Popular Posts

Wednesday, February 24, 2016

ആവോലി കറി

പാചകം എന്നും ഹരമാണ്. പുതിയ പരിക്ഷണങ്ങള്‍ ആവും ഒരോ പാചകവും. അത്തരം ഒരു മീന്‍ കറി. സമയം കിട്ടിയാല്‍ പരിക്ഷിക്കുക

ആവോലി കറി
---------------
ആവശ്യമായ സാധനങ്ങള്‍

ആവോലി - 500 grm
സവാള - വലുത് 2 എണ്ണം
തക്കാളി/കുടം പുള്ളി - 1
പച്ച മുളക്ക് - 5 എണ്ണം
ഇഞ്ചി & വെള്ളുത്തുള്ളി - കുറച്ച്
കറിവേപ്പില - 2 കത്തിര്‍പ്പ്
വത്തല്‍ മുളക് - 2 എണ്ണം
വെള്ളം - 2 കപ്പ്
വെള്ളിചെണ്ണ - 50 ml
ഉലുവ - അര ടീസ്പുണ്‍
മുളക് പൊടി - 1 ടീസ്പുണ്‍
മീന്‍ മസാല - 2 ടീസ്പുണ്‍
ഉപ്പ് - ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം

മിന്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കി അല്പം ഉപ്പും മുളക്ക് പൊടിയും ചോര്‍ത്ത് നന്നായി യേജിപ്പിക്കുക.

മണ്‍ ചട്ടിയില്‍ എണ്ണ ചുടായി കഴിഞ്ഞ് ഉലുവ വറുക്കുക. അത് കഴിഞ്ഞ് സവാള അരിഞ്ഞത് ഇടുക സവാള ബ്രണ്‍ നിറം ആയി കഴിഞ്ഞ്. തക്കാളി, പച്ച മുളക്, വെള്ളുത്തുള്ളി, ഇഞ്ചി ഇവ ചേര്‍ക്കുക നല്ലത് പോലെ വാടി കഴിഞ്ഞ്. ഉപ്പ് മീന്‍ മസാല എന്നിവ ചേര്‍ത്ത് അല്പ സമയം ചുടാക്കുക. അതിലേക്ക് വെള്ളം
ചേര്‍ക്കുക. വെള്ളം തിളച്ച് തുടങ്ങുബേള്‍ മീന്‍ കഷ്ണങ്ങള്‍ അതിലേക്ക് ഇടുക. മീന്‍ ഇട്ട് കഴിഞ്ഞാല്‍ ഇളകാന്‍ പാടില്ല. 15 മിനിറ്റ് തിളച്ച് കഴിഞ്ഞ് വാങ്ങുക. അവോലി പാകം ആണോ എന്നറിയാന്‍ ഒരു കഷ്ണം മീന്‍ എടുത്ത് സ്പുണ്‍ ഉപയോഗിച് അമര്‍ത്തി നോകിയാൽ മതി. മീന്‍ പോടിയുന്നതാണ് പാകം

കറിവേപ്പില, വത്തല്‍ മുളക് എണ്ണയില്‍ താളിച് കറിയില്‍ ഒഴിക്കുക . സ്വാദിഷ്ടമായ മീന്‍ കറി കഴിക്കാന്‍ പാകമായി

NB; എരിവ് , പുളി , ഉപ്പ് ആവശ്യം അനുസരിച്ച് ചേര്‍ക്കുക

Thursday, February 18, 2016

അന്ധകാരനഴി

അന്ധകാരനഴി

അറബി കടലില്‍ രൂപം കെണ്ട ന്യുന മര്‍ദം കൊച്ചിയില്‍ മഴയായി പെയ്ത പ്രഭാതം. ഉച്ച കഴിഞ്ഞാണ് സൂര്യനെ കാണാന്‍ കഴിഞ്ഞത്. കുട്ടുകാരെന്‍റ വായില്‍ നിന്നാണ് കൗതുകം ഉന്നര്‍ത്തും ആ സ്ഥലം അറിയാന്‍ കഴിഞ്ഞത്.
ഫോർട്ട്‌ കൊച്ചി ചേർത്താല 

റൂട്ടില്‍ 24 km‍ ദൂരം ഗുഗിള്‍ കാണിച്ചു. കടലിന്നു സൈഡില്‍ കുടിയുള്‌ള റേഡ് സന്തോഷം ഇരട്ടിയാകി. സഹ യാത്രികനെ സമയം ഉച്ചകഴിഞ്ഞിട്ടും കണ്ടില്ല. എന്നാല്‍ തന്നിച്ചായി കളയാം യാത്ര. ആദ്യമായിട്ടാണ് ഒരു സ്ഥലം കാണാന്‍ തന്നിച്ച് പോകുന്നത്. ന്യുനമര്‍ദം മഴയായി പെയ്യുന്നുണ്ട ഇടക്ക് അതിനാല്‍ റൈയില്‍ കേട് എടുത്ത് ബാഗില്‍ വെച്ചു.
തോപ്പുംപടിയില്‍ നിന്ന് നബ്യര്‍മുക്ക് വഴിയില്‍ ആണ് യാത്ര. ശരിക്കും പറഞ്ഞാല്‍ വഴി തെറ്റിയതാണ്. അത് മനേഹരമായ ഒരു വഴിയില്‍ എന്നെ എത്തിച്ചു. ഇരുവശവും കായലും ചെറിയ തുരുത്തുകള്‍ തീര്‍ത്ത പച്ചപ്പും. ഉയര്‍ത്തി വെച്ചിരിക്കുന്ന ചീനാ വലകള്‍ ഒരുക്കുന്ന ഭംഗി വിവരണങ്ങള്‍ക്കു അപ്പുറാമാണ്. 

ചെല്ലാനം,കണ്ണമാലി. സ്ഥലങ്ങള്‍ കടന്നു പോയി കെണ്ടിരുന്നു. ഗുഗിള്‍ മാപ്പില്‍ കണ്ടത് പോലെ ഒരു വശത്ത് കടല്‍ ഉണ്ടങ്കിലും അത് കാഴ്ചക്ക് അപ്പുറമാണ്. ചിലപ്പോള്‍ കടല്‍ ദര്‍ശനം തരും. വീണ്ടും ഒളിക്കും. കടല്‍ കാണാന്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ മുക്കുവന്മരുടെ വര്‍ണ്ണഭമായ വള്ളങ്ങളും ഉണ്ട്. മീന്‍ വലകളില്‍ മിനുക് പണികള്‍ നടത്തി കെണ്ട് ചേട്ടന്മരും ഉണ്ട്. കടല്‍ പശ്ചതലമായി ഇറങ്ങിയ ഒരു കൂട്ടം സിനിമകള്‍ മനസ്സില്‍ മിന്നി മറഞ്ഞു. അവയില്‍ കണ്ട കാഴ്ചകള്‍ കണ്ണ് മുന്നില്‍. കാഴ്ചകളെ പിന്നിലാക്കി അന്ധകാരനഴി ലക്ഷ്യമായി ബൈക് കുതിച്ചു. ഇടക്ക് വഴി ഇത് തന്നെ എന്നെരു സംശയം. അത് തിര്‍ത്തത് മുന്നില്‍ കണ്ട ബസിലെ ബോര്‍ടാണ്. ആ ബസും അന്ധകാരനഴി വരെ ഉണ്ട്‌. 

റോഡ് വിതി കുറഞ്ഞു വന്നു. ഒരു ഓട്ടോ റിക്ഷാ കടക്കാന്‍ മാത്രം വീതി ഉള്ള ഒരു പാലം. പാലം അല്ലാ എന്നാണ് തേനുന്നത് കാരണം ഒരു സൈഡില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ പാകത്തില്‍ ഷട്ടര്‍ ഉണ്ട്. പുതിയ ഒരു പാലത്തിെന്‍റ പണിയും ഒരു വശത്ത് നടക്കുന്നുണ്ട്. അന്ധകാരനഴി ബീച്ചിലെക്ക് ഒരു പാലം കയറി ആണ് എത്തുന്നത്. അവിടെ ബൈക് വെച് ബീച്ചിലെക്ക് ഇറങ്ങി. ഒരു വശത്തായി വെള്ളം കയറി കിടക്കുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ നിന്ന് അല്പം ഉയരത്തിലാണ് കടല്‍. ഞായറഴ്ച ആയതിന്നാല്‍ ആവാം തീരം ജന നിബിഡമാണ്‌. ആ തിരക്കില്‍ കടലിെന്‍റ ഭംഗിയില്‍ ലയിച്ച് ഞാനും
ഏകാന്ത യാത്രകന്‍ ആയതിനാന്‍ ആണോ ..? ഏകാന്തമായി അല്പം ഇരിക്കാന്‍ ഒരു ആഗ്രഹം. അവിടെ അതിന്നു പറ്റിയ ഒരിടം കണ്ടില്ല. വരുന്ന വഴിയില്‍ കണ്ട കടല്‍ തീരങ്ങളില്‍ ഒന്നില്‍ എന്നിക്കായി ഒരു ഇരിപ്പിടം ഉണ്ടാവും എന്ന് മനസ്സ് പറഞ്ഞു. അന്ധകാരനഴിയില്‍ നിന്ന് യാത്രയായി. ഞാന്‍ മുബ് കണ്ട പോലെ ഉള്ള ഒരു ഷട്ടര്‍ കുടി ഉണ്ട്. രണ്ടു വശത്ത് നിന്നും വരുന്ന കായല്‍ ജലത്തെ തടഞ്ഞു നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ഈ ഷട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വന്ന വഴിയില്‍ മടകം. ലൈറ്റ് ഹൗസ് പിന്നിലായി തലയെടുപ്പില്‍ നില്‍ക്കുന്നു. 

വഴിയില്‍ നിന്ന് അല്പം മാറി കടല്‍ ഭിത്തി കണ്ടു. അവിടെക്ക് ഒരു നടപ്പ് വഴിയും. രണ്ടു ചിന്തകള്‍ക്ക് ഇട നല്‍ക്കും മുന്‍പ് ബൈക് അവിടെ ഇറങ്ങി കഴിഞ്ഞു. കടല്‍ ഭിത്തിയില്‍ കയറി നിന്ന്‌. അല്പ സമയം വേണ്ടി വന്നു. സാധാരണ അവസ്ഥയില്‍ എത്താന്‍. മുന്നില്‍ വിശാലമായ അറബി കടല്‍. അസ്തമയ സുര്യനെ മേഘങ്ങള്‍ മറച്ചിരിക്കുന്നു. മേഘങ്ങളില്‍ നിന്ന് പ്രകാശം ഇറങ്ങി വരുന്ന കഴ്ച പകര്‍ത്താന്‍ കണ്ണ് പോലെ മറ്റ് വല്ലത്തിന്നും കഴിയുമോ. എന്നാലും കുറച് ഫോട്ടോ എടുത്തു.
വെളിച്ചം പതിയെ ഇരുട്ടിന്ന് വഴി മാറി. പുതിയ കഴ്ചകള്‍ എന്നെ വിളിക്കുന്നു. പുതിയ തീരങ്ങള്‍ ഇന്നിയും ബാകി.

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

ഓണാഘോഷം എന്ന കാട്ടികൂട്ടലുകള്‍

സ്കുള്‍/കോളജ് വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ വാശിയിലാണ്‌. ആഘോഷരംഗത്ത് ലക്ഷങ്ങള്‍ മറിയുന്ന ദിവസങ്ങളാണ് കേരളത്തിന്.

തിരുവാതിര എന്ന കലാരുപത്തെ ഇങ്ങനെ വിക്രിതമാകിയിരുന്നില്ലാ മുന്‍വര്‍ഷങ്ങളില്‍. 1001,750,500,250 പെണ്‍കുട്ടികള്‍ കൂട്ടമായി നിന്നു തുള്ളുന്ന ഒരു ഏര്‍പാട് അതാണ് ഇന്ന് തിരുവാതിര. സ്കുള്‍/കോളജ് ഈ കാര്യത്തില്‍ വാശിയായി മല്‍സരത്തിലാണ്.

പൂക്കളം: പൂകള്‍ പിചി ച്ചീന്തി കളങ്ങളില്‍ ഇടന്നത് പഴയ പണി. ന്യുജന്‍ കളങ്ങള്‍ ഉപ്പ് മുതല്‍ കര്‍പുരം വരെയും. സ്വര്‍ണ്ണം മുതല്‍ മണ്ണ് വരെയും കാണാന്‍ കഴിയും പുതിയ കളങ്ങളില്‍. സ്കുള്‍/കോളജ് അതില്‍ പത്രത്തില്‍ photo വരാന്‍ ആണ് മല്‍സരം. പിണ്ണാകും പരുത്തി കുരും പിന്നെ കാണാന്‍ മെഞ്ചത്തികള്‍ കൂടി വാട്ടം ഇരുന്നാല്‍ പത്രഗ്രഫറുമാര്‍ നല്ല photo എടുകും പത്രത്തില്‍ കളറായി പടം വരും ഉറപ്പ്.

കൂട്ടിനായി മവേലിയും, വടം വലി, ചാക്കില്‍ കയറി ഓട്ടം, കലം തല്ലി പൊട്ടിക്കാല്‍, അങ്ങനെ വേറിട്ട കുറേ കാട്ടി കൂട്ടലുകളും.

ഇതിന്നിടക്ക് ആഘോഷം എന്നാല്‍ ലഹരികളാണ് ചിലര്‍ക്ക്. കോളജ് ഹേസ്റ്റലുകളില്‍ ഒഴുകിയ ലഹരിയുടെ കണകുകള്‍ അറിഞ്ഞാല്‍ പകച്ചുപോകും അക്ഷര കേരളം.

അതിരുവിട്ട ഓണആഘോഷത്തിെന്‍റ ഇരായായി തസ്നിമാറിയപ്പോള്‍ പൊലിഞ്ഞത് മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച പിതാവിെന്‍റ സ്വപ്നങ്ങള്‍. ആഘോഷം തുളുബി നിന്നാ കാബസ് കണ്ണീര്‍ കടലായി നിമാഷങ്ങളില്‍.

പാഠങ്ങള്‍ പലതും പഠിക്കാന്‍ ഉണ്ട് നമ്മള്‍

Tuesday, February 16, 2016

ബാബറും രാമനും

ബാബറും രാമനും
-------------------
പണ്ട് പണ്ട് വരെ പഴയ കഥയാണ്

ബാബറുടെ വീട് ഇരുന്ന സ്വന്തം സ്ഥലം അതില്‍ രാമന്‍ രാത്രി ആരും കാണതെ i phone കെണ്ടുപോയി വെച്ചു.

നേരം വെളുത്തു രാമന്‍ ആളെ കൂട്ടി വന്നു. ബാബറിനേട് പറഞ്ഞു വീട്ടില്‍ നിന്നു ഇറങ്ങണം. എന്‍റെ i phone ഇരിക്കുന്നത് കണ്ടിലെ. തര്‍കമായി ജനം രണ്ടുവശത്തായി.
തര്‍ക്കം കോടതി കയറി. i phone ഉം ഭൂരിപക്ഷവും പരിഗണിച്ച് ജസ്റ്റിസ് കുട്ടന്‍ വിധി പറഞ്ഞു. രാമനും ബാബര്‍ക്കും പിന്നെ മഴയത്ത് അവിടെ കയറി നിന്ന ശങ്കുവിന്നും തുല്യമായി സ്ഥലം വീതിച്ചു.

കാലം പിന്നെയും കടന്നു പോയി. ജ:കുട്ടനും മുട്ടനും ഒരുപാട് വിധികള്‍ രാമനു അനുകൂലമായി പറഞ്ഞുകെണ്ടിരുന്നു.

ഇപ്പോള്‍ രാമെന്‍റ ഭുമിയിലെ പഴയ തര്‍ക്കം കഴിഞ്ഞു. അവിടെ വരുന്ന ബന്ധകള്‍ക്ക് സൗകര്യം ഒരുക്കാന്‍ കോടതി വിധി വന്നു. സര്‍കാര്‍ വക പരിഷ്കാരം

NB : ഈ കഥ തികച്ചും സാങ്കപികം

©നസിബ്

Wednesday, February 10, 2016

മറവി

മറവി
------

രാമു ഓഫീസില്‍ നിന്നു ഇറങ്ങിയത് മുതല്‍ തുടങ്ങിയ ശക്തമായ മഴ പെട്ടന്ന് നിലച്ചു. അപ്പോള്‍ അയാള്‍ ഹൗസിഗ് കേളനിയുടെ മുന്നില്‍ എത്തിയിരുന്നു. ആയിരത്തില്‍ പരം ഒരോ അച്ഛില്‍ പണിത വീടുകള്‍. അതിലെന്ന് തന്‍റെതാണ്. വഴിയും കാഴ്ചയും അകലെക്ക് പോവുകയാണ്. സ്വന്തം വിടിെന്‍റ ഒരടയളവും രാമുവിെന്‍റ മനസ്സില്‍ തെളിഞ്ഞില്ല

ലക്ഷ്യമറിയില്ലാ എന്നാലും അയാള്‍ നടന്നുകെണ്ടിരുന്നു. ഇരുവശവുമായി വീടുകള്‍ മാറികെണ്ടിരുന്നു. ആകാശം അടുത്ത മഴക്കായി വട്ടം കൂട്ടി.

ഒരു വീട്ടില്‍ നിന്ന് ഇറങ്ങി വന്ന കുട്ടിയെട് അയാള്‍ ചേദിച്ചു മോളെ രാമുവിെന്‍റ വീട് അറിയുമോ..?

കുട്ടി : അച്ഛനെന്താ പതിവിലും വൈകിയത്.

©നസിബ്

Tuesday, February 2, 2016

തൊമ്മന്‍കുത്ത് വെള്ളചാട്ടം


തൊമ്മന്‍കുത്ത് വെള്ളചാട്ടം/പുഴ
-----------------------------
ജൂണ്‍ മഴ. കുറവ് കണ്ട ഒരു ദിവസം. മഴ നല്‍കിയ കരുത്തില്‍ ഏത് വെള്ളചാട്ടവും അതിന്‍െറ മൂര്‍ത്തി ഭാവത്തിലായിരികും. വെള്ളചാട്ടം കാണുന്നത് അത് ഏറ്റവും ഭയാനക ഭാവത്തില്‍ ആയിരിക്കുന്നാതണ് നല്ലത്. കാരണം ഏറ്റവും നല്ലത് ആദ്യം.
ഞാന്‍ കരുതിയതിലും പരിഷ്കാരിയാണ് തൊമ്മന്‍കുത്ത്. വനത്തിനും നമ്മുക്കും സംരക്ഷണം നല്‍കാന്‍ ഒരുപാട് കാവല്‍കരുണ്ട് അവിടെ . പാസ്സ് എടുകുന്നതിന് മുന്‍പ് തന്നെ ഒരു വെള്ളചാട്ടം കാണാന്‍ കഴിയും.
ആള്‍ക് 20 രൂപ ടിക്കാറ്റണ്. ഒരുപിടി ബേര്‍ഡുകളാണ് നമ്മളെ സ്വികരിക്കുക. അതില്‍ പ്രധനം 24 മനുഷ്യ ജിവന്‍ ഇവിടെ പൊലിഞ്ഞത് തന്നെ.
നടക്കുന്ന വഴിക്ക് ഒരുവശത്തായി തൊമ്മന്‍കുത്ത് പുഴ പാറകളില്‍ തട്ടി ഒച്ച ഉണ്ടകുന്നുണ്ട്.നാട്ടില്‍ പുറത്ത് കാണുന്ന വഴികളെ അനുസ്മപ്പിക്കുന്ന കെച്ചു വഴി. ചിലപ്പോള്‍ കയറ്റമായും ഇറകമായും. പാല്‍ വര്‍ണ്ണം നിറച്ച പുഴ ഒരു വശത്ത്. പുഴ വക്കില്‍ മുള്‍ വേലി തീര്‍ത്തിരിക്കുന്നു അത് ഇവിടെ മറഞ്ഞു നില്‍ക്കുന്ന അപകടം വിളിച്ച് പറയുന്നു. ഇതിനിടക്ക് ചെറിയ വെള്ളചാട്ടങ്ങളും ഉണ്ട്. 20 രൂപ വഴിയുടെ അവസാന ഭാഗവും. ഗൈഡും ആയി കടക്കാവുന്ന വഴി ഇല്ലാ വഴിയുടെ ആരംഭവും. അവിടെ വീതി കുടിയ അവസ്ഥയില്‍ ആണ് വെള്ളചാട്ടം.
വലിയ ഒരു വെള്ളചാട്ടം അല്ലാ തൊമ്മന്‍കുത്ത് എന്നാല്‍ പാറകളില്‍ വിരിഞ്ഞ ഒരു കാനാന പുഴയാണ് . വേനല്‍ കാലങ്ങളില്‍ ഈ കുളിരില്‍ നീരാടാന്‍ അവസരം ഉണ്ട്.
സന്ദര്‍ശന സമയം രാവിലെ 8:00 മുതല്‍ വൈകിട്ട് 6 വരെ.
വഴി : തെടുപുഴ -മുതലകേടം - കരിമണുര്‍ - തൊമ്മന്‍കുത്ത്. (20-+)



thommankuthu waterfalls thodupuzha - Thommankuthu (തൊമ്മന്‍കുത്ത്)