരുടെ സംസ്കാരം എന്ന നിലയിൽ പർദ ധരിച്ചു നടക്കുന്ന ട്യൂറിസ്റ്റുകളെ കണ്ടിട്ടുണ്ട്. അത് അവരുടെ ഇഷ്ടം.

സർക്കുലർ വഴിയോ, നിയമങ്ങൾ വഴിയോ അടിച്ചേൽപ്പിക്കാൻ ഉള്ളതല്ല. സ്ത്രീ വസ്ത്രങ്ങൾ അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്ത് ധരിക്കണം ധരിക്കേണ്ട എന്നത് അവർ തീരുമാനിക്കട്ടെ. വസ്ത്രങ്ങൾ മാന്യത നിറഞ്ഞതായാൽ കാണുവാൻ "ചെ" എന്ന് പറയില്ല.

■ഇന്നി തലയിലെ വാൽ - മുണ്ട് ഉടുക്കാൻ ഇത്തിരി പണിയാണ്. മുണ്ട് ഉടുത്ത് അത്ര പരിചയമില്ലാത്ത എന്നെ പോലെ ഉള്ളവർക്ക്. അതേകെ ആവും കോളേജുകളിൽ ആരും ശബ്ദം ഉണ്ടാക്കി കാണുന്നില്ല.  മുണ്ടിന്ന് വേണ്ടി. പാവം മുണ്ട്,,, ആല്ലേലും പെണ്ണ് വിഷയം അല്ലെ ചർച്ചയിൽ ഉഷാർ.