Popular Posts

Wednesday, July 11, 2018

രാത്രി 11 മണിക്ക് ഉദിച്ച സൂര്യൻ

സ്ത്രീ പുരുഷ ജന്മങ്ങളിൽ ഏറ്റവും ഉന്നത പദവികൾ ആണല്ലോ മാതാവ് പിതാവ് എന്നത്. അതിലേക്കുള്ള യാത്രയിൽ മാതാവ് ആണ് കൂടുതൽ ത്യാഗം സഹിക്കുക. ജീവനെ ഉള്ളിൽ അറിഞ്ഞത് മുതൽ

അവൾ ഉത്തമ പദവികൾ താണ്ടി മാതാവ് എന്നതിൽ എത്തുബോൾ പ്രവചകൾ ( സ്വാ: അ) പഠിപ്പിച്ച "ഭൂമിയിൽ നിന്നക്ക് ഏറ്റവും കൂടുതൽ കടമ നിന്റെ മാതാവിനോട് " ഇത് മൂന്നു തവണ ആവർത്തിച്ചത് ഇതിന്റെ മഹത്വം അടിവരായിടാൻ ആവും.

വേദനയുമായി തൊടുപുഴ അൽ-അസ്ഹർ ആശുപത്രിയിൽ എത്തിയ പ്രയതമയുടെ ഒപ്പം ഉണ്ടാവാൻ കഴിയാത വിഷമത്തിൽ കൊച്ചിയിലെ റൂമിൽ നിന്ന് ഇറങ്ങുബോൾ സമയം 8:30 കഴിഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഉമ്മച്ചിയും  തൊടുപുഴയിൽ എത്തി. എന്റെ ടെന്ഷന്റെ ഭലമോ മുന്നിലേക്ക് ആദ്യം വന്നത് തന്നെ തൊടുപുഴ ബസ്.

ബസ് സ്ഥിരം സമയത്തിലും ഒരുപാട് വൈകി എത്തിയത് എനിക്ക് വേണ്ടിയോ. രണ്ടു മണിക്കൂർ എടുക്കും തൊടുപുഴ എത്തൻ. പുറത്തു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിൽ പതിവുള്ള ബസ് ഉറക്കം വഴി മാറി നിന്നു. മനസിൽ ഒരു ദുആ മാത്രം എല്ലാം നല്ല രീതിയിൽ എത്തിക്കന്നെ. നോമ്പ് തുറക്കാൻ ഇരുന്നപ്പോൾ ആണ് അവളുടെ വിളി വന്നത് പെയിൻ തുടങ്ങി ആശുപത്രിയിലേക്ക് പോകുന്നു. പിന്നീട് ഭക്ഷണം ഒന്നും ഇറങ്ങിയില്ല.  വിശപ്പ് എങ്ങോ പോയി മറഞ്ഞു.

തണുത്ത കാറ്റും ചാരിയുള്ള ഇരുപ്പും എന്നെ മയക്കത്തിൽ എത്തിച്ചു ഞാൻ പോലുമറിയാതെ. മയക്കമുണർപ്പോൾ മുവാറ്റുപുഴ എത്തിയിരുന്നു. മെയിൻ റോഡിൽ നിന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ ബസ് ഇറങ്ങി. ഉമ്മച്ചിയുമായി വന്ന ഇച്ചപ്പയുടെ മകനെ വിളിച്ചു . ആശുപത്രിയിൽ എത്തിക്കൻ.

ഫോണിൽ ഉമ്മച്ചിയുടെ കോൾ. വിറയാർന്ന വിരലുകളുമായി ഫോണ് ചെവിയിൽ വെച്ചു. "റിഫാ പ്രസവിച്ചു ആണ് കുഞ്ഞ് " അൽഹംദുലില്ലാഹ്. മനസ്സ് കൊണ്ട് ആയിരം വട്ടം സുജൂദ് ചെയ്തു റബ്ബിന്റെ മുന്നിൽ എല്ലാം നല്ല രീതിയിൽ ആക്കിയതിന്. വപ്പയും ഉമ്മയും എന്ന സ്ഥാനം നൽകിയതിന്. കാർമേഘ കുടയിൽ ഇരുൾ നിറഞ്ഞ രാത്രിയിലും ഉദിച്ചുഉയർന്ന സൂര്യ പ്രകാശം ഞാൻ കണ്ടു. റമളാൻ 27 ന് റബ്ബിന്റെ അനുഗ്രഹം ഞങ്ങളിലേക്ക് ഒഴുകിയതാവാം ആ കണ്ട പ്രകാശം.

മുന്നിലെ തട്ടു കടയിൽ നിന്ന് ഭക്ഷണം കഴിച്ചു  മുന്നിലൂടെ കടന്ന്  പോകുന്നവരോട് വിളിച്ചു പറയാൻ തോന്നി എന്റെ സന്തോഷം. വണ്ടിയുമായി എന്നെ വിളിക്കാൻ വരുന്നു എന്ന് പറഞ്ഞ ഷെഫിനെ കാണുന്നില്ല. എന്നെ ഒന്ന് അങ്ങോട്ട് എത്തിക്കുമോ എന്ന് ആരോട് എങ്കിലും ചോദിച്ചാലോ. എന്നിക്ക് കുട്ടിയെ കാണിക്കുബോൾ അവിടെ എത്തണം. നിലം തൊടാതെ വാഹനം ഓടിക്കുന്ന അവന്റെ ഡ്രൈവിങ്ങിലും വേഗത കുറവ് തോന്നി അപ്പോൾ. കാർ പാർക്കിങ് കയറിയപ്പോൾ അവൻ "ഞാനും വന്നിട്ട് പോകാം'' എന്ന് പറഞ്ഞെങ്കിലും അവനെ കാത്തു നിൽകതെ മുന്നോട്ടു നടന്നു.

ഉമ്മച്ചിമാരും ഉമ്മുമ്മയും മുത്തുമ്മയും ഇത്തയും റിയാനും അയനും  അടങ്ങുന്ന കാതിരിപ്പുകാരിൽ ഒരാളായി ഞാനും പച്ച ഉടുപ്പിട്ട മാലാഖ കുട്ടിയുമായി വന്നു. ഉമ്മച്ചി ഏറ്റുവാങ്ങി ബാങ്കും ഇകമതും തൊട്ട് കൊടുകലും  നിർവഹിച്ചു അവനിലെ എന്റെ ആദ്യ ഉത്തരവാദ്യതം.

ഒപ്പം കൂടിയ സഹയാത്രികയും അതിന് ഒപ്പം പുതിയൊരു യാത്രികൻ കൂടി അൽഹംദുലില്ലാഹ് ഒരിക്കൽ കൂടി നന്ദി പറയട്ടെ. വരുന്ന കടമകളും നിന്നിൽ അർപ്പിക്കുന്നു നാഥാ

😊 ഞങ്ങൾക്ക് കുഞ്ഞു പിറന്നു

Monday, July 9, 2018

പുതിയ വഴികൾ കാട്ടി നൽകു

പുതിയ വഴികൾ കാട്ടി നൽകു ആളുകൾ നടന്നു കൊള്ളും

വർഷങ്ങൾക്ക് മുൻപ് ഹരിതം ഇസ്ലാമിക്ക് യൂത്ത് മൂവ്‌മെന്റ് എന്നൊരു സംവിധാനം ഇളപ്പുങ്കൽ പ്രദേശത്ത് +2 പ്രായത്തിലും അതിന് മുകളിലും പ്രായം വരുന്ന കുറച്ചു കുട്ടികൾ ചേർന്നു ആരംഭിച്ചു. ആദ്യം ഒരു പെരുനാൾ സപ്ലി മെന്റ്. അതായിരുന്നു തുടക്കം. പിന്നെ പെരുന്നാൾ വരുബോൾ പെരുന്നാൾ രാവിലെ മധുരം നല്കുക. ആശംസ പോസ്റ്റർ എഴുതി ഒട്ടിക്കുക. എല്ലാം പോക്കറ്റ് മണിയിൽ നിന്ന് മിച്ചം വെച്ച ചില്ലറ തുട്ടുകൾ കൊണ്ടാണ് കഴിഞ്ഞത്.

പിന്നീട് ഈ സൗഹൃദ കൂട്ടാതെ ദാറുൽസലാം മസ്ജിദ് ഏറ്റെടുത്തു. പുതിയൊരു സംവിധാനവും വിപുലമായ രീതികളും ഉണ്ടായി. രണ്ടു മൂന്നു വർഷങ്ങൾ നാട്ടിലെ സാസ്കാരിക മേഖലയെ സജിവമായി നിർത്തൽ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

പിന്നീട് ഏതെരു കുട്ടായ്മക്കും സംഭവിക്കുന്ന തകർച്ച ഈ കുട്ടായ്മയിലും ഉണ്ടായി. തുടക്കം കുറിച്ച കുട്ടികൂട്ടങ്ങൾ വളർന്നു. ജീവിത യാത്രയിൽ പലവഴിയിൽ ആയത് തന്നെ കാരണം. എന്നാലും എല്ലാ ചെറിയ പെരുന്നാൾ ദിനങ്ങളിലും അവർ മധുരം വിതരണം ചെയ്ത് അവരുടെ ആശംസ കാർഡുകളിൽ ഹരിതം എന്ന പേര് നിർത്തിയും ചില തിരിച്ചുപിടിക്കളുകൾക്ക് ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചു വർഷങ്ങൾ പല വഴിലായ സൗഹൃദങ്ങളെ ഒരു രാത്രിയിൽ ഒരുമിച്ചു കൂട്ടാൻ ഈ മധുര വിതരണത്തിന് കഴിഞ്ഞു.

എന്നാൽ വരുമാനങ്ങൾ ആയി തുടങ്ങിയ പ്രായത്തിൽ മധുര വിതരണം അതിക പറ്റായി തോന്നി തുടങ്ങിയോ. കൂട്ടത്തിൽ ചിലരുടെ അസ്വാരസങ്ങൾ അടുത്ത വർഷം ഇതിനായി ശ്രമിക്കില്ല എന്ന തീരുമാനത്തിൽ അവർ എത്തി.

മധുരങ്ങൾ ഇല്ലാതെ ഒരു പെരുനാൾ പുലരി പിറന്നു . ആളുകൾ രാവിലെ കാര്യം അനേഷിച്ചു. ചെയ്യാൻ കഴിഞ്ഞില്ല എന്ന മറുപടി പറയാൻ മാത്രമേ ആ ചങ്ങാതി കുട്ടത്തിന്ന് കഴിഞ്ഞിരുന്നു.

പിന്നെയും പെരുന്നാളുകൾ വന്നു. അടുത്ത വർഷം പള്ളി പരിപാലന കമ്മറ്റി തന്നെ പെരുനാൾ ദിനത്തിൽ മധുരം നൽകുക എന്ന മാതൃക ഏറ്റെടുത്തു. ഇന്ന് സ്ഥിരം സംവിധാനം പോലെ ആയി ആ മധുരം നൽകൽ

ഇങ്ങനെ ആണ് ചില നല്ല കാര്യങ്ങൾ ആരേലും മുന്നിൽ നടന്നു കാട്ടിയാൽ പിന്നീട് ആ വഴിയിൽ പലരും വരും. നല്ല ശീലങ്ങൾ സമൂഹം ഏറ്റെടുക തന്നെ ചെയ്യും


Friday, July 6, 2018

#സ്നേഹത്താഴം

വിശുദ്ധ റമളാൻ മാസം സ്വാ കുടുബത്തിൽ നിന്ന് മാറി ദൂരെ തനിച്ചു കഴിയേണ്ടി വരിക. എന്നത് ഇത്തിരി ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമാണ് നൽകുക.

 അസാധരണ സമയം ഉള്ള ഭക്ഷണവും മറ്റും  ( ഇടെത്താഴം / അത്താഴം ) ഈ ദിനങ്ങളെ കൂടുതൽ ത്യാഗ പുർണ്ണമാക്കുന്നു .

ഈ കാര്യത്തിൽ കുടുബമായി കഴിയുന്നവർക്ക്    വലി

യ നന്മ കര്യസ്‌ഥമാകാൻ കഴിയും. നമ്മുടെ നാട്ടിൽ ദൂരെ നാടുകളിൽ നിന്ന് ജോലിയും മറ്റ് ആവശ്യങ്ങളുമായി കുടുബമില്ലാതെ ഒറ്റക്ക് റൂമുകളിലും ഫ്ലാറ്റിലും താമസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരിൽ ഒരാൾക്ക് എങ്കിലും അത്താഴം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു പുണ്യ പ്രവർത്തിയാണ്.

ചെയേണ്ടത് ഇത്ര മാത്രം

വൈകുന്നേരം ഇശാ നമസ്കാരത്തിന് പോകുബോൾ അവർക്ക് കഴിക്കാൻ ഉള്ളത് എത്തിച്ചു നൽകുക.

നാലു മണി സമയം ഹോട്ടലുകൾ ഇല്ലാത്തത് കൊണ്ട്. പലരും ബ്രഡും, പഴങ്ങളും കൊണ്ടാണ് അത്താഴം കഴിക്കുന്നത്. കാശ് ഉണ്ടേലും വാങ്ങാൻ പറ്റാത്ത അവസ്ഥ. പിന്നെ ഹോട്ടൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന മടുപ്പ്. ഇങ്ങനെ ഉള്ളവരിലേക്ക് #സ്നേഹത്താഴം എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Thursday, July 5, 2018

നല്ല സമ്മാനം

സ്ഥാനത്ത് നിന്ന് അവസാനം എത്തിക്കാൻ അനവസരമായൊരു സമ്മാനം മതി.

അത്തരം സമ്മാനങ്ങൾക്ക് ഉദാഹരണങ്ങളായി മൊബൈൽ ഫോണും , ടാബും, കമ്പ്യൂട്ടറും,  ബൈക്കും എല്ലാം പറയാം.

പിന്നെ എന്താണ് കുട്ടികൾക്ക് സമ്മാനങ്ങളായി നൽകുക...?

അവിടെയാണ് നല്ല പുസ്തകങ്ങളുടെ പ്രസക്തി. "നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരെ പോലെ" എന്നാണ് പറയുന്നത്. കൊച്ചു കുട്ടികളെയും കൂട്ടി പുസ്തകോത്സവ വേദിയിലേക്ക് വരു അവർക്ക് ഇഷ്ടമാവുന്ന പുസ്തകം വാങ്ങി സമ്മാനം നൽകു. ഇത്തിരി മുതിർന്ന കുട്ടികൾക്ക് ചെറിയൊരു തുകയും നൽകി പുസ്തകം വാങ്ങാൻ അയക്കുക. അവർക്ക് ഇഷ്ട വിഷയങ്ങൾ അവർ തേടട്ടെ

ഒപ്പം നല്ലത് എടുക്കാൻ അവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കാം. വായന വഴിയാണ് ഭാവനയുടെ ലോകം തുറക്കുകയുള്ളൂ. ദൃശ്യ ശ്രവ്യ മീഡിയകൾക്ക് വലിയ കാര്യമായി ഭാവന ലോകത്തെ പിടിച്ചു കുലുക്കാൻ കഴിയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

നാടിന് വേണ്ടത് ഉപകാരികളായ "കലാം" മാരെയാണ്. അത്തരം ഒരു തലമുറക്കായി നല്ലൊരു സമ്മാനം നൽകാം

Wednesday, July 4, 2018

സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം (Discs & Machines - Sunny's Gramophone Museum)

കോട്ടയം ജില്ലയിലെ അമ്പാറ എന്ന സ്ഥലത്ത് ലോകത്ത് തന്നെ അപൂർവ്വമായ ഒരു മ്യൂസിയമുണ്ട്. "സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം" ആദ്യമ മനുഷ്യൻ പാറയിൽ നിന്നും പിന്നിട് തുകൽ വാദ്യങ്ങളും അതിൽ നിന്ന് സ്വാന്തം ശബ്ദം റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ വിജയങ്ങളുടെ

കഥയും ആ വിജയ കഥാപാത്രങ്ങളും നിങ്ങൾക്ക്  മുന്നിൽ കണ്ടും അനുഭവിച്ചു യാത്ര തുടങ്ങാം.

ആദ്യ റെക്കോർഡിങ് ഉപകരണങ്ങളിൽ നിന്ന് ലോകം വേഗത്തിൽ കറുത്ത ഡിസ്കിലേക്ക് (Gramophone) വഴി മാറി. Gramophoneകളുടെ വിപുലമായ ഒരു ശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്നും സംഗീതം പൊഴിക്കുന്ന ഉപകരണങ്ങളാണ് എല്ലാം.

മനോഹരമായ മ്യൂസിയത്തിലെ കാഴ്ചയും അതിലെ ചരിത്രവും നമ്മുകായി പറഞ്ഞു തരുന്ന സണ്ണി ചേട്ടൻ പ്രതിഭലച്ചെ ഏതുമില്ലാതെയാണ് ഈ മ്യൂസിയം നമ്മുക്ക് മുന്നിൽ തുറന്നു തരുന്നത്.

ഞായറാഴ്ച മാത്രമാണ് മ്യൂസിയം കാണാൻ കഴിയുക

വഴി : കോട്ടയം ടൗണിൽ നിന്ന് പാലാ കഴിഞ്ഞു 9 കിലോമീറ്റർ ( pala - 9 km -} Sunny's Gramophone Museum {-  4km - erattupetta )

തൊടുപുഴ / കാഞ്ഞിരപ്പള്ളി വഴി വരുന്നവർക്ക് ഈരാറ്റുപേട്ട കഴിഞ്ഞു പാലാ റൂട്ടിൽ 4 കിലോമീറ്റർ

Address : Gramophone Museum Road | Off Ampara-Plassanal Road, Kottayam 686579, India

Google location : https://goo.gl/maps/7QmEYLCsYxK2

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

Tuesday, July 3, 2018

ഇഖ്റഹ് (വായിക്കുക )

ഈ ഒരു ഉൽബോധനം നെഞ്ചിലേറ്റിയ ഒരു സമുഹമല്ലേ ഒരു നാളിൽ ഭരിക്കാൻ പോലും ഒരു നേതാവ് തയ്യാറാവാതിരുന്ന അറേബ്യാൻ ജനതാ. ഒരു നേതാവ് പോലും ഏറ്റെടുക്കാൻ മടിച്ച ഇരുണ്ട സമൂഹത്തെ അത്ഭുത പരമായ രീതിയിൽ പരിവർത്തനം നടത്തി സൽഗുണരാക്കൻ മുഹമ്മദ് നബിക്ക് ( സ്വാ : അ ) കഴിഞ്ഞു.

വായിക്കുക എന്ന വിശുദ്ധ ഖുർആനിലെ ആദ്യ കല്പന അറേബ്യാൻ ജനതയിൽ ഉണ്ടാക്കിയ പരിവർത്തനം ലോകത്തെ ഏറ്റവും മികച്ച ജനതയിൽ അവരെ എത്തിച്ചു. എന്നതിന് ലോകം സാക്ഷി.  കച്ചവട ആവശ്യമായി ലോകം സഞ്ചരിച്ച അറബികൾ ലോകം മുഴുവൻ തേടിയത് അറിവുകൾ ആയിരുന്നു. കച്ചവടത്തിനായി എത്തിയ നാട്ടിലെ എല്ലാ അറിവുകളും പഠിക്കുക എന്നത് അവരുടെ രീതി ആയിരുന്നു. ഓരോ നാട്ടിലെയും ഗ്രന്ഥങ്ങൾ അവർ അവരുടെ നാട്ടിലേക്ക് എത്തിച്ചു.  ഇന്ത്യായിലെ അക രീതി ലോകത്ത് ഏറ്റവും മികച്ച രീതിയാണ് എന്നത് ലോകം അറിഞ്ഞത് അതിന്റെ ഭലമല്ലേ.

വായിക്കുക എന്നത് നമ്മുക്കും ജീവിതത്തിൽ ഭാഗമാക്കാൻ ശ്രമിക്കാം.






Monday, July 2, 2018

വെള്ളച്ചാട്ടങ്ങളും വെള്ളവും എന്നും എന്നിക്ക് ഹരമാണ്.

ഇത് നല്ല പോലെ അറിയുന്ന പ്രീയപ്പെട്ട ഉമ്മിക്ക് സമീപ പ്രദേശങ്ങളിൽ വെള്ളത്തിൽ വീണ്  മരണങ്ങൾ സംഭവിക്കുന്നത് കേൾക്കുബോൾ നെഞ്ചിടിപ്പ് ഏറെയാണ്. ആ ഗത്ഗതങ്ങൾ ഫോണിൽ വിളിച്ച് എന്നോട് പറയുബോൾ. ഉമ്മയുടെ നെഞ്ച് പിടയുന്ന ശബ്ദം കേൾക്കാൻ കഴിയും. എന്റെ ഉമ്മ എന്നെ സ്നേഹിക്കുന്ന പോലെ, വെള്ളത്തെ സ്നേഹിക്കുന്ന ആ കുട്ടികളുടെ ഉമ്മമാരുടെ വേദനയിൽ ഉമ്മച്ചിയും വിതുബുകയാണ്.




ഞാൻ ഒഴിഞ്ഞു മാറും ഞാൻ ചാടാൻ പോകാറില്ലലോ എന്നെക്കെ പറഞ്ഞു.  കുറച്ചു ദിവസം മുൻപ് കട്ടിക്കയത്തെ വെള്ളചാട്ടത്തിൽ പോയി ചാടിയിരുന്നു. അത് ഉമ്മച്ചിയോട് പറഞ്ഞിട്ടാണ് പോയത്. വീടിന് മുന്നിലെ മീനച്ചിലാറ്റിൽ എത്ര ചാടി മറിയാൻ പോയാലും ഉമ്മച്ചിക്ക് വേറെ സ്ഥലങ്ങളിലേക്ക് പോകുബോൾ കാണുന്ന ആകുലത കാണാറില്ല.  കുഞ്ഞുനാളിൽ മുതൽ നീന്തി പഠിച്ചതും കൈ വെള്ളയിലെ രേഖകൾ പോലെ പരിചിതവുമായതാവും അതിന് കാരണമായി തോന്നുന്നത്. വീടിന് മുന്നിലെ മിനചിലറിലെ ഭാഗങ്ങളിൽ ആഴവും പരപ്പും കല്ലും ഒഴുക്കും ചുഴികളും ഏറെക്കുറെ അറിയാമെങ്കിലും.

ഏറെക്കുറെ

എന്നത് മാത്രമേ പിച്ച വെച്ച നാളിൽ മുതൽ കണ്ടു വളർന്ന ആറിനെ പറ്റി പറയാൻ കഴിയൂ. ( പിച്ച വെച്ച നാളിൽ മുതൽ കണ്ടു അനുഭവിച്ചും വളർന്ന "അബിസിന്" ഒരു വേള മനസിലാക്കിയതിനും അപ്പുറമായിരുന്നു അന്നത്തെ മീനച്ചിലാറിന്റെ ഭാവം ) ആറ്റിലെ വെള്ളത്തിന് ഓരോ സമയത്തും ഓരോ ഭാവമാണ്. നിന്നെ എന്നിക്ക് നല്ല പോലെ അറിയാം എന്ന ഭാവം ഒരു നിമിഷർധത്തിൽ തകർന്നു തരിപണമാവും. മാറി വരുന്ന ഒഴുക്കും, ചുഴികളും, തണുപ്പും നമ്മളെ കാത്തിരിക്കുന്ന മരണത്തിന്റ മുഖമാണ്.

എന്നിക്ക് നീന്താൻ അറിയാം

എന്ന ധൈര്യത്തിനും വെള്ളത്തിൽ വലിയ വിലയില്ല എന്നത് അനുഭവിക്കുന്ന സത്യങ്ങളാണ്. നീന്താൻ അറിയാത്തത് കൊണ്ടല്ല പല സഹോദരങ്ങളും വെള്ളത്തിൽ മുങ്ങി മരിച്ചത്. സ്ഥിരമായി നീന്തി കുളിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന പരിചയമൊന്നും വല്ലപ്പോഴും ചാടാൻ പോകുന്ന ആൾക്ക് വെള്ളത്തിൽ ലഭിക്കില്ല എന്നതും ഒരു കാരണമാണ്. കയങ്ങൾ കവർന്ന മരണങ്ങൾക്.

മരണങ്ങൾ പറയുന്ന പാഠങ്ങൾ

യാത്രയുടെ കൗതുകവും വെള്ളത്തിൽ ചാടി മറിയുബോൾ കിട്ടുന്ന ആനന്ദത്തിന്റെ ലഹരിയുമാണ് ഏതൊരു സഞ്ചരിയെയും വെള്ളത്തിലേക്ക് ആകർഷിക്കാൻ കാരണം. ഇവിടെ മറന്നു പോകുന്ന ചില കാര്യങ്ങൾ ചേർക്കട്ടെ. സാധാരണ അപകടങ്ങൾ ഉണ്ടായ സ്ഥലങ്ങൾ പൊതുവെ ആ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കുന്ന കുളി കടവുകൾ ആയിരിക്കില്ല. അവിടെ ഉള്ള ആഴമോ ഒഴുക്കോ ഒരു രീതിയിലും അറിയാതെ ആവും അവർ അവിടെ ഇറങ്ങിയത്, ചിലപ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചിരിക്കാം, പൂളിൽ പോലും നീന്താൻ കഴിയാത്തവർ നിലയില്ല ആഴത്തിലേക്ക് ചാടുന്നത്, നീന്തല് വശമുള്ള കുട്ടുകാരന്റെ ഉറപ്പിൽ ആവും കയഴത്തിൽ ഇറങ്ങുക,

മരണത്തിലേക്ക് മുങ്ങാൻ കുഴിയിടുന്ന ഒരാളെ രക്ഷിക്കാൻ ഒരിക്കലും നീന്തൽ അറിയുന്നത് കൊണ്ട് മാത്രം കഴിയില്ല. രക്ഷിക്കാൻ ശ്രമിക്കുന്ന ആളെ വലിച്ചു തന്നിലേക്ക് അടുപ്പിക്കാനാണ് മുങ്ങി പോകുന്ന ആൾ ശ്രമിക്കുക. വെള്ളത്തിൽ മുങ്ങി പോകുന്ന ആൾക്ക് കരയിൽ നിന്ന് കൊണ്ട് കമ്പോ കയറോ എറിഞ്ഞു നൽകുക എന്നതാണ് രക്ഷാ പ്രവർത്തന രീതി.

നാട്ടുകാർ ഇല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ നാട്ടുകാർ കുളിക്കാൻ ഉപയോഗിക്കത്ത കുളികടവുകളിൽ ചാടാനോ കുളിക്കാനോ ഒരിക്കലും ശ്രമികതിരിക്കുക. ആറ്റിൽ കുളിക്കാൻ അതിയായ ആഗ്രഹം ഉള്ളവർ സുരക്ഷിതമായി സ്ഥലങ്ങൾ തേടുക. എല്ലാവരുടെയും ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ ചാടുക കാരണം അപകടം ഉണ്ടായാലും നാട്ടുകാരിൽ ആരുടെ എങ്കിലും സഹായം ഉടൻ ലഭിക്കും.

നാടിനെ മൊത്തം കണ്ണീരിലക്കുന്ന അപകട മരണങ്ങൾ ഇന്നിയും നമ്മുടെ നാട്ടിൽ നിന്ന് കേൾക്കാൻ ഇടയാവതിരിക്കട്ടെ. നികത്താൻ കഴിയാത്ത വിടവുകൾ ഉണ്ടായ കുടുബങ്ങൾക്കും ഉറ്റവർക്കും ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി നാഥൻ നൽകട്ടെ.

നസിബ് വട്ടക്കയം