Popular Posts

Tuesday, April 24, 2018

രാഷ്ട്രീയ മാനം

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ആവാൻ വേണ്ടി ഏറ്റവും കൂടുതൽ ബഹളങ്ങൾ നടന്നത് നവമാധ്യമ ലോകത്താണ്. ഇന്നിയും മുന്നിൽ ആവശ്യങ്ങൾ പലതും ഉണ്ടെങ്കിലും എന്തോ നമ്മുക്ക് അതിനൊന്നും സമയമില്ല. ഒറ്റപ്പെട്ട ചില ശബ്ദങ്ങൾ അല്ലാതെ ഒരുമിച്ച് ഒരു ആവശ്യമായി ഒരൊറ്റ ശബ്ദമായി ഉയരുന്നില്ല.

മുൻസിപ്പാലിറ്റി ആവശ്യപ്പെട്ട നാളുകളിൽ നിന്ന് ഇന്നിൽ എത്തുബോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായ മാറ്റങ്ങൾ ഇതിന് ഒരു കാരണമായി. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ആവശ്യമായി ഉയർന്ന ശബ്ദങ്ങൾ രാഷ്ട്രീയ സമുദായ പാർട്ടികളെ സോഷ്യൽ മീഡിയകളിൽ അവരുടെ അണികളെ നിയന്ത്രക്കണം നടത്താൻ. അതായത് വേണ്ട നിർദ്ദേശങ്ങളും രീതികളും പഠിപ്പിക്കാൻ ഉതകുന്ന "സൈബർ വിങ്ങുകൾ" രൂപം നൽകാൻ ഒരു പരിതി വരെ കാരണമായി.

അതോടെ നാടിന്റെ വികസന സ്വാപ്നങ്ങൾക്ക് രാഷ്ട്രീയ മാനം നൽകപ്പെട്ടു. രാഷ്ട്രീയ അതിതാ ശബ്ദങ്ങളെ കൂട്ടമായി ചെറുത്ത് തോൽപിക്കുകയോ. ബഹകരിക്കുകയോ ചെയ്യാൻ തുടങ്ങി. അതോടെ വികസന ആവശ്യമായി ഉയരുന്ന ചെറിയ ശബ്ദങ്ങൾ എങ്ങും എത്താതെ അവസാനിച്ചു തുടങ്ങി.

മുൻസിപ്പാലിറ്റി ആവശ്യം എന്നതിനെ ശക്തമായ രീതിയിൽ എതിർത്തു മുസ്ലിം ലീഗ് പാർട്ടി രംഗത്ത് ഉണ്ടായിരുന്നതും അന്നത്തെ ബഹളങ്ങൾക്ക് ശക്തിയേറി.

താലൂക്ക് ഹോസ്പിറ്റലിൽ, സിവിൽ സ്റ്റേഷൻ എന്നീ ആവശ്യങ്ങൾക്ക് മുന്നിൽ എതിർക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലാ എന്നതും ഈ ശബ്ദങ്ങളുടെ ശക്തി കുറയ്ക്കുന്നു. എതിർക്കാൻ ശത്രു ഇല്ലെങ്കിൽ ആയുധങ്ങൾക്ക് മൂർച്ച വേണ്ടത്തത് പോലെ.

താലൂക്ക് ഹോസ്പിറ്റലിൽ, സിവിൽ സ്റ്റേഷൻ എന്നിവ "വേണ്ട" എന്ന് ആരും പറയാതെ അതിന്ന് വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാതെ ഈരാറ്റുപേട്ടയിലെ രാഷ്ട്രീയ പാർട്ടികൾ ഒളിച്ചു കളിക്കുകയാണ്.

രാഷ്ട്രീയ നാടകങ്ങൾ അവസാനിപ്പിച്ചു നാടിന്റെ വികസന സ്വാപ്നങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് മുന്നോട്ട് വരണമെന്നണ് ഈ ഉള്ളവന് പറയാൻ ഉള്ളത്.

Monday, April 23, 2018

ചിന്തയിൽ ഇത്തിരി കാര്യങ്ങൾ

ഈരാറ്റുപേട്ടയിൽ പോയവരാം വിവാഹം എന്ന സ്വാപ്നത്തിന് മുന്നിൽ കാലിടറി നിന്ന ഒരു കുടുബത്തിന് സ്വന്തനം അരുളൻ ഒരു നാട് ഒരുമിച്ചപ്പോൾ. അവരുടെ വിവാഹ സ്വാപ്നങ്ങൾക് വീണ്ടും ചിറക് മുളച്ചു.


അതിനായി മുന്നിട്ടിറങ്ങിയതും അതിലേക്കായി സഹായങ്ങൾ നല്കിയവർക്കും നാഥൻ അർഹമായ പ്രതിഭലം നൽകട്ടെ.

ചിന്തയിൽ ഇത്തിരി കാര്യങ്ങൾ
=========================
ഇസ്ലാമിക രീതിയിൽ ഒരു വിവാഹം നടക്കാൻ എന്താണ് ഇത്ര ഭരിച്ച ചിലവുകൾ.

കല്യാണം എന്നാൽ നിക്കാഹ് ഇതിന്റെ ചിലവ് എത്രയാണ്. പരികർമിയും, രണ്ടു സാക്ഷികളും വരാനും വധുവിന്റെ പ്രതിനിതിയും ഉണ്ടങ്കിൽ ഇല്മിക വിവാഹമായി. വളരെ ലളിതമായ ഒരു ഉടമ്പടി. അങ്ങനെ കാണാം നിക്കാഹ്.

നിക്കാഹ് - പള്ളിയിൽ വരി സംഖ്യ കുടിശിക തീർക്കാൻ പറയും, ഒരു സംഭാവന. കുടിശിക എന്നത് 500 താഴെ വരുന്ന സംഖ്യമത്രമാണ്. രണ്ടും നിർബന്ധവുമില്ല. ഇങ്ങനെ ഉള്ളപ്പോൾ നമ്മളെ ആരാണ് ഇന്ന് കാണുന്ന രീതിയിൽ ഉള്ള വിവാഹങ്ങൾ പഠിപ്പിച്ചത്. ഉള്ളവൻ കൂടുതൽ വർണ്ണങ്ങൾ നിറക്കാൻ മാർഗങ്ങൾ തേടുബോൾ ഇല്ലാത്തവനും അവർക്ക് ഒപ്പം സ്വപ്നങ്ങൾ കാണുന്നു. അതിനായി ഉള്ളത് എല്ലാം വിറ്റ് വിവാഹം ആർഭാടമാക്കുന്നു.

ആർഭാട വിവാഹത്തിൽ നിന്ന് നമ്മൾ എങ്ങനെ മാറി നിൽക്കും..പുതിയ മാത്രകൾ നമ്മൾ എവിടെ നിന്നാണ് പഠിക്കുക




Sunday, April 22, 2018

കള്ള (Fake) ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ തിരിച്ചറിയാം


ഫേസ്ബുക്ക് എന്നത് ഫേക്ക് ബുക്ക് ആണ് എന്നത് നമ്മുക്ക് അറിയാം. ഫേക്ക് പ്രൊഫൈൽ ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്.

1,മുൻവിധി ഇല്ലാതെ സമൂഹവുമായി സംവദിക്കാൻ. ( നീ ഈ പാർട്ടിയുടെ ആളല്ലേ നീ ഇങ്ങനെ പറയു. എന്ന തരത്തിൽ ഉണ്ടാവാൻ സാധ്യതകൾ ഒഴിവാക്കാൻ )

2, സർക്കാർ ജോലിയിൽ ഉള്ളവർക്ക് രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിന് ഉള്ള ലിമിറ്റുകൾ മറികടക്കാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ.

3, ആപ്രിയ സത്യങ്ങൾ സമൂഹത്തിൽ പറയാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ - ചില പോസ്റ്റുകൾ ഉണ്ടായി കഴിഞ്ഞാൽ ഇവ പിന്നീട് ഉറക്കത്തിലാവും

മുകളിൽ പറഞ്ഞ പ്രൊഫൈലുകൾ എങ്ങനെ തിരിച്ചറിയാൻ കഴിയും . ഇത്തരം പ്രൊഫൈൽ പൊതുവെ അവരുടെ ജെന്ററിൽ തന്നെ ആവും. അതായത് പുരുഷൻ പുരുഷ പേരിലും സ്ത്രീ ആ പേരിലും നിൽക്കും. ഇത്തരം പ്രൊഫൈൽ അധികം പ്രൊഫൈൽ പിക് മാറ്റി കളിക്കുകയോ സിംപിൾ ആയ കാര്യങ്ങളിൽ സമയം കളയുകയോ ഇല്ലാ, കഴബുള്ള ചർച്ചയിൽ ആയിരിക്കും ഇവരുടെ ശ്രദ്ധ.  മാന്യമായ നിലപാടുകൾ ആവും. ഇവയിൽ നിന്ന് ഫ്രണ്ട് റിക്ക്സ്റ്റോ ചാറ്റുകളോ സാധരണയായി ഉണ്ടാവാറില്ല. സ്വാന്തം പ്രൊഫൈലിൽ വലിയ ശ്രദ്ധ ഉണ്ടാവുകയും ഇല്ലാ.

4,ജെന്റർ മാറ്റിയ പ്രൊഫൈൽ - കൂടുതലും പുരുഷന്മാർ സ്ത്രീകളുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരം പ്രൊഫൈൽ നിർമിക്കുന്നത്. ഈ പ്രൊഫൈലുകൾ നല്ല ഉദ്ദേശങ്ങൾ ഒന്നും മുന്നിൽ കണ്ട് ഉണ്ടാക്കുന്നത് അല്ലാ. കേവല പഞ്ചാര വർത്തമാനങ്ങളും ഫ്രണ്ട്സ് കൂട്ടാൻ ഉള്ള പണികളും. തകൃതിയായി നടക്കും. പ്രൊഫൈൽ എടുത്ത് നോക്കിയാൽ പ്രൊഫൈൽ തുടങ്ങിയ അന്ന് തന്നെ അല്ലെങ്കിൽ ഒരേ ഡേറ്റിൽ തന്നെ കുറെ പോസ്റ്റുകളും ഷെയറുകളും ഉണ്ടായിട്ടുണ്ടാവും സാധാരണ ഷെയറുകൾ ആണ് കൂടുതൽ. ഇത് പ്രൊഫൈലിന് പഴക്കം തോന്നിക്കാൻ ഉള്ള നമ്പറാണ്.

ഇത്തരം പ്രൊഫൈൽ ആളെ പരിചയ പെടാനും വ്യക്തിപരമായ അടുപ്പം ഉണ്ടാകാനും ശ്രമിക്കും. ഇത്തരം പ്രൊഫൈലുകൾ സ്ത്രീ പ്രൊഫൈലുകളെ സ്ത്രീകൾ തന്നെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത് നിങ്ങളുടെ സ്വാകാര്യതയിലേക്ക് മറ്റൊരു സ്ത്രീ എന്ന് കരുതി നിങ്ങൾ നൽകുന്ന സ്വാതന്ത്യം ദുരുപയോഗം ചെയപ്പെടാം.

■പല പകൽ മാന്യന്മാരുടെ തനി നിറവും ഇത്തരം വ്യജ പ്രൊഫൈൽ വഴി പുറത്ത് വരും. ചാറ്റ് ബോക്സിലെ ഇക്കിളി മെസേജുകൾ. പെണ്ണ് എന്ന് കരുതി അയക്കുന്ന ഫ്രണ്ട് റിക്വറ്റ്കൾ എല്ലാം തന്നെ ഈ പ്രൊഫൈലിൽ വന്നു കൊണ്ടേ ഇരിക്കും പെണ്ണ് എന്ന് കരുതിയാണ് ഇതേകെ ഒപ്പിക്കുന്നത് എന്നത് ഇതിന്റെ രസകരമായ വശം. 😊😊

ഫേക്ക് പ്രൊഫൈലിൽ നിന്നും വ്യജൻ മരിൽ നിന്നും എങ്ങനെ മാറി നിൽക്കാം.

1, നേരിട്ട് പരിചയമുള്ള ആളുകളെ ഫ്രണ്ട്സ് ആകുക. അല്ലെങ്കിൽ അവരുടെ പോസ്റ്റുകളും കമന്റുകളും വിലയിരുത്തി സ്വാഭാവം മനസിലാക്കി പരിചയം ഉണ്ടാകുക.

2, ഒരു പരിചയവും ഇല്ലാത്ത ആൾ ചാറ്റ് ചെയ്യാൻ വന്നാൽ അവരെ അവഗണിക്കുക. ശല്യം കൂടിയാൽ ബ്ലോക്ക് ചെയുക. ഇത്തരം ചാറ്റിംഗ് അനുഭവം സ്ത്രീകൾക്ക് ആണ് കൂടുതൽ ഉണ്ടാവുന്നത്

3,ഫേസ്ബുക്ക് വഴി പരിചയമില്ലാത്ത ആളുകൾ വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചാൽ നൽകാതിരിക്കുക. പ്രൊഫൈലിൽ കുറെ വിവരങ്ങൾ ഉണ്ട് അതല്ലാതെ മൈബൈൽ നമ്പർ , ആഡ്ഡ്രസ് നമ്മുടെ സ്വാകാര്യതയിൽ പ്രശ്നം ഉണ്ടാകാൻ കഴിയുന്ന വിവരങ്ങൾ പ്രൊഫൈലിൽ നല്കാതിരിക്കുക.

4,ഒരു ഫ്രണ്ട് റീക്യുസ്റ് വന്നാൽ മ്യൂച്വൽ ഫ്രണ്ട് നോക്കി ആളെ ഫ്രണ്ട്സ് ആക്കരുത്. ചിലപ്പോൾ നമ്മുടെ പരിചയകാരുടെ കൈ അബദ്ധമായിരിക്കും അവർ അവരുടെ ഫ്രണ്ട് ആയത്

5,മോശം പോസ്റ്റുകളും, കമന്റും, ചാറ്റിനും ശ്രമിക്കുന്ന ഒരു പ്രൊഫൈൽ നമ്മുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ അവരെ ആൻഫ്രണ്ട് ചെയുക. അല്ലെങ്കിൽ ഇത്തരം പ്രൊഫൈൽ വഴി അവർക്ക് നമ്മുടെ വാളിൽ ഷെയർ, അവരുടെ പോക്രിതരത്തിന്ന് നമ്മളും അറിയാതെ പ്രീതിയാവും

Saturday, April 21, 2018

ഈരാറ്റുപേട്ടയിലെ യുവത്വം ഇപ്പോൾ ഇങ്ങനെ ആണ്

ഈരാറ്റുപേട്ട ജനതയുടെ ആവശ്യമായിരുന്നു. മുൻസിപ്പാലിറ്റി എന്നത് അന്ന് മുന്നിൽ നിന്ന് പോരാടിയത് സോഷ്യൽ മീഡിയയിൽ തല കുനിച്ചിരുന്ന യുവത്വം.

എന്നാൽ ഇന്ന് ഈരാറ്റുപേട്ടയിലെ വികസനകാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പറയുന്ന സ്ഥലത്ത് യുവത്വം നിൽക്കുന്നു.

ചിലവുകൾ ഇല്ലാത്ത സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി പോലും ആവശ്യം ഉന്നയിച്ച് കാണുന്നില്ല. ( മുൻസിപ്പാലിറ്റിക്ക് വേണ്ടി നടന്ന പോലെ )

ഇങ്ങനെ മാറ്റം ഉണ്ടാവാൻ എന്താണ് കാരണം

*മുൻസിപ്പാലിറ്റി ആവശ്യം ഉന്നയിച്ച യുവത്വം അതിന്റെ ശക്തിയും വീറും വാശിയും ഫേസ്ബുക്കിൽ കാണിച്ചിരുന്നു. ഇത് ഫേസ്ബുക്ക് പോലെ ഉള്ള നവ മാധ്യമത്തെ ഈരാറ്റുപേട്ടയിലെ ജനങ്ങൾ മനസിലാക്കാൻ കാരണമായി. വെറും നേരബോക്കല്ല ഇവിടെത്തെ കുറിക്കലുകൾ എന്നത് വ്യക്തമായ ധരണയിൽ എത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചു.

*‎മുൻസിപ്പാലിറ്റിയെ എതിർത്ത് മുസ്ലിം ലീഗ് പാർട്ടി മുന്നിൽ നിന്നതും ഈ ആവശ്യങ്ങൾക്ക് ആവേശം നൽകി. ( ഇത് കാരണം അവർക്ക് വലിയ നഷ്ടം ഉണ്ടായി - ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് എന്ന് തോന്നുന്നു നിലവിൽ ഒരു പാർട്ടിയും ഈരാറ്റുപേട്ടയിൽ ഒരു വിഷയവും എതിർക്കില്ല. എതിർക്കാൻ ആരുമില്ലാതെ വരുബോൾ യുവത്വം  അലസതയിൽ ആവും)

*‎തോന്നിയ(വ്യക്തിപരമായ) രീതിയിൽ അഭിപ്രായങ്ങൾ പറഞ്ഞു നടന്ന അണികളെ എന്ത് പറയണം പറയണ്ട എന്ന നിർദ്ദേശം പാർട്ടികൾ ( സൈബർ വിങ്ങുകൾ ) നൽകി തുടങ്ങി എന്നതും ഇന്ന് ഉണ്ടായ മൗനങ്ങൾക്ക് കാരണമാണ്

NB : എന്റെ ചിന്തയിൽ ഉണ്ടായ ചെറിയ കാര്യങ്ങൾ ആണ് മുകളിൽ . ഇത് ശെരിയോ തെറ്റോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം

Friday, April 20, 2018

ചുമ്മാ

സ്വാപനങ്ങൾക്ക് എന്നും ഒരായിരം വർണ്ണങ്ങളും ഭംഗിയുമാണ് എന്നാലോ അതിലേക്കുള്ള യാത്ര കല്ലും മുള്ളും നിറഞ്ഞ കാട്ട് വഴിയാണ്

പണ്ടേ എന്നക്ക് കാടും കാട്ട് വഴികളും ഇഷ്ടമാണ്. ഒരു ട്രക്കിങ് നടത്തിയാല്ലോ 

Thursday, April 19, 2018

#Justice_for_............

യഥാർത്ഥ നീതി നടിപ്പിലാക്കാൻ നമ്മുടെ നിയമങ്ങൾ മതിയാവില്ല.


പറയാൻ വാക്കുകൾ തികയാത്ത ക്രൂരതകൾ നടന്നു കൊണ്ടിരിക്കുബോളും അത് ചെയ്ത കുറ്റവാളികൾക്ക് ലഭിക്കുന്ന ശിക്ഷ വളരെ ലഹുവായി പോയോ എന്ന് സംശയികാറുണ്ട്.

ഒരു പെണ്ണിന്റെ ശരീരം ഏറ്റവും ക്രൂരമായി നശിപ്പിക്കപെടുബോൾ അത് ചെയ്ത നരാധമന്ന് ലഭിക്കുന്ന വലിയ ശിക്ഷ ജീവപര്യന്തം എന്ന 12 വർഷവും, ആവശ്യം പോലെ ലഭിക്കുന്ന പരോളും നല്ല നടപ്പ് പരിഗണിച്ച് 12 വർഷം എന്നത് കുറഞ്ഞു കുറഞ്ഞു എപ്പോൾ വേണേലും ജയിലിൽ നിന്ന്  പുറത്ത് വരാൻ കഴിയും എന്ന നിലയും. ഇൻഡ്യ മഹാരാജ്യം മുഴുവൻ കരഞ്ഞ ഒരുപാട് സംഭവങ്ങളിൽ ഒന്നാണ്. നാളുകൾക്ക് മുൻപ് ഡൽഹിയിൽ നടന്നത്. അതിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ അവസരം ഒരുക്കി നീതി പീഠം.
ഇതേകെ വായിച്ചും അറിഞ്ഞും കടന്നു വരുന്ന ഒരു സമൂഹം എങ്ങനെ തെറ്റുകൾ ചെയ്യാൻ ഭയക്കും. മനുഷ്യ മനസാക്ഷിയെ തലതാഴ്ത്തിക്കുന്ന ഇത്തരം സംഭവങ്ങൾ ചെയ്യാൻ ഭയക്കുന്ന നിയമങ്ങൾ ഉണ്ടാവണം.

ഇടക്കിടെ പേരുകൾ മാറ്റിയ പോസ്റ്ററുകൾ അല്ല നമ്മുക്ക് വേണ്ടത്. മനുഷ്യത്വം നശിച്ച തെറ്റുകളുടെ അന്ത്യമാണ് നമ്മുക്ക് ഉണ്ടാവേണ്ടത്. സ്വാതന്ത്ര്യമായി ജീവിച്ചു മരിക്കാൻ ഉള്ള പൗരന്റെ അവകാശമാണ് നിയമങ്ങൾ കൊണ്ട് ഉറപ്പിക്കേണ്ടത്.

പൗരന്റെ ജീവന് സംരക്ഷണം ഉറപ്പ് വരുത്തുന്ന നിയമനങ്ങൾ ഉണ്ടാവട്ടെ.





Wednesday, April 18, 2018

അരുവികച്ചൽ വെള്ളച്ചാട്ടം (Aruvikachal waterfalls) - Patampuzha

#അരുവികച്ചൽ വെള്ളച്ചാട്ടം (Aruvikachal waterfalls) - Patampuzha



കോട്ടയം ജില്ലയിലെ ഏറ്റവും ഉയരക്കാരൻ എന്നൊരു വിശേഷണമുണ്ട് ഈ വെള്ളച്ചാട്ടത്തിന്ന്. ഈരാറ്റുപേട്ടയിൽ നിന്ന് 10 മാത്രം അകലെയാണ് ഈ വെള്ളച്ചാട്ടം. റബർ കർഷക ഗ്രാമമായ പാതബുഴയിലാണ് ഈ വെള്ളച്ചാട്ടം. മഴക്കാലം സജീവമായി മാറുന്ന അനേകം വെള്ളച്ചാട്ടങ്ങൾ മലയോരമേഖലയിൽ ഉണ്ട് അത്തരത്തിൽ ഒന്നാണ് അരുവികച്ചൽ വെള്ളച്ചാട്ടം.

അപകട രഹിതമായി കുളിക്കാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് അരുവികച്ചൽ. വെള്ളം വന്ന് പതിക്കുന്ന സ്ഥലത്ത് ഒട്ടും ആഴമില്ല എന്നത് കൊണ്ട് നീന്തൽ ആവശ്യമായി വരുന്നില്ല. എന്നിരുന്നാലും പാറയിലെ വഴുക്കൽ അപകട സാധ്യത ഉണ്ടാക്കുന്നതാണ്

വെള്ളച്ചാട്ടം സന്തര്‍ശിക്കാന്‍ പറ്റിയ സമയം - ജൂണ്‍ - ആഗസ്റ്റ് ( മഴ കാലം )

വഴി - ഈരാറ്റുപേട്ട - പാതംബുഴ (10 km ) - വെള്ളച്ചാട്ടം (ചേദിച്ച് ചേദിച്ച് പോവുക )


#kottayam #kerala
#District_kottayam
#Location_Aruvikachal_waterfalls

#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം


Tuesday, April 17, 2018

അയ്യൻപാറ

#അയ്യൻപാറ

#Location_of_the_Day_181

കോട്ടയം ജില്ലയിലെ വളരെ പഴക്കം ചെന്ന പിക്നിക്ക് സ്പോട്ടാണ് അയ്യൻപാറ. 40 ഏക്കറോളം വിശാലമായ പാറയാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്ഥിരമായി വീശിയടിക്കുന്ന കാറ്റും മേഘങ്ങൾ ഒപ്പം നിൽക്കുന്ന  കാഴ്ചയും. സഞ്ചാരികളുടെ മനം കവരും എന്നതിൽ സംശയമില്ല
ഉദയ അസ്തമയ സമയങ്ങളിൽ ഇവിടെത്തെ കാഴ്ച അതി മനോഹരമാണ്. പ്രഭാതത്തിലെ മൂടൽ മഞ്ഞും. അസ്തമയ സൂര്യനും വേറിട്ട അനുഭവമാണ് നമ്മളിൽ പകരുന്നത്.

സമീപ പ്രേദേശങ്ങളിൽ ഉള്ളവർക്ക് വൈകുന്നേര യാത്രകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന സ്ഥലമാണ്. എന്നാൽ ദൂരെ നാടുകളിൽ നിന്ന് എത്തുന്നവർക്ക് ഇല്ലിക്കകല്ല്, വാഗമാണ്, ഇലവിഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശന വേളയിൽ ഉൾപെടുതാവുന്നതാണ്.

വഴി : ഈരാറ്റുപേട്ട - തീക്കോയിൽ നിന്ന് തലനാട് റോഡിൽ അയ്യൻപാറ (8 km ) (തീക്കോയി കഴിഞ്ഞാണ് വാഗമാണ്)

#Ayyampara temple, Aiyyanpara #kottayam #Kerala

ഗൂഗിൾ ലൊക്കേഷൻ https://goo.gl/tbu5CX

#Location_of_the_Day

#District_kottayam
#Location_#Ayyampara temple, Aiyyanpara

#Sanchari_Travel_Forum_Location_of_the_Day

കുറിപ്പും ചിത്രങ്ങളും - നസിബ് വട്ടക്കയം

Monday, April 16, 2018

ഹലാൽ ഫുഡ് ആണോ.?


ഹലാൽ ഫുഡ് ആണോ.?


ഈ ചോദ്യത്തെ വലിയ അപരാതമായി കാണാൻ ഉണ്ടോ. ഇത് ഇസ്ലാമിക ദർശനം ഉൾക്കൊള്ളുന്ന ഒരു വിശ്യസിയുടെ ആകുലത തന്നെ ആണ്. അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് താൻ കഴിക്കുന്ന ഭക്ഷണം ഹലാൽ എന്ന് ഉറപ്പ് വരുത്തുക എന്ന്.



ഹലാൽ (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ. എന്നാൽ അറബി ഭാഷയിൽ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങൾ ഈ ഹലാൽ ആദർശം പിന്തുടരുന്നു. ഇതിന്റെ വിപരീതം ഹറാം ആണ്‌.



ഹലാൽ ഭക്ഷണം



ഇസ്ലാം ഭക്ഷണകാര്യത്തിൽ വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. | ഖുർ ആൻ: 2:173



ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. | ഖുർ ആൻ: 5:3



ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.| ഹദീസ്




അനുവദിനീയമായ വസ്തുക്കൾ



പാൽ
തേൻ
ലഹരിയില്ലാത്ത സസ്യങ്ങൾ
പച്ചക്കറികൾ
സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങൾ
പരിപ്പ്, പയർ വർഗ്ഗങ്ങൾ
ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം



അനുവദിനീയമല്ലാത്ത വസ്തുക്കൾ



പന്നി, പട്ടി മുതലായവ
പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ)
പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ
എലി, പഴുതാര തുടങ്ങിയ ജീവികൾ
ഈച്ച, തേൻതുമ്പി, മരംകൊത്തി മുതലായവ
രക്തം
അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടത്
ശവം
മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ.
മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും



കശാപ്പു ചെയ്യുന്നതെങ്ങനെ..?



അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.



●കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം.



●ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രിസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും.



●കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം



●കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം.



●കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.



●ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.



●കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.



●കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.



●കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.



●കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.



ഹലാൽ സാക്ഷ്യപത്രം
ഒരു ഹലാൽ സാക്ഷ്യപത്രത്തിന്റെ മാതൃക
ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്.



ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.



ജാമിഅത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ്
ഹലാൽ ഇന്ത്യ
ഹലാൽ സർട്ടിഫിക്കേഷൻ സർവീസസ്



കടപ്പാട്

ഈരാറ്റുപേട്ടയിലെ സിവിൽ എഞ്ചിനീയർമാർക്ക് ഒരു കത്ത്

ഏത് വലിപ്പത്തിലും ആവശ്യകാരന്റെ സ്വാപന നിർമ്മിതികൾ മനോഹരമായി വരച്ചു കാട്ടാനും നിർമിച്ചു നൽകാനും കഴിയുന്നവരാണ് നിങ്ങൾ.

എന്നാൽ നിങ്ങളുടെ നിർമിതികളിൽ ഇന്ന് വരെ ( waste കത്തിക്കുന്ന ബിന്നുകൾ കണ്ടിട്ടുണ്ട് ) waste മാനേജ്‌മെന്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കിയ ഒരു വീടോ കെട്ടിടങ്ങളോ കണ്ടിട്ടില്ല

നമ്മുടെ നാട്ടിൽ കുറച്ചു സ്ഥലങ്ങളിൽ ഒരുക്കുന്ന വീടുകളിൽ waste കത്തിക്കാനോ. അവ കുഴിച്ചു മൂടനോ സ്ഥലമില്ല എന്നത് എടുത്ത് പറയണ്ടല്ലോ.

നീരൊഴുക്ക് ( അങ്ങനെ ഒന്ന് ഇല്ലായിരുന്നു ) തടസമായി മാറിയ തരത്തിൽ ആയിരുന്നു നമ്മുടെ നാട്ടിലെ തോടുകൾ. മാലിന്യങ്ങൾ മാറ്റാൻ മുൻസിപ്പൽ ചേർമാൻ തന്നെ നേരിട്ട് ഇറങ്ങിയത് പോയ വാരം നമ്മൾ കണ്ടതാണ്. ഈ മാലിന്യങ്ങൾ ഇവിടെ സമീപ വീടുകളിൽ നിന്ന് കൊണ്ട് വന്ന് ഇട്ടതാണ്. സ്വാ വസതിയിൽ അത് നിർമജനം ചെയ്യാൻ സൗകര്യമില്ലാത്ത ആളുകളുടെ നിവർത്തി കേടും ഇതിൽ ഉണ്ട്.

ഇത്തരത്തിൽ waste വലിച്ചെറിഞ്ഞു കളയുന്നതിൽ നിന്ന് എങ്ങനെ അവ സ്വാന്തമായി നശിപ്പിച്ചു കളയാം. സ്ഥിര സംവിധാനങ്ങൾ വീട്ടിൽ ഒരുക്കി നൽകാൻ നിങ്ങളുടെ വരകളിൽ ചേർക്കാൻ കഴിയില്ലേ.


waste management ചെയ്യാൻ ഒരു ശാശ്വത പരിഹാരം കാണാൻ നിങ്ങൾക്ക് കഴിയും. അത്തരത്തിൽ മാറ്റങ്ങൾ ഉൾകൊണ്ടവട്ടെ ഈരാറ്റുപേട്ടയിലെ നിർമ്മിതികൾ.

ചില കാര്യങ്ങൾ

• waste വെള്ളം ഒരു തുള്ളി പുറത്ത് വരാത്ത രീതിയിൽ manag ചെയ്യുന്നുണ്ട് നമ്മൾ.
•  വീട്ടിൽ വേസ്റ്റ് കത്തിക്കുന്നതിലും എളുപ്പമാണ് പ്ലാസ്റ്റിക്ക് ബാഗിലാക്കി വലിച്ചെറിയുന്നത് - മനസും മാറണം
•  ‎‎5 സെന്റ് സ്ഥലത്ത് മൊത്തം വീട് വേണം എന്ന് പറയുന്ന ആൾക്ക് മുന്നിൽ നിങ്ങൾക്കും പരിമിതികൾ ഉണ്ട്
•  ‎waste management എന്നത് ഒരു തരത്തിലും പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ waste നശിപ്പിക്കാൻ കഴിയുക ആണല്ലോ

Sunday, April 15, 2018

KSRTC സർക്കാർ സേവനമോ..?


ഇന്ന് വരെ കേരളത്തിൽ ആനവണ്ടി ബസ് ചാർജ് വർദ്ധനവിന്ന് വേണ്ടി ട്രിപ്പ് മുടക്കി സമരം നടത്തി ബസ് ചാർജ് വർധിപ്പിച്ചു കണ്ടിട്ടില്ല. എന്നാൽ പഴയ നിരക്കും അല്ല. എപ്പോൾ കേരളത്തിൽ ബസ് ചാർജ് കൂടുന്നോ അന്ന് അവരും കുട്ടിയിരിക്കും.


നിലവിൽ KSRTC യിലെ ചാർജ് സെസ് ഉൾപെടെ വരുബോൾ അതേ ദൂരം സഞ്ചരിക്കുന്ന പ്രൈവറ്റ് ബസിനെ അപേക്ഷിച്ച് കുടുതലാവുന്നു. സമരം ചെയ്ത് ബസ് ചാർജ് വർധിപ്പിച്ച പ്രൈവറ്റ് ബസുകളെ നോക്കിയാൽ പൊതു സർവീസിലും സേവനം അവരാണ് ചെയ്യുന്നത്.



ഇന്നി മറ്റ് സർക്കാർ സേവനങ്ങൾ നോക്കിയാലോ അവിടെ എല്ലാം സൗജന്യമോ പ്രൈവറ്റിനെ അപേക്ഷിച്ചു തുച്ഛമായ രീതിയിലോ ആവും ഉദഹരണം സർക്കാർ ആശുപത്രി, സർക്കാർ കോളേജ് , സ്കൂൾ



സത്യത്തിൽ ഈ സർക്കാർ സർവീസ് വഴി ജനങ്ങൾക്ക് വലിയ ലാഭമൊന്നുമില്ല. സ്ഥിരം നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുന്ന ഈ സേവനത്തിന് ( അങ്ങനെ പറയാമോ സർവീസ് എന്ന് പറയാം ) വല്ലതും സംഭവിച്ചു പോകുമോ എന്ന ആവലാതി പലരും പറഞ്ഞു കേൾകാം.



KSRTC ജീവനക്കാരുടെ കൊടുകാര്യസ്‌ഥാത അതും പറയാതെ പോകാൻ കഴിയില്ല. കണ്ടക്ടർ മുതൽ ഓഫിസിൽ ഇരിക്കുന്നവർ വരെ വേണേൽ മതി എന്ന നിലപാട്. റിസപ്‌ഷനിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചാൽ പറയാൻ മനസില്ല എന്ന ഭവത്തിലെ മറുപടി. മടിയില്ലാതെ മുടക്കുന്ന സർവീസുകൾ. ഇങ്ങനെ എല്ലാവരിലും അനുഭവങ്ങളുടെ നിര തന്നെ ഉണ്ടാവും ഈ സർക്കാർ സംവിധാനത്തെ പറ്റി.



നമ്മുടെ ആന വണ്ടിയിലും മാറ്റങ്ങൾ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹം. ഈ സർവീസ് ഉള്ളത് കൊണ്ടാണ് നമ്മുടെ സ്വകാര്യ സർവീസുകൾ ഇത്ര മനോഹമായത് എന്ന് തന്നെയാണ് വിശ്വാസം.



Saturday, April 14, 2018

യുവത്വം വഴി തെറ്റുന്നു

അസന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങാൻ പ്രധാന കാരണണമായി ഒരിടത്ത് വായിക്കുകയുണ്ടായി ചെറുപ്രായത്തിൽ ഏതേലും മേഖലയിൽ മനസും ശരീരവും പ്രവർത്തിച്ചു തുടങ്ങാത്തതാണ് എന്ന്. അതായത് പഠനത്തിന് അപ്പുറം പാട്ടിലോ ഡാൻസിലോ സാഹിത്യത്തിലെ അങ്ങനെ അങ്ങനെ അവരുടെ ഇഷ്ട മേഖലയിൽ കൂടുതൽ സമയം ചിലവൊഴിക്കാൻ അവർക്ക് അവസരങ്ങൾ നൽകുക.


ഈരാറ്റുപേട്ടയിൽ പാട്ട് പാടാൻ കഴിവുള്ള ആളുകൾ ഒരുപാട് ഉണ്ട്, വോളിവൊളിൽ സ്മാഷ് അടിച്ചു ബോളുകൾ പൊട്ടിക്കാൻ കഴിയുന്ന പുലികളുമുണ്ട്.



എന്നാൽ ഈരാറ്റുപേട്ടയോ അല്ലേൽ കോട്ടയമോ അതിനുമപ്പുറം കേരളത്തിൽ അറിയുന്ന നിരയിൽ എത്തിയ തരകങ്ങൾ നമുക്കില്ല. അവർക്ക് വളരാൻ വേണ്ട ഒന്നും ഈ മണിൽ ഇല്ലാ.



ലഹരി എന്നതിന് നല്ല ആർദ്ധം ഉണ്ടല്ലോ സംഗീതം ലഹരിയാണ്. കളിയും ലഹരിയാണ്. ഓരോ മനുഷ്യരിലും ലഹരികൾ ഉണ്ട് ചില നല്ല ലഹരികൾ



യുവത്വം സ്വായം കണ്ടെത്തുന്ന മോശം ലാഹരിക്കു മുണ്ട് നല്ല ലഹരി അവരെ കാണിച്ചു കൊടുക്കാം



Friday, April 13, 2018

ഈരാറ്റുപേട്ട വിമർശനം


 വിഡിയോ അല്ലെങ്കിൽ പോസ്റ്റ് വൈറൽ ആകാനുള്ള ഒരു ട്രിക്ക് ആണ് വൈകാരികമായ വിഷയങ്ങളിൽ ചൊറിയുക എന്നത്. അതിൽ ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ കാണുന്നതാണ്. ലക്ഷ്മി മാഗസിൻ കവർ ചിത്രം അതിൽ ശ്രദ്ധ നേടിയ അടുത്ത കാല വൈറൽ വിഷയമാണ്. ചിലപ്പോൾ ഒരു വിഭാഗത്തിൽ പെടുന്നവരെ, മതത്തിൽ പെട്ടവരെ, ഇത്തരത്തിൽ ഒരു റേറ്റിംഗ് കൂട്ടാൻ

ഒരു വിഷയമായി മാറുകയാണോ ഈരാറ്റുപേട്ട വിമർശനം.



സോഷ്യൽ മീഡിയയിൽ റീച് പരമാവധി കൂടിയാൽ മാത്രമേ അതിൽ നിന്നുള്ള അവരുടെ വരുമാനം നേടാൻ കഴിയുകയുള്ളൂ. ഈരാറ്റുപേട്ട എന്ന നാടിനെ പറയുബോൾ ഈരാറ്റുപേട്ടയെ അറിയുന്ന ആർക്കും ഉണ്ടാവുന്ന ആകാംഷ ഇവിടെ അവർ പോലുമറിയാതെ വിൽക്കപ്പെടുകയാണ്. അവരുടെ വിഡിയോ കാണുകയും അത് വിമർശിക്കാനായി കൂട്ടുകാർക്ക് ഷെയർ ചെയ്യുകയും ചെയുബോൾ. അവർക്ക് യുട്യൂബിൽ നിന്ന് കൃത്യമായ വരുമാനം ലഭിക്കുന്നു. അല്ലേൽ ഫേസ്ബുക്കിൽ ആണേൽ പല്ല് കൊഴിഞ്ഞു തുടങ്ങിയ സിംഹം താൻ ഇവിടെ ഉണ്ടെന്ന് മാലോകരെ അറിയിക്കാൻ കഴിയും ഒരു വൈറൽ വിഡിയോ കൊണ്ട്. അത് വഴി പുതിയ അവസരങ്ങൾ ലഭിക്കും എന്നതിന്. ഉദാഹരണം ആണല്ലോ മഞ്ജു വാര്യർ എന്ന നടി.



നമ്മുടെ ഇഷ്ടങ്ങളെ കുത്തി നോവിച്ചാൽ നോക്കി നിൽക്കണം എന്നൊന്നും ഞാൻ പറയില്ല.



ബുദ്ധിപരമായ രീതിയിൽ ആവണം വിമർശനവും എതിർപ്പും. ഇത്തരത്തിൽ മലയാളികളിൽ നിന്ന് തല്ല് വാങ്ങിയതാണ് NDTV യും മാതൃഭൂമി പത്രത്തിന്റെ ഫേസ്ബുക്ക് പേജും എല്ലാം. പേജ്കൾക്ക് അത് ഉപയോഗിക്കുന്ന ആൾക്ക് ആ പേജിന് മാർക് നൽകാൻ ഫേസ്ബുക്ക് ഒരുക്കുന്ന അവസരമാണ് സ്റ്റാർ റേറ്റിങ് എന്നത്. ഇങ്ങനെ ഉള്ള സ്റ്റാർ റേറ്റിങ് 4.4 മുകളിൽ സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്ന NDTvക്ക് അവതരകന്റെ ഒറ്റ വർത്തമാനത്തിൽ അത് കുറഞ്ഞു 2.0 താഴെ എത്തിയപ്പോൾ മാനം ഭയന്ന് റേറ്റിംഗ് ഓപ്ഷൻ ഹൈഡ് ചെയേണ്ടി വന്നു.



പ്രവചക നിന്ദ നടത്തിയതിന്. unlike ക്യാമ്പയിൻ വഴി മാതൃഭൂമി പത്രത്തിന് നഷ്ടമായത് പതിനായിരത്തിൽ പരം ലൈക്കുകളാണ്. ബുദ്ധി പരമായ എതിർപ്പുകളിൽ ചിലത് മാത്രമാണ് മുകളിൽ പറഞ്ഞത്.



ഈരാറ്റുപേട്ടയെ വിമർശിച്ചാൽ വൈറൽ ആകും എന്നത്. നാം കാണുന്നതാണ് കാരണം സജീവമായ സോഷ്യൽ മീഡിയ ഉപയോഗക്തകളുടെ മേഖലയാണ് ഈരാറ്റുപേട്ട.



വിമർശിക്കുന്ന ആളുടെ ലക്ഷ്യം മനസ്സിലാക്കി. ബുദ്ധി പരമായ എതിർപ്പുകൾ നടത്താം. അത് ചെയ്യാൻ കഴിയാത്ത പക്ഷം കണ്ടില്ല എന്ന് എങ്കിലും നടിക്കാം. ആരേലും എന്തേലും പറഞ്ഞാൽ പോക്കുന്നതാണോ നമ്മുടെ സംസ്‌കാരം.


Thursday, April 12, 2018

ഹാപ്പി ബെർത്ത് ഡെയ്


ജീവിതത്തിൽ ജനിച്ച ദിവസങ്ങൾ പലതും കടന്നു പോയിട്ടും സോഷ്യൽ മീഡിയ വന്നത് മുതലാണ് ആശംസ കേട്ടു തുടങ്ങിയത്.

ജീവിതത്തിൽ ഒപ്പം ചേർന്ന മാറ്റം 12 മണിക്ക് അലറാം വെച്ച് എഴുന്നേറ്റ്. പാതി മയക്കത്തിൽ കിടന്ന എന്നിക്ക് സ്വാന്തമായി നിർമിച്ച ബെർത്ത് ഡേ കാർഡ് നൽകി ഞെട്ടിച്ചു. നല്ല പാതി ഒപ്പം ചേർന്നിട്ടു കടന്നു വന്ന ആദ്യ പിറന്ത ദിനത്തിൽ ന്യൂ ജെൻ സ്റ്റൈലിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടും ഹാപ്പി ബെർത്ത് ഡെയ് വിഡിയോ ഉണ്ടാകിയും ഓളും ആഘോഷിച്ചു.

പിന്നീട് ഫേസ്ബുക്ക് ആക്രമത്തിന് തിരി കൊളുത്തിയത് സഞ്ചാരി ബ്രോകളയിരുന്നു. അണ്ണാൻ ചപ്പിയ മങ്ങാണ്ടി പോലത്തെ ആദ്യ പ്രൊഫൈൽ പിക്ക് എല്ലാം ഇന്ന് വമ്പൻ റീച്ചിൽ നിൽക്കുന്നു. 100നു മുകളിൽ ലൈക്കിൽ എത്തിക്കാൻ ഈ ദിവസത്തിൽ കഴിഞ്ഞു എന്നത് വലിയ കാര്യമായി. ആക്രമണം എന്റെ ഈരാറ്റുപേട്ട സഹോകളും ഏറ്റെടുത്തപ്പോൾ ഇന്നിയും അടങ്ങാത്ത ബഹളങ്ങൾ ആ പോട്ടോയിൽ നടക്കുന്നു. ( അപ്പോൾ അടുത്ത കാവിലെ പാട്ട് മത്സരത്തിന് കാണാം )

ഫേസ്ബുക്ക് വാളിലും വാട്‌സ്ആപ്പ് വഴിയും അങ്ങനെ അങ്ങനെ പിറന്ത നാൾ വാഴ്ത്തുകൾ പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി അറിക്കുന്നു.