Popular Posts

Tuesday, July 23, 2019

ഫക്രു കണ്ട ഈരാറ്റുപേട്ട

വടക്കൻ കേരളത്തിൽ നിന്ന് വിരുന്ത് വന്ന ചങ്ങായി ഫക്രുവിന്ന് ഈരാറുകളുടെ നാടായ ഈരാറ്റുപേട്ടയുടെ ഇമ്മിണി വല്യ മൊഞ്ച് കാട്ടാൻ തന്നെയാണ് എന്റെ പ്ലാൻ. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് സാധാരണ മധ്യ കേരളത്തിൽ ഉള്ള നടുകളോട്  ഉള്ള "പുച്ഛഭാവം" ഇന്ന് മാറ്റി കൊടുക്കും. ഓന്റെ ഖൽബിൽ നിറയെ കോയികോടും അവിടെത്തെ വിശേഷങ്ങളുമാണ്.

കൊതുകു കടിയുമില്ലാതെ മൂടി പുതച്ചു കിടക്കുന്ന ഓന്റെ പിന്നാബുറത്ത് തന്നെ കൊടുത്തു ഒരു ചവിട്ട്. കണ്ണും തിരുമി എഴുനേറ്റ് ഈ രാവിലെ "അനക്ക് പ്രറന്ത് പിടിച്ചോ" എന്ന ഭാവത്തിൽ എന്നെ നോക്കിയ ഒനോട്. മറന്നോ സൂര്യ ഉദയം കാണാൻ പോകണ്ടെ. ഇപ്പോൾ ഇറങ്ങി ചവിട്ടി പിടിപ്പിച്ചല്ലേ ഏതേലും മലയുടെ മുകളിൽ എത്തു. "ഇല്ലിക്കകല്ലോ "അയ്യൻപാറയോ" നല്ലത് എന്ന വടം വലി എന്റെ ഉള്ളിൽ നടന്നു കൊണ്ടിരുന്നു.  അയ്യൻപാറ തന്നെ തിരഞ്ഞെടുത്തു റോഡിന്റെ അടുത്ത് ആയതും നാട്ടുകാരാൻ ആയിട്ടും ഇത് വരെ അവിടെ ഒരു സൂര്യ ഉദയം കാണാൻ കഴിഞ്ഞിട്ടില്ല എന്നതും ആ തിരഞ്ഞെടുപ്പിന് കാരണമായി. നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള ഈ ഡിസംബർ മാസം തന്നെ അതിന് നല്ലത്.

വിട്ടിൽനിന്നിറങ്ങാൻ പോയപ്പോൾ ഉമ്മച്ചി "ചായ വെച് താരം കുടിച്ചിട്ട് പോയാൽ പോരെ" . ചായ എന്ന് കേട്ടപ്പോൾ ഫക്രുവിന്റെ ചിരി. "വേണ്ട സമയമില്ല" എന്ന് ഞാൻ പറഞ്ഞു ഇപ്പോൾ തന്നെ നേരം വൈകി.  "'എങ്ങോട്ടാണ് ഈ രാവിലെ. സൂക്ഷിച്ചു പോകനെ. അള്ളാടെ കാവൽ'' എന്ന പതിവ് ഉമ്മച്ചീടെ സ്നേഹ നിർഭരമായ പ്രാർത്ഥന.

ബൈക്ക് വളവ് തിരിവുകൾ കറങ്ങി കയറി ഇറങ്ങി അയ്യൻപറയിൽ  എത്തി. സൂര്യ പ്രഭയും മേഘങ്ങൾ ആകാശത്തും മലയുടെ ഓപ്പവും ഞങ്ങളുടെ ഓപ്പവും നിന്ന് അവനെയും ഒപ്പം എന്നെയും വിസ്മയിപ്പിച്ചു കൊണ്ടിരുന്നു ഒപ്പം തണുത്ത കാറ്റും.

ഇതേകെ എന്ത് എന്ന് എന്റെ പുച്ഛത്തിൽ ഞാൻ അവനെ നോക്കി. മടക്ക യാത്രയിൽ സുലൈമാനി കുടിച്ചു കൊണ്ടിരുന്നപ്പോൾ കടയിലെ "കാക" കൈ പൊറോട്ട വേണോ എന്ന് രാവിലെ എഴുന്നേറ്റത് കൊണ്ടാവും ചെറിയ വിശപ്പ്. ഓരോന്ന് വിതം എടുക്കാൻ ഞാൻ. ഫക്രു കണ്ണും മിഴിച് എന്നെ നോക്കി. "ഇങ്ങടെ നാട്ടിൽ ഇത്ര വെളുപ്പിന്ന് പൊറോട്ട ആവുമോ" അതണ്ടാ നമ്മ നാട് എന്ന എന്റെ മറുപടി കേട്ട് ചായ കടയിലേക്ക് കടന്നു വന്ന കൗസിലർ നാണപ്പൻ ചേട്ടൻ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു. കൂടുതലും ബിസിനസ് കാരുടെ നാടാണ് ഈരാറ്റുപേട്ട. ചുറ്റുമുള്ള സമൃദ്ധമായ മല നിരകളിൽ വിളയുന്ന കാപ്പിയും കുരുമുളക്കും റബറും ശേഖരിച്ചു മൊത്ത വില്പനകരിൽ എത്തിക്കുന്ന ചെറുകിട നടപ്പ് കച്ചവടം നടത്തുന്നവരും. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകുന്ന ഇൻസ്റ്റാൾമെന്റുകരും, ലക്ഷങ്ങളും കോടികളും കൊണ്ട് കച്ചവടം ചെയുന്ന വൻകിടക്കാരും അങ്ങനെ അങ്ങനെ ഒരുപാട് മേഖലയിൽ രാവിലെ മുതൽ ഉപജീവനം തേടി ഇറങ്ങുന്ന ഒരു നാട്ടിൽ പൊറോട്ട പോലെ ഉചിതമായ മറ്റൊരു ഭക്ഷണം ഉണ്ടോ. പലരും രാവിലെ രണ്ട് പൊറോട്ടയും തിന്ന് കച്ചവടത്തിന് പോയാൽ ഉച്ചകഴിഞ്ഞു വിട്ടിൽവന്നാവും പിന്നീട് ഒരു ഭക്ഷണം. എല്ലു മുറിയെ പണി എടുക്കുന്നവന് മൈദ ഒരു വെല്ലുവിളിയെ അല്ലല്ലോ.

വീട്ടിൽ വന്ന് പത്രം മറിച്ചു കൊണ്ടിരുന്നപ്പോൾ ഫക്രു "കുളിക്കാൻ വെള്ളച്ചാട്ടത്തിൽ പോകാം എന്ന് പറഞ്ഞിട്ട് ". " ഓഹ് ശെരിയാണല്ലോ അതിപ്പോൾ എവിടെ പോകാം..?"
ഓഹ് അപ്പോൾ തള്ളായിരുന്നോ വെള്ള ചാട്ടം ഇല്ല അല്ലെ.. പോടാ  കട്ടിക്കയം,ചില്ലിച്ചി,മർമല അരുവി,അരുവികച്ചാൽ തുടങ്ങി ഡസനിലേറെ വെള്ളചാട്ടങ്ങൾ ഈരാറ്റുപേട്ടയുടെ സമീപത്തായി ഉണ്ട്. നീന്തലും വെള്ളവും കാണാതെ കിടക്കുന്ന നിന്നെ മുന്നിലെ മീനചിലാറ്റിൽ ഇറക്കിയാലും മതി.

നീന്തൽ അറിയാത്തത് കൊണ്ടു ഇവനെ കൊണ്ടു പോകൻ ബെസ്റ്റ് അരുവികച്ചാൽ ആണ്. ദൂരെ നിന്ന് വെള്ള ചാട്ടം കണ്ടു വായും തുറന്നു കണ്ണും മിഴിച്ചു മുകളിലേക്ക് നോക്കി നിന്ന ഫക്രുവിനെ "ഈച്ച കേറും വായടക്കടാ" എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്. കുറച്ചു നേരം ചാടിയപ്പോൾ തന്നെ തണുപ്പ് കാരണം വിറച്ചു കരക്ക് കേറി ആശാൻ. കരയിൽ എത്തിയപ്പോൾ ഉമ്മച്ചിയുടെ കോൾ മൊബൈലിൽ. " എവിടെ പോയി ഇരിക്കുവാ" 10 മണി ആയി കഴിക്കണ്ടേ" ദ... വരുന്നു എന്നും പറഞ്ഞു ഫോണ് വെച്ചു വീട്ടിലേക്ക്

വീട്ടിൽ ഈരാറ്റുപേട്ട മുസ്ലിം സ്‌പെഷ്യൽ വിഭവമായ "തികിടി, പത്തിരി, ഒപ്പം കോഴി കറിയും ഫക്രു പറയുന്ന പോലെ ആണേൽ നൈസ് പത്തിരിയും കോയി കറിയും. തിക്കിടി എന്നത് അവിടെ ഇല്ലാത്തത് കൊണ്ടു അവന്റെ ഭാഷ ഇല്ല. അവന് നന്നേ പിടിച്ച മട്ടാണ് രണ്ടാമതും ഉമ്മച്ചി തിക്കിടി ഇട്ടപ്പോൾ ഒന്നും പറയാതെ പഹയൻ ചിരിക്കുകയാണ് ചെയ്തത്. തികിടിയും കോഴിയും ആർക്കാണ് പിടിക്കാത്തത്.

ഉമ്മച്ചിയോട് രാത്രിയെ വരു എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി .. ഉച്ചക്ക് ഉണ്ടിട് പോയാൽ പോരെ എന്ന് ഉമ്മച്ചി. ഉണ്ണാൻ വന്നാൽ ഇവനെ പകുതി സ്ഥത്തേക്ക് പോലും കൊണ്ടു പോകൻ കഴിയില്ല. കട്ടിക്കയം വെള്ള ചാട്ടവും, ഇല്ലിക്കകല്ലും, മർമല അരുവിയും കറങ്ങി ഇറങ്ങി വന്നപ്പോൾ ഫക്രു ഒരു ചോദ്യം ഇവിടെ മൊത്തം വെള്ളവും മലയുമാണോ കാണാൻ ഉള്ളത്.

സണിസ് ഗ്രാമഫോണ് മ്യൂസിയം കാണിച്ചിട്ട് തന്നെ കാര്യം ഇൻഡ്യയിലെ അപൂർവമായ കാഴ്ചകളിൽ ഒന്നാണ് എന്ന എന്റെ വാചകമടി വെറും തള്ളാന്ന് എന്നായിരുന്നു. ബിരിയാനിയിലെ ചിക്കൻ കാല് കടിച്ചു കൊണ്ട് ഫക്രു പറഞ്ഞത്. പള്ള നിറച്ചു ബിരിയാനി തിന്നപ്പോൾ ഓന്റെ വക സൂപ്പർ ബിരിയാനി ആണല്ലോ എന്ന കമന്റ്. ഗ്രാമ ഫോണുകൾ അപൂർവ ലോകം കണ്ടിറങ്ങിയപ്പോൾ " ഇത് വല്ലാത്ത കളക്ഷൻ തന്നെ" നമ്മുക്ക് വഗമണ്ണിൽ പോകണ്ടേ

ശരിയാണ് ഇന്നിയും വഗമണിലേക്ക് വണ്ടി വിട്ടില്ലേൽ അവിടെ എത്തുബോൾ ഇരുട്ടി കഴിയും. വഗമണിലേക്ക് പോകുന്ന വഴിയിൽ ആനിയിളപ്പിൽ ബൈക്ക് നിർത്തി ഒരു "കുലുക്കി സർബത്ത്" അതും ഈരാറ്റുപേട്ടയിൽ കോഴിക്കോടൻ കുലുക്കി സർബത്ത് വാങ്ങി നൽകി. അത് കണ്ട് ഫക്രു കുറെ കളിയാക്കി. ഞങ്ങളുടെ കോയിക്കോട് നിങ്ങൾ കട്ടെടുത്തു എന്ന്. ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, പിന്നെയും ഒരുപാട് സാധങ്ങൾ. അതിൽ പൈനാപ്പിളിൽ മുളക് പൊടി വിതറിയ ഒരു ഐറ്റം എന്നും എന്റെ പ്രിയ പെട്ടതാണ്.

വഗമണിൽ എത്തിയപ്പോൾ 4 മണി. മൊട്ട കുന്നും, പൈൻ ഫോറസ്റ്റും, സുയിസൈഡ് പോയിന്റും കണ്ട് ഇറങ്ങിയപ്പോൾ സൂര്യൻ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നു. തങ്ങള് പാറ, കുരിശു മല, ആശ്രമം എന്നെക്കെ പറഞ്ഞു ഫക്രു ബഹളം വെച്ചു. ഇരുട്ടി കഴിഞ്ഞു ഇന്നി അവിടെ പോയിട്ട് ഒരു കാര്യവുമില്ല. എന്ന് പറഞ്ഞു മനസിലാക്കാൻ തെല്ല് പാട് പെട്ടു.

നമ്മുക്ക് മടങ്ങി പോകുന്ന വഴിയിൽ കാര്യാട് ടോപ്പിൽ കുറെ സമയം ഇരിക്കാം എന്ന് പറഞ്ഞു ഒരു തരത്തിൽ ബൈക്കിൽ പിടിച്ചു കയറ്റിയത്. കാര്യാട് ടോപ്പിൽ ഇരുന്നു ബ്രാഡ് ഓപ്‌ലെറ്റും കട്ടൻ ചായയും കുടിച്ചപ്പോൾ ഒരാൾ എന്റെ ഫോണിൽ കിടക്കുന്ന ഓരോ ഫോട്ടോ കാണിച്ചു ഇതേവിടെ എന്ന് ചോദിച്ചു. അടുത്ത വരവിൽ കാണാൻ ഉള്ള ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. വഗമണിലെ തന്നെ കാഴ്ചയിൽ തുടങ്ങാം. തടാകം, ഓർക്കിഡ് ഫം, വെള്ള ചാട്ടം, view പോയിന്റ്, ഉള്ളുപുണ്ണി, കുരിശുമല,  പോരാതെ റിസോർട്ടിൽ കിടക്കുകയും വേണം., പിന്നെ ഇലവിഴാ പൂഞ്ചിറ അങ്ങനെ രണ്ടു മൂന്നു ദിവസത്തിൽ കൂടുതൽ കാണാൻ ഉള്ള ലിസ്റ്റ് ഫക്രു ഒരുക്കി കൊണ്ടിരുന്നു. നക്ഷത്രങ്ങൾ മനോഹരമാക്കിയ ആകാശവും തണുത്ത കാറ്റും ഒത്ത് ചേർന്നപ്പോൾ ഞാനും ഈ വഗമണിൽ ആദ്യമായി എത്തിയതായി തോന്നി.

സ്നേഹപൂർവ്വം ഈരാറ്റുപേട്ടകാരൻ

നസിബ് വട്ടക്കയം

NB : കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം

Tuesday, May 28, 2019

ചതിയുടെ ചിലന്തി വല


(കുറിപ്പ് ഇത്തിരി നീണ്ടു പോയി എന്നാലും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകൾ എന്ന നിലയിൽ വായിക്കുക)
ഇന്റർനെറ്റ് എന്നത് ചിലന്തി വലയോട് ഉപമിച്ച ഭാവന എല്ലാ തരത്തിലും അർഥ പുർണ്ണമാണ്. ഈ വലകൾ കാണണോ. എവിടെയാണ് അതിന്റെ ഉറവിടം എന്നതോ അറിയണോ കഴിയില്ല.പതിയിരിക്കുന്ന അപകടം ഉണ്ടാവും എന്നത് ഉറപ്പായ കാര്യവും. കാര്യത്തിലേക്ക് കടക്കട്ടെ
ഇന്റർനെറ്റ് തട്ടിപ്പ് പോലെ ചർച്ച ചെയ്യപ്പെട്ട വിഷയം ഇന്റർനെറ്റ് ലോകത്ത് വിരളമാവും. മുകളിൽ പറഞ്ഞ ചിലന്തിയും ചിലന്തിവലയും നമ്മുക്ക് നല്ല പരിചയമാണ്. ഇന്റർനെറ്റിന്റെ തുടക്ക കാലത്ത് ചതിയിൽ പെടുക എന്നത് അറിവില്ലായ്മ ആയിരുന്നു കാരണം എങ്കിൽ ഇന്നത് മാറി. ചതികൾ ഉണ്ടാവും എന്നത് നമ്മുക്ക് അറിയാം എന്നാലും പുതിയ ചിലത് കാണുബോൾ നമ്മൾ വിശ്വസിച്ചു പോകും.
അത്രത്തോളം വിദഗ്ധരായ തട്ടിപ്പുകളാണ് ദിനവും ഇന്റർനെറ്റിൽ പെരുകുന്നത്. നമ്മൾ കെട്ടും മനസിലാക്കിയ തട്ടിപ്പ് രീതികൾ ദിവസവും പുതിയ രൂപങ്ങൾ തേടുകയാണ്. നിങ്ങളുടെ മെയിന് ഒരു കോടി രൂപ സമ്മാനം ലഭിച്ചു, നിങ്ങളുടെ മൊബൈൽ നമ്പറിന് കാർ സമ്മാനമായി ലഭിച്ചു, ഇങ്ങനെ ഇങ്ങനെ പല പല വാചകങ്ങൾ നമ്മൾ പതിവായി കണ്ണുന്നതാണ്. അതിനാൽ തന്നെ ഭൂരിപക്ഷവും അവഗണിക്കുകയാണ്.
1,ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുണ്ട് എന്നും പറഞ്ഞു sms വന്നാൽ ആരും ഒന്ന് നോക്കും. അത്തരത്തിൽ ഒരു നോട്ടമാണ് എന്റെ സുഹൃതത്തിന്റെ 10000 രൂപയോളം അപഹരിച്ചത്. ഒരുമിച്ച് ഒന്നും 10000 രൂപ അവർ ആവശ്യ പെട്ടിട്ടില്ല. കിട്ടിയ sms ൽ ഉണ്ടായിരുന്ന ലിങ്ക് വഴി പോയപ്പോൾ റെജിസ്ട്രർ ഫീസ്, പിന്നീട് സെക്യൂരിറ്റി തുക ഇതാണ് 4000 രൂപ ഒരുമിച്ച് വാങ്ങിയ ഘട്ടം.
വിവരവും വിദ്യാഭ്യാസവുമുള്ള ആരെയും വിശ്വാസത്തിൽ എടുക്കാൻ കഴിയുന്ന. കോർപറേറ്റ് കമ്പനികളുടെ രീതിയിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുക. വർക്ക് എസ്‌പിരിൻസ് ഉള്ള ഒരാൾക്ക് പോലും ഒരു ഘട്ടത്തിലും സംശയം തോന്നാതെ തുക വാങ്ങി എടുക്കാൻ അവർക്ക് കഴിഞ്ഞു.
വീണ്ടും ചില വീണ്ടു വിചാരങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോവുന്നു എന്ന് തോന്നിയപ്പോളാണ്. സുഹൃത്ത് എനോട് കാര്യം പറയുന്നത്. അവന് കിട്ടിയതും അയച്ചതുമായ എല്ലാം സ്ക്രീൻ ഷോട്ട് വഴി എന്നിലേക്ക്. ഈ മേഖലയിലെ കൂടുതൽ പരിചിതമായ അമീനുമായി സംസാരിച്ചപ്പോളാണ്. സുഹൃത്ത് പെയിമെന്റ് നടത്തിയ സൈറ്റ് എന്നത് .tk എക്സ്റ്റൻഷൻ വരുന്ന തല്ലി കൂട്ടിയ സൈറ്റ് ആണ്. യഥാർത്ഥത്തിൽ www.myntra.com എന്ന സൈറ്റ് ആണ് എന്ന് കരുതി ജോലി ആഗ്രഹത്തിൽ പോയി www.myntra.tk കേറിയത് ഇവിടെ. ഒഫിഷ്യൽ സൈറ്റിനെ വെല്ലുന്ന പ്രഫഷണൽ രീതിയിൽ തന്നെ ആണ് ഈ പേയ്‌മെന്റ് സ്ക്രീൻ ചെയ്തു എന്നത് കള്ളന്മാരുടെ മിടുക്ക്.
ഗൂഗിളിന്റെ സഹായത്തിൽ തപ്പിയൽ കിട്ടുന്ന ലിസ്റ്റിൽ തന്നെ ഫ്രോഡ് സൈറ്റും ഉണ്ടാവും. തിരിച്ചറിയുക ഇത്തിരി പണിയാണ്. കാശ് അവശ്യ പെടുന്ന ഇടത്താണ് നമ്മുടെ ബുദ്ധിയും ബുദ്ധിയുടെ യുക്തിയും പ്രവർത്തിച്ചു തുടങ്ങേണ്ടത്. നെയ്ച്‌ ഉണ്ടാക്കിയ കാശ് പോയാൽ ആർകും സഹിക്കില്ല.
2, ഇവിടെ കാശ് പോകാൻ പോകുന്നത്തിന് മുൻപ് രക്ഷപ്പെട്ടത് നേവി ഉദ്യോഗസ്ഥനാണ്. 15 ലക്ഷം രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ട് എന്നാണ് ഇവിടെ പറഞ്ഞത്. ചുമ്മ സമ്മാനം ലഭിച്ചതല്ല. ഒരു മാസം മുൻപ് ഒൻലൈനിൽ നിന്ന് വാങ്ങിയ ഒരു സാധനതിന്റെ ലക്കി ഡ്രോ വഴിയാണ് സമ്മാനം വന്നത്. സാധനം വാങ്ങിയത് വിശ്വസിക്കാവുന്ന സൈറ്റ് ആയത് കൊണ്ട് യാതൊരു സംശയവും ഇല്ലാതെ സന്തോഷമായി. 15 ലക്ഷം വാങ്ങാൻ തയാറായി. 15 ലക്ഷം രൂപ ലഭിക്കാൻ tax തുക മുൻപേ അടക്കണം എന്നത് പറഞ്ഞു വിശ്വസിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഭീമമായ തുക ഫോർവെർഡ് ചെയ്യുന്നതിന് മുൻപ് ഉണ്ടായ വീണ്ടു വിചാരമാണ്. ചതിവിൽ നിന്ന് രക്ഷപെടാൻ കാരണമായത്.
നമ്മടെ ദിനചര്യകൾ നമ്മിലും കൃത്യമായി പഠിക്കാനും അത് ഉപയോഗിച്ച് നമ്മളെ പറ്റിക്കാനും കള്ളമാർ വല വിരിച്ച് കാത്തിരിക്കുന്നു.
3,  ₹6000 രൂപ ആറു മാസം നിക്ഷേപിച്ചാൽ ദിവസവും ₹200 രൂപ ബാങ്കിൽ വരുന്ന മറ്റൊരു ബിസിനസ് ഈ അടുത്ത് കേൾക്കുക ഉണ്ടായി. ഇങ്ങനെ ദിവസവും ലഭിക്കുന്ന സഹ മുറിയന്റെ മെസ്സേജുകൾ കണ്ടതാണ് ഈ സുഹൃതത്തിന് ഇതിൽ മോഹമുദിച്ചത്.
ചെയിൻ ബിസിനസ് പോലെ ആദ്യം കൂടുന്നവർക്ക് കൃത്യമായി തുകകൾ വന്ന് കൊണ്ടിരിക്കും. കൂടുതൽ ആളുകൾ ഇത്തരത്തിൽ ചേർന്ന് കഴിയുബോൾ ആവും ഇത് നിലക്കുക. ഇതര ബിസിനസ് തട്ടിപ്പുകളിൽ നമ്മൾ കാണുന്നത് എന്നും ഏറ്റവും താഴെ ഉള്ളവരെ ആവും. അവർക്ക് മുകളിൽ ഉള്ളവരെ അവർക്ക് വലിയ പരിചയം ഉണ്ടാവില്ല. അവരും നമ്മളെ പോലെ പറ്റിക്ക പെടുന്ന മറ്റൊരാൾ അത്രെ ഉണ്ടാവൂ.
4, ചതിയുടെ മറ്റൊരു രൂപമാണ് ചെറിയ തുകകൾ വാങ്ങുക എന്നത്. 250 രൂപക്ക് ടാബ് ലഭിക്കുന്നു എന്ന പരസ്യം കണ്ട് ആകാശ് ടാബിന് (പേര് സംശയം) പൈസ മുടക്കി ഇരിക്കുവാർ ഒരുപാടുണ്ട്. അതിന്റെ പിന്നിലെ കമ്പനി നഷ്ടത്തിൽ പൂട്ടി എന്ന കള്ള കഥ ഉണ്ടാക്കി അടച്ചത്. പത്ര വാർത്തയിൽ വന്നത് 250 മുടക്കിയവർ ആരും അറിഞ്ഞിട്ടില്ല എന്നത് വേറെ ഒരു തമാശ
★നമ്മുടെ ബുദ്ധി കുറവല്ല. നമ്മുടെ ആവശ്യങ്ങളിൽ ചിലപ്പോൾ നമ്മുടെ ബുദ്ധി തോറ്റ് പോകുന്നതാണ് ഇത്തരത്തിലുള്ള കബളിപ്പിക്കലുകളിൽ നമ്മൾ ചാടുക. എല്ലാത്തിനും ഈ ലോകത്ത് അതിന്റെ മൂല്യങ്ങളുണ്ട്. അത് ജോലി, സമ്മാനം, പണം, സാധങ്ങൾ, സേവനം എന്ത് ആയാലും ഒരു വസ്തുവിന്റെ മൂല്യങ്ങൾക്ക് അപ്പുറം അവയുടെ വില കുറവ് കണ്ടാൽ അതിൽ ചതിവ് ഉണ്ടാവും എന്നത് പരസ്യമാണല്ലോ. ഈ ലോകത്ത് കൃത്യമായ കാരണം ഇല്ലാതെ ഒന്നും വെറുതെ ലഭിക്കുകയില്ല.
★ബുദ്ധിമാനായ നമ്മൾ മറ്റൊരാളുടെ മുന്നിൽ പറ്റിക്കപെട്ടു എന്നത് പൂരിപക്ഷവും പുറത്ത് പറയില്ല. പോലീസിൽ പരാതി പറയാൻ പോവില്ല എന്നത് എല്ലാം കൊണ്ട് ഈ കള്ളന്മാർക്ക് ഇരകൾ സുലഭമാണ്. ഇന്നിയും പുതിയ വലകൾ നെയ്ത് അവർ കാത്തിരിക്കുന്നു.
★നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കാൻ സാധ്യത വളരെ കുറവാണ് എങ്കിലും പോലീസിൽ ( സൈബർ സെല്ലിൽ ) പരാതി നൽകുന്നത് വളരെ നല്ലതാണ്. ഇന്നി എന്നെങ്കിലും ഇവർ പോലിസ് പിടിയിലായൽ നമ്മുടെ കാശ് തിരിച്ചു കിട്ടിയല്ലോ. അതുമല്ലെങ്കിൽ നമ്മുടെ രേഖകൾ ഉപയോഗിച്ച് വേറെ ഫ്രോഡ് ചെയ്താൽ അപ്പോൾ ഉണ്ടാവാൻ സാധ്യത ഉള്ള കേസിൽ നിന്ന് തടി രക്ഷിക്കാൻ ഇപ്പോൾ കൊടുക്കുന്ന പരാതി നമ്മുക്ക് സഹായകമാവും.
-നസിബ് വട്ടക്കയം

Friday, May 3, 2019

വസ്ത്രം ഇഷ്ടമുള്ളത് ആവട്ടെ...കാണുന്നവർ അയ്യേ എന്നു പറയാത്തത് ആയാൽ മതി

വിഷയം -1

കേരള വസ്ത്രമായ മുണ്ട് കേരത്തിൽ  വിശേഷ ദിവസങ്ങളിൽ ( ഓണം, കേരള പിറവി) അല്ലാതെ കോളേജിൽ നിരോധനമുണ്ട്. ഈ വിഷയത്തിൽ വ്യക്തമായ സർക്കുലർ നില നിൽക്കുന്നു. എന്നത് സ്വാകാര്യ കോളേജിൽ പടിച്ചവർക്ക് അറിയാവുന്നതാണ്.

വിഷയം -2

നികബ് നിരോധനം (ഒരു മാനേജ്‌മെന്റ് മാത്രം) ഈ വിഷയത്തിൽ അനാവശ്യമായ വിവാദം ആണ് ഉണ്ടാവുന്നത്. സത്യത്തിൽ മുണ്ടിന്റെ കാര്യത്തിൽ ആണുങ്ങൾ തന്നെ തീരുമാനം എടുത്തത് പോലെ, ചില സ്ത്രീകൾ ആഗ്രഹിക്കുന്ന വസ്ത്രമായ മുഖ മറക്കൽ(നികബ്) വിഷയത്തിൽ തീരുമാനം എടുത്തത് പുരുഷന്മാർ തന്നെ.

ഈ വിഷയം ആഘോഷമായി ഏറ്റെടുത്ത വിപ്ലവ സിങ്കങ്ങൾക്ക് കറുത്ത പർദ്ധയിൽ ഉരുകി ഒലിക്കുന്ന മുസ്ലിം സ്ത്രീയുടെ അടിമത്ത വ്യവസ്ഥയിലാണ് വിഷമം. പുരുഷ മേധാവിത്വം അടിച്ചേല്പിക്കുക ആണോ പർദ്ദ. കേരളം പോലെ വിദ്യ സമ്പന്നരായ ഒരു സ്ത്രീ സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ കഴിയുമോ വസ്ത്ര സംസ്കാരം.

സ്ത്രീകൾ ആണ് അവർക്ക് ധരിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ തീരുമാനിക്കേണ്ടത്. അത് അവർക്ക് വിടുക. മഫ്ത ധരിച്ചു യാത്ര ചെയ്യാറുള്ള ഒരു അമുസ്ലിം സ്ത്രീ സുഹൃത്ത് എന്നിക്കുണ്ട്, അവരുടെ കാരണങ്ങൾ മുടി പറക്കില്ല, പുറകിൽ നിന്നുള്ള നോട്ടങ്ങൾ ഒഴിവാകുമെന്നും. ഇങ്ങനെ വസ്ത്രം നൽകുന്ന സംരക്ഷണം ആഗ്രഹിക്കുന്ന സ്ത്രീയെ നിങ്ങൾ അത് ഉപയോഗിക്കാൻ പാടില്ല. എന്ന് വിലക്കാൻ ആർക്കാണ് കഴിയുക.

ദുബായി പോലെ എന്തും ഏതും ധരിക്കാൻ സ്വാതന്ത്യമുള്ള മുസ്ലിം രാഷ്രത്തിൽ. ഇവരുടെ സംസ്കാരം എന്ന നിലയിൽ പർദ ധരിച്ചു നടക്കുന്ന ട്യൂറിസ്റ്റുകളെ കണ്ടിട്ടുണ്ട്. അത് അവരുടെ ഇഷ്ടം.

സർക്കുലർ വഴിയോ, നിയമങ്ങൾ വഴിയോ അടിച്ചേൽപ്പിക്കാൻ ഉള്ളതല്ല. സ്ത്രീ വസ്ത്രങ്ങൾ അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്ത് ധരിക്കണം ധരിക്കേണ്ട എന്നത് അവർ തീരുമാനിക്കട്ടെ. വസ്ത്രങ്ങൾ മാന്യത നിറഞ്ഞതായാൽ കാണുവാൻ "ചെ" എന്ന് പറയില്ല.

■ഇന്നി തലയിലെ വാൽ - മുണ്ട് ഉടുക്കാൻ ഇത്തിരി പണിയാണ്. മുണ്ട് ഉടുത്ത് അത്ര പരിചയമില്ലാത്ത എന്നെ പോലെ ഉള്ളവർക്ക്. അതേകെ ആവും കോളേജുകളിൽ ആരും ശബ്ദം ഉണ്ടാക്കി കാണുന്നില്ല.  മുണ്ടിന്ന് വേണ്ടി. പാവം മുണ്ട്,,, ആല്ലേലും പെണ്ണ് വിഷയം അല്ലെ ചർച്ചയിൽ ഉഷാർ.

Monday, January 28, 2019

യാ ഉമ്മി


ഇസാൻ നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്നു. ഉമ്മി ഓടിയെത്തി വിശപ്പ് അവൻ പറഞ്ഞപോലെ അവൾ തന്റെ ഉള്ളിലെ അത്ഭുത പാൽ അവനായി ചുരത്തി. കുട്ടി കരച്ചിൽ നിർത്തി മുഖം ചേർത്ത് അവനായി ഉത്ഭവിച്ച ആദ്യ ഭക്ഷണം നുകർന്നു.

ഇസാൻ പിന്നെയും കരയാറുണ്ട് എന്നാൽ ചിലപ്പോൾ അവൾ പറയുക അവന് ഉറക്കം വന്നു എന്നാണ്. തൊട്ടിലിൽ താരാട്ട് കെട്ടവൻ ഉറങ്ങും. ഉള്ളിൽ ഒളിപ്പിച്ചു വെച്ച സംഗീതം അവൾ അവനായി പൊഴിച്ചു. അവളുടെ മൊഴിയനക്കം ഇസാന്റെ നയനങ്ങൾക്ക് ഉറക്കവും ഉള്ളിൽ ഉമ്മിയുടെ കൂട്ടുമാണ്.

പിന്നെയും അവൻ കരച്ചിൽ പോലെ കണ്ണീർ പൊഴിക്കാതെ കരായറുണ്ട്. ഓരോന്നിനും അവൾക്ക് ഉത്തരങ്ങളുണ്ട് വിശപ്പ്, ഉറക്കം, അങ്ങനെ പലതുമാവും. തൊട്ടിലിൽ കിടന്നു കരഞ്ഞാൽ വാപ്പിയെ അവന് മതിയാവില്ല. ഉമ്മിയുടെ താളവും ലയവും അവന്ന് നല്ല പോലെ അറിയാം. ആ താളം മാറിയാൽ അവൻ കണ്ണ് തുറന്നു നോക്കും.

ഐഡിയൽ പബ്ലിക്ക് ലൈബറി | ഈരാറ്റുപേട്ട

ഒരു പുസ്തക ലൈബറി: എന്നതിൽ ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ചു വെക്കുന്ന മാന്ത്രിക ചെപ്പ് പോലെയാണ്.ഒരു വായനക്കാരൻ അതിലെ അത്ഭുത ലോകം കാണാൻ ശ്രമിക്കുന്നയാണ് ആ ലോകം ഇത്തിരി വായനയെ സ്നേഹിക്കുന്ന ഒരാൾ കാണാൻ ശ്രമിക്കുന്നു. അത് കാഴ്ച്ചയിൽ എത്തിക്കാൻ ഒരു ശ്രമം

ഐഡിയൽ ലൈബറി കാണാൻ

Sunday, January 27, 2019

ലഹരി വിരുദ്ധ ചിന്തകൾ വെറും നേരം കൊല്ലികളൊ..?

ലഹരി വിരുദ്ധ ചിന്തകൾ വെറും നേരം കൊല്ലികളൊ..?

ലഹരി ഉപയോഗിക്കാത്ത സമൂഹം ലഹരി ഉണ്ടാക്കുന്ന വിപത്തിൽ 100% ബോധ്യം ഉള്ളവരാണ്. അതാണ് അവർ മാറി നിൽക്കുന്നത്.

നാട്ടിൽ ഉള്ള ആരേലും അറസ്റ്റ് ചെയുബോൾ നമ്മൾ അവർക്ക് എതിരെ തിരിയും. ബോധവത്കരണ ആവശ്യം പറയും. പിന്നെ മറക്കും.

ബോധം ഉള്ളവർക്ക് മാത്രമുള്ള കാര്യമാണ് ബോധവത്ക്കരണം കൊണ്ട് ബോധം വെക്കു. ലഹരിയിൽ മുങ്ങി കിളി പാറി നില്കുന്നവന്ന് എന്ത് ബോധം. വത്കരണം

ഗാന്ധിയൻ രീതിയിൽ ഉപദേശം കൊണ്ട് മാറ്റം ഉണ്ടാവുമായിരുന്നു എങ്കിൽ സിഗരറ്റ് പാക്കിന്റെ പുറത്തെ പടം കണ്ടാൽ പിന്നെ ആരും സിഗരറ്റ് വലിക്കില്ലയിരുന്നു.

ഇന്നി കഞ്ചാവ് തുടങ്ങിയ ലഹരി വിൽപന കാരനെ നാട്ടുകാർ ചേർന്ന് ഗാന്ധി വടി കൊണ്ട് സത്കരിച്ചാൽ നിയമം അവനെ പ്രതിയാകും.

പിന്നെ സാധരണകാർക്ക് ചെയ്യാൻ കഴിയുന്നത് എന്താണ്.

ഇന്നിയും ഉത്തരം ലഭിക്കേണ്ട വിഷയം

പൊലീസിന് വിവരം നൽകുക എന്നത് കൊണ്ട് അവർ അറസ്റ്റ് ചെയ്യും. നല്ലത്...... അറസ്റ്റിലായ മഹാൻ ഏതോ ട്യൂർ പോകുന്ന ഭാവത്തിൽ പൊലിസിന്റെ കൂടെ നടക്കും കോടതിയിലും മെഡിക്കൽ എടുക്കാൻ ആശുപത്രിയിലും. ( അല്പം മുൻപ് പാലാ താലൂക്ക് ആശുപത്രിയിൽ കണ്ടിരിന്നു ) രണ്ട് ആൾ ജാമ്യത്തിൽ വീണ്ടും പുറത്ത് വിഹാരം. ആസനത്തിൽ മുളച്ച ആൽ പോലെ അവന് ഇതേകെ എന്ത്. വീണ്ടും പുറത്ത് കഥ തുടരുന്നു.

വൽകഷ്ണം : പോലീസ് സംവിധാനതിന് മാത്രമാണ് ഈ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയു. അവർക്ക് സഹായവും സഹകരണവും ഉണ്ടാക്കുക. ജാമ്യം എടുക്കാനോ ഒത്താശ പറയാനോ ആരും നാട്ടിലും വീട്ടിലും ഇല്ലാ എന്ന അവസ്ഥ വരണം.

( ഉറ്റവൻ പ്രതി ആയാൽ. ഉറ്റവർക്ക് അവനെ കണ്ടില്ല എന്നു നടിക്കാൻ കഴിയില്ല എന്നത് ലോക സത്യം)

ആർക്കും പറയാവുന്ന ഉപദേശം : നന്മ നിറഞ്ഞ ജീവിതം ലഹരിയായി കാണുക. അതിന്റെ പുറകെ പോവുക പിന്നെ വേറെ ലഹരികൾ വേണ്ടി വരില്ല.

Wednesday, January 16, 2019

പേരക്കയുടെ രുചിയെ എങ്ങനെ പറയാം

കയ്പ്പ് നിറഞ്ഞ മധുരമോ. അതോ പച്ചപ്പ് നിറഞ്ഞ മധുരമോ. പഴ കടകളിലും ചിലപ്പോൾ വഴി കച്ചവടക്കാരുടെ കൂടകളിലും കാണുന്ന പേരക്ക.

ഒരുപാട് കായി ഭലം താരത്തെ വീടിന്റെ ഓരം ചേർന്ന് വീട്ടിലെ ഒരു അംഗതെ പോലെ വീട്ടിലെ ഓരോരുത്തരേയും അറിഞ്ഞും മനസിലാക്കിയും വല്ലപ്പോഴും ലഭിക്കുന്ന ഒരു പേരക്ക. നാവിൽ രുചികരമായ അനുഭവമാണ്. ഓർമകളിലെ ഇന്നലെകളിൽ   നാടൻ രുചികൾ മടക്കി നൽകിയ ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പിടി നിനവുകൾ മടക്കി നൽകി.

ഏറെ നാളത്തെ പരിചയം പുതുക്കാൻ വന്ന ചങ്ങായി ആണ് എനിക്ക് ഈ പേരക്ക. കണ്ടതെ ഒരു കടി കടിച്ച ആവേശവും പിന്നീട് യുക്തിയെ കൂട്ടുപിടിച്ചപ്പോൾ മൂന്നാമത് ഒരു കടിക്കുന്നതിന് മുൻപ് പോക്കറ്റിൽ കിടന്ന മൊബൈൽ ചിത്രം പകർത്തി.

നാളെയുടെ ഡയറി കുറിപ്പിൽ ഓർമതൻ മയിൽപീലി ആവാൻ ഒരു ചിത്രം ബാക്കിയിരിക്കട്ടെ. ഇന്നി എന്ന് നാവുകൾ ഈ രുചി രുചിക്കും.