Popular Posts

Thursday, February 23, 2017

കോഴിക്കോട് മിഠായി തെരുവില്‍ തീപ്പിടുത്തം

        കുറച്ചുനാൾ കേഴിക്കോട് വാസം എന്നെയും ഈ തെരുവിന്റെ ആരാധകൻ ആക്കി. ഇടക്കിടെ ആവർത്തിക്കുന്ന ഒരു ദുരന്തമാണ്. ഈ തീ പിടുത്തം കാരണങ്ങൾ പലതാണ്
        ഇതിന്ന് മുൻപ് ഉണ്ടായ തീ പിടുത്തം നേരിട്ട് കണ്ടതാണ്. തീ പ്പിടുത്തം എന്നത് എത്ര ഭയനകമാണ് എന്നത് അന്നാണ് ബോധ്യമായത്. പതിവ് പോലെ രാത്രി നഗര കറക്കം കഴിഞ്ഞു മടങ്ങവേ മിഠായി തെരുവ് വഴി ആവാം എന്ന് ചുമ്മാ ഒരു തോന്നൽ അത് അങ്ങനെ ആണ് ഓരോ സമയം ചില തോന്നലുകൾ. മുന്നിലേക്ക് ഉള്ള വഴി തടയപ്പെട്ടു. തീപ്പിടുത്തം വഴി തിരിച്ചു വിടുന്നു.

         ബൈക്ക് സൈഡിൽ വെച്ച് എവിടെ തീപ്പിടുത്തം എന്ന് ജന കുറ്റത്തിന് ഒപ്പം ഞങ്ങളും കൂടി, ഫയർ ഫോഴ്സ് വാഹങ്ങൾക് വരാൻ വഴി ഒരുക്കിയും, അവരെ തീ അണയ്ക്കാൻ സഹായം ഒരുക്കിയും ജനം. വളരെ ദൂരെ നിന്ന് പോലും ആ ചൂട് നമുക്ക് അനുഭവിക്കാൻ കഴിയും

ദുരന്തങ്ങൾ ഉണ്ടാവാതെ നാഥൻ തുണക്കട്ടെ 

Friday, February 10, 2017

മിശ്ര വിവാഹം രണ്ടാം ഭാഗം

             

രാധ ഹസിബിന്റെ കൂടെ ഒളിച്ചോടി, ഫാത്തിമ രമേശിന്റെ ഭാര്യയായി , സുധ ക്രിറ്റിയുടെ ജീവിത സഖിയായി ........ ഇത് തിരിച്ചും മറിച്ചും എങ്ങനെ വേണമെങ്കിലും വായിക്കാം നാട്ടിൽ പലപ്പോഴും നടക്കുന്ന ചില എക്സ്ക്ലോസിവ് ചർച്ചകൾ ആണ്. മുകളിൽ പറഞ്ഞ ഹെഡിങ്. അതെ തുടർന്ന് ഉണ്ടാവുന്ന കോലാഹലങ്ങൾ ചിലപ്പോളെങ്കിലും കയങ്കാളിയിലും ചോരചീന്തലിൽ വരെ എത്താറുണ്ട്. ഇതെക്കെ കണ്ടും കേട്ടും എല്ലാവർക്കും നല്ല പോലെ അറിയാം

കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നതിന്ന് മുൻപ് മിശ്ര വിവാഹം ഒന്നാം ഭാഗം എങ്ങനെ ആയിരുന്നു എന്നത് നിങ്ങൾക്ക് അറിയാം എന്നാലും ഒന്ന് ഓർമിപ്പിക്കട്ടെ. തട്ടത്തിൻ മറയത്ത്, എന്ന് നിന്റെ മോയിത്തീൻ, അന്നയും റസൂലും മലയാള സിനിമ ലോകത്തെ ഹിറ്റുകളിൽ അതിന്റെ സംവിധായകർ വളരെ മനോഹരമായി ആരെയും ഭ്രമിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിലെ വർണാഭ രംഗങ്ങൾ ചിലരുടെ എങ്കിലും ജീവിതം ഇരുൾ നിറഞ്ഞതാക്കിയിരിക്കാം

നാട്ടിൽ ഉണ്ടാകുന്ന പുകിലുകൾ കെട്ടടങ്ങി കഴിഞ്ഞു ജീവിതം ഒരു ചോദ്യ ചിന്മമായി തുടങ്ങുന്ന നിമിഷം മുതൽ ഇവിടെ കഥ തുടങ്ങുകയാണ് മിശ്ര വിവാഹം രണ്ടാം ഭാഗം

പുരുഷ കേന്ദ്രികൃതമാണ് എന്നും മിശ്ര വിവാഹം (സാധരണ വിവാഹങ്ങളും ഒരു പരുതി വരെ അങ്ങനെ തന്നെ) കല്യാണ രീതികൾ മുതൽ അവളുടെ വേഷങ്ങൾ വിധാനങ്ങൾ വരെ പുരുഷൻ തിരുമാനിക്കും. വിവാഹം എന്നാ ഉടമ്പടി പോലും എങ്ങനെ വേണം എന്നത് പുരുഷന്റെ തീരുമാനത്തിൽ ആണ് നടക്കുക. പൊതുവെ ചെറുക്കൻ ഏത് മത വിശ്യസി ആണോ ആ മതവും മത ആചാര രീതിയിൽ ഉള്ള വിവാഹം ആണ് നടക്കുക. ഇവിടെ പെണ്ണ് എന്ന സ്വാതന്ത്ര വെക്തി വാക്കുകൾക്ക് ശക്തിയില്ലാതെ നിശ്ചലമാവുകയാണ്. അവൾ പുരുഷ മേധാവിതത്തിന്റെ ഇരയാവുകയാണ്. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന നിരന്തരം  വെക്തിത്വം  ഹനിക്കുകയാണ്

അവൾ ഇന്നലെ അതായത് നീണ്ട (കുറഞ്ഞത് 18 വർഷം) കാലങ്ങളായി വിളി കേട്ട് കൊണ്ടിരുന്ന അവളുടെ പേര് തിരുത പെടുകയാണ് മാറ്റുകയാണ്. ചെറുക്കന്റെ മതത്തിലെ ഒരു പേരുകരിയായി അവളുടെ ജീവിതം പറിച്ചു നടകയാണ്. ഇന്നലെ വരെ മനോഹരമായി നോട്ട് ബുക്കുകളിൽ എഴുതി കൊണ്ടിരുന്ന... ഇതിലും മനോഹരമായി മറ്റൊരു ഒപ്പ് പത്താം ക്ലസിൽ ഇടയിരുന്നു എന്ന് ആഗ്രഹിച്ച ആ പേര്. കേട്ട് ശീലമില്ലാത്ത പുതിയ ഒരു പേരിന് " ഓഹ് " എന്ന് വിളി കേൾക്കൻ പഠിച്ചു തുടങ്ങേണ്ടിരിക്കുന്നു.

ഒരു കുടുംബത്തിലേക്കും ഒരു അന്യമത പെണ്ണിനെ ഇരു കൈയും നീട്ടി സ്വീകരിക്കറില്ല. നിരന്തര ആട്ടും തുപ്പുകളുടെ ഒരു ഘോഷയാത്ര തന്നെ വരും ദിവസങ്ങളിൽ അവൾ നേരിടേണ്ടി വരും. മതം മാറിയാൽ തന്നെ ചെറുപ്പം മുതൽ പഠിച്ചു മനസിൽ കൊണ്ട് നടക്കുന്ന മത ചിന്തകൾ ഗസറ്റിൽ പേര് മാറ്റുന്ന എളുപ്പത്തിൽ മാറ്റാൻ കഴിയുമോ. ഒരിക്കലുമില്ല അവിടെയും ഒരു വലിയ പരാജയമാവും അവൾ. പുരോഗമന ചിന്തധരയിൽ നിന്ന് അവന്റെ ഭർത്താവ് ചിലപ്പോൾ വാക്ക് നൽകും നീ നിന്റെ മതത്തിൽ തന്നെ വിശ്യസിച്ചു ജീവിച്ചോ എന്ന്. ഒരിക്കലും നടക്കാത്ത മനോഹമായ ഒരു തമാശ മാത്രമാണ് ഇത് എന്നത്. ചുറ്റും നോക്കിയാൽ അറിയാൻ കഴിയും. ഒരിക്കലും തിരിച്ച് കയറാൻ കഴിയാത്ത ഒരു കിടങ്ങിൽ അകപ്പെട്ടത് പോലെ ആണ് മതങ്ങൾ ഇവരെ കാണുന്നത്. മറ്റൊരു മതത്തിലെ പുരുഷന്റെ ഭാര്യയായി നിൽക്കേ അവൾക് സ്വാന്ത(സ്വാന്തം എന്നത് ഉപയോഗിക്കാമോ എന്നറിയില്ല) മതത്തിൽ ഒരു സ്ഥാനവുമില്ല. അവൾ ആഗ്രഹിച്ചാൽ പോലും

ഏതൊരു പെണ്ണിന്റെയും സ്വാകാര്യ അഹങ്കാരമാണ് തന്റെ അച്ഛൻ അമ്മ സഹോദരങ്ങൾ എന്നത്, അത് 90 എത്തിയ അമ്മുമ്മ മുതൽ ആവേശത്തിൽ അവതരിപ്പിച്ചു കേൾക്കുന്നതാണ്. മകൾ ഇറങ്ങി പോയത് മുതൽ സഹോദരങ്ങൾ അച്ഛൻ അമ്മ ഇവർ അനുഭവിച്ച വേദനയുടെ അപമാനത്തിന്റെ ആഴം വലുതാവും അത് കരിഞ്ഞാലും ഒരിക്കലും ആ പെങ്ങൾക്ക് / മകൾക്ക് പഴയപോലെ അവരിലേക്ക് ഓടി എത്താൻ കഴിയില്ല. സ്വാന്ത കുടുബത്തെ പറ്റിയുള്ള ഓർമ്മകൾ പോലും ഒരു കുറ്റ ബോധത്തിൽ അല്ലാതെ ഓർക്കാൻ കഴിയില്ല

പെരുനാൾ, ക്രിസ്മസ്, വിഷു ഇങ്ങനെ ആഘോഷണങ്ങളിൽ  ഭർത്ത്ഗ്രഹത്തിൽ നിന്ന് സ്വാ വസത്തിലേക്ക് വിരുന്ത് പോവുക എന്നത് കേരളത്തിൽ നിലനിന്ന് വരുന്ന രീതിയാണല്ലോ. ഈ സമയങ്ങൾ എല്ലാവരുടെ ജീവിതങ്ങളിൽ നല്ല നിമിഷങ്ങൾ കുടുംബം എന്നാ വാക്ക് അർദ്ധമാവുന്ന നിമിഷങ്ങൾ. ആഘോഷ ദിവസങ്ങൾ വേദനയുടെ പഴയ ഓർമകളിൽ കഴിയാൻ ആവും ഇത്തരക്കാർക്ക് വിധി.

പെണ്ണ് ഇങ്ങനെ ജീവിതത്തിന്റെ മധുരങ്ങൾ എല്ലാം വെടിഞ്ഞു. സ്നേഹിച്ചവനെ മാത്രം പ്രണയിച്ചു അതിൽ മാത്രം ജീവിത മധുരങ്ങൾ തേടുമ്പോൾ ആൺ എന്നാ പുരുഷന്ന് ഇവിടെ ഒന്നും നഷ്ട്ട പെടുന്നില്ല എന്നതാണ് സത്യം. വിവാഹ നാളിൽ അനുഭവിക്കുന്ന അല്പം ടെൻഷൻ അല്ലാതെ അവന്റെ കുടുബം അവനു ഒപ്പം ഉണ്ടാവും. അവന്റെ സുഹൃത്തുക്കൾ, എല്ലാം അവന്നു ചുറ്റും പഴയത് പോലെ ഉണ്ടാവും

പറയാൻ ഒരുപാടുണ്ട് എഴുതിയാൽ എങ്ങുമെത്തില്ല. ജീവിതങ്ങൾ കണ്ടു പഠിക്കുക. അനുഭവിച്ചല്ലാ

സ്വത്വം നഷ്ടപെട്ട ഒരു പിടി സ്ത്രി ജീവിത തേങ്ങലുകൾ ചുറ്റു നിന്ന്  ഉയരുന്നത് എന്നെ അലോസര പെടുത്തുന്നു. ആ തേങ്ങലുകൾക്ക് പരിഹാരം ഇല്ലാ എന്നത് ഞാൻ അറിയിക്കുന്നു. അത് അവർ ഏറ്റെടുത്ത അവരുടെ കർമ്മഭലം. ഇന്നി പുതിയ തേങ്ങലുകൾ ഉണ്ടാവാതെ ഇരിക്കാട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

സമർപ്പണം : മിശ്ര വിവാഹ എന്ന കെണിയിൽ വീഴാൻ അവസരം കാത്തിരിക്കുന്നവർക്ക്

Tuesday, February 7, 2017

2014- ൽ തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ - 4


            പെട്ടന്ന് പുറത്തെ കാഴ്ചകളിൽ എന്തോ പരിചയമുള്ളത് ഉടക്കി. അതെ ഈ വളയാൻ കെട്ടിടം എവിടെയോ കണ്ടിട്ടുണ്ടല്ലോ. അതെ ഇത് ബുർജ്ഹലീഫയുടെ താഴ്ഭാഗം തന്നെ. മുകൾ വരെ ബസിൽ ഇരുന്നു കാണാൻ കഴിയുന്നില്ല. ലോകത്തെ ഉയരക്കാരൻ അങ്ങനെ വെറുതെ പൂർണ ദർശനം തരുവോ. ഇക്കയുടെ കടയിൽ നിന്നാൽ ഇതിന്റെ തല കാണാം അത് പലപ്പോഴും കണ്ടിട്ടുണ്ട്. കറുത്ത നിറത്തിൽ ആകാശത്തിലേക്ക് ഉയർന്നു പോകുന്ന വമ്പൻ. കൃത്യമായ ഇടവേളകളിൽ ഓൻ ഓഫ് ആകുന്ന നീല ബൾബുകൾ ഉണ്ട് അതിന്റെ വശത്ത്. താഴെ നിന്ന് തുടങ്ങി മുകളിലേക്ക് അത് പോകും. വീഡിയിൽ കാണുന്ന മൊത്തം അലങ്കരിച്ച ബൾബുകൾ ഒന്നും അല്ലാ. ഇത് എന്തോ ഇൻഡിക്കേറ്റർ ആണ്.


അധിക കാഴ്ചക്ക് സമയം തരാതെ ബസ് ബുർജ് ഹലീഫയിൽ നിന്ന് എന്നെ മറച്ചു. എന്നാലും ഒരു പാട് വീഡിയോ, ചിത്രങ്ങൾ വഴി കണ്ട ആ വലിയ കെട്ടിടത്തിന്റെ താഴെ ഞാൻ എത്തി എന്നത് ഒരു സ്വാപ്നമായി തോന്നി. ഒന്ന് വിളിച്ചു കുവണമെന്ന്  ഉണ്ടായിരുന്നു ആ സന്തോഷം. ഉറക്കം ചടവ് എങ്ങോ പോയി മറഞ്ഞു. സാഗരം പോലെ നിറഞ്ഞ വാഹന കൂട്ടത്തിൽ ഒന്നായി ഞാൻ യാത്ര ചെയുന്ന ബസും യാത്ര തുടർന്നു.  ഏകദേശം 7:30 ആയപ്പോൾ ബസ് ഷാർജ ബസ് സ്റ്റേഷൻ എത്തി. അവിടെ നിന്ന് ഒരു ടാക്സിയിൽ വീട്ടിലേക്ക്.

ഇന്നി ബുർജ് ഖലീഫയെ പറ്റി
-------------------------------------------
2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്.

ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ‌ ടൌൺ ബുർജ് ഖലീഫ എന്ന 2 കി. മി  (0.8 ച മൈ) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ‌ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.

പ്രത്യേകതകൾ
----------------------
ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം

താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം

കൂടുതൽ നിലകളുള്ള കെട്ടിടം

കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം

എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം

കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ

നീളം കൂടിയ എലിവേറ്റർ

ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്. ( വിവരങ്ങൾ കടപ്പാട് - മലയാളം വിക്കി )

ഒരു ദിവസത്തിന്റെ ഓർമ്മ പുതസ്കത്തിൽ ഒരു പിടി ഓർമകൾ നിറച്ച് ഒരു മനോഹര ദിവസം ഇവിടെ തിരശീല വീണു. ഈ യാത്രയിലെ ചിലവ് 104 ദിർഹം

അവസാനിച്ചു

യാത്രകൾ തുടരുന്നു..............

2014 തെണ്ടി തിരിഞ്ഞു UAE നഗരത്തിൽ

ഭാഗം -1


ഭാഗം - 2


ഭാഗം - 3