Popular Posts

Saturday, April 29, 2017

ഒരു സ്വാപ്നം പോലെ-വന്നു കയറിയ യാത്ര (കൊല്ലത്ത് ഒരു രാത്രി )

കുറച്ച് ദിവസങ്ങളായി പഴയ കലാലയ നാളുകൾ മനസിൽ കുളിർമഴയായി പെയ്ത് തുടങ്ങിയിട്ട്.

വിരസമായ ഓഫീസ് സായന്യത്തിൽ പെട്ടന്നാണ് ബാസിത്തിന്റെ കോൾ എന്നെ തേടി എത്തുന്നത്. നാളെ ജോമോന്റെ ബർത്ത് ഡേയ് ആണ്. 169 km ദൂരെ ആണ് അവൻ താമസിക്കുന്നത്. ഈ അടുത് അവന്റെ വിവാഹം കഴിഞ്ഞു. അല്പം സെൻസെഷണൽ ആയിരുന്നു. രജിസ്റ്റർ കച്ചേരിയിൽ ഒപ്പിട്ട്. രണ്ടും ജീവിതം തുടങ്ങി. അക്ഷര എന്റെയും അവന്റെയും ഞങ്ങളുടെ എല്ലാവരുടെയും ജൂനിയറും കോമൺ ഫ്രണ്ടുമാണ്. അവരെ ഒന്ന് കാണാൻ പോകണം എന്ന് കുറച്ചായി ആഗ്രഹിക്കുന്നു. എല്ലാ കൂട്ടുകാരുമായി ഒന്ന് പഴയ കലാലയ നാളുകൾ പോലെ ഒന്ന് ഒരുമിച്ച് കൂടണം അതാണ് ആഗ്രഹം. അതിന് ഒരു കാരണമായി മനസ് കണ്ടെത്തിയതാവാം ഇങ്ങനെ ഒരു സന്ദർശനം. ബാസിത് വിളിച്ചപ്പോൾ മറുത്തൊരു ചിന്തക്ക് സാധ്യത ഇല്ലായിരുന്നു. നാളെ ജോലിക്ക് കയറണം എന്നത് പോലും ഒരു പ്രേശ്നമല്ലയിരുന്നു. 4 വ്യത്യസ്ത കമ്പനികളിൽ ഉത്തരവാദിത്ത ജോലികൾ നിർവഹിക്കുന്ന ഞങ്ങൾക്ക് അങ്ങനെ ലീവ് എടുത്തു മാറി നിൽക്കാൻ കഴിയുകയുമില്ല.

ഗൂഗിൾ മാപ്പിൽ കയറി ട്രാവലിങ് സമയം നോക്കി ദൂരം ഒരു പ്രശ്നമല്ലാ. നാളെ രാവിലെ ജോലിയിൽ കയറാൻ തിരിച്ച് എത്തുന്നത് പ്ലാൻ ചെയ്യാൻ ആണ് ഈ സമയ അനേഷണം. ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ജോമിയെ വിളിച്ചു. അവന്റെ ഡ്യൂട്ടി കഴിഞ്ഞു അവൻ ഇറങ്ങും ഞാൻ ജൈസന്റെ റൂമിൽ ഉണ്ടാവും എന്നറിയിച്ചു.  വാഹനം ചെറിയ കിലോമീറ്റർ ലക്ഷ്യമാക്കി കുതിച്ചു തുടങ്ങിയപ്പോൾ മനസ് മൂന്ന് വർഷങ്ങൾ അപ്പുറത്തേക്കാണ് യാത്രയായത്. ഓർമ്മകളുടെ ആ സുന്ദര കലാലയ ദിനങ്ങൾ തേടി മനസ് യാത്ര തുടങ്ങിരുന്നു.

എല്ലാവര്ക്കും അവരുടെ കലാലയ നാളുകൾ പ്രിയപ്പെട്ടത് തന്നെയാവും. ഞങ്ങൾക്കും അങ്ങനെ തന്നെ ലഹരികൾ നുരഞ്ഞു പൊങ്ങിയ കുത്തഴിഞ്ഞ ക്യാമ്പസ് ഓർമ്മകൾ അല്ലാ. പകരം അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടികളുടെ ഓർമകളാണ്. കഴിവുകൾ തികഞ്ഞവരല്ലെങ്കിലും എല്ലാ മേഖലയിലും കഴിയുന്ന രീതിയിൽ ഒപ്പം ചേരണം എന്നാ ചിന്തയിൽ ആ തമിഴ് മണ്ണിൽ എത്തിയവരാണ് ഞങ്ങൾ. പഠനം, പാട്ട്, ഡാൻസ്, സ്പോട്സ്, സോർട് ഫിലിം, ഡോക്യൂമെന്ററി അങ്ങനെ ഒരു കലാലയ ജീവിതത്തെ ധാന്യമാക്കുന്ന എല്ലാ മേഖലയിലും ഞങ്ങളുടെ ക്ലസ്സ് അതായത് 7 പേർ. റോള് മോഡലായ ഏഴു പേർ.

ഒരു ക്ലാസിന്ന് തന്നെ NSS ക്യാമ്പിൽ പ്രോഗ്രാം അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുക കോളേജ് ചരിത്രത്തിൽ ആദ്യം. കിട്ടിയ ക്ഷണം അർത്ഥ അർഹിക്കുന്നത് എന്ന് അവരെ ബോധ്യ പെടുത്തിയാണ് ( ഫയർ ഡാൻസ് വരെ അവിടെ കാട്ടി കൊടുത്തു ) അവിടെ നിന്ന് മടങ്ങിയത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സെമിനാറിൽ ഡോക്യൂമെന്ററിക്ക് സമ്മാനം ലഭിച്ചപ്പോൾ. നേരം കളയാൻ മാത്രമല്ല വീഡിയോ എഡിറ്റിംഗ് എന്നത് തിരിച്ചറിവായി. അവിടെ നിന്ന് ലഭിച്ച ഒരു പറ്റം ട്രോഫികൾ ഇന്നും ഫുഡ്സയൻസ് ഡിപ്പാർട്ട്മെന്റിനെ അലങ്കരിച്ചിരിക്കുന്നു. വരുന്ന പുതിയ കുട്ടികൾക്ക് ആവേഷമാവൻ ടീച്ചർ അത് അവിടെ സൂക്ഷിക്കുവാൻ പറയുകയായിരുന്നു. വ്യത്യസ്ത വീടുകളിൽ തനിച്ചിരിക്കുന്നതിലും പോലീമയേറും ആ ട്രോഫികൾ ഒരുമിച്ചിരിക്കുബോൾ

ഓർമകളുടെ തള്ളികയറ്റത്തിൽ വാക്കുകൾ വാചലമായപ്പോൾ ഇതിൽ പത്രങ്ങളായ ഞാൻ, ബാസി, ജോമി ഞങ്ങൾക്ക് എത്ര സമയവും ഈ ഓർമകളിൽ വിരാജിക്കാം. ബോറവില്ല. രണ്ടു വർഷത്തെ ഓർമ്മകൾ മണിക്കൂറിലേക്ക് വഴി മാറുകയാണ്. എന്നാലും പാവം ജെയ്‌സൺ അവനാണ് ഇതിലെ കേൾവികാരൻ. ഒരു കാരുണ്യവും കാട്ടാതെ അവനെ വെറുപ്പിച്ചു. ഒരു വേള അവൻ മനസിൽ ചിന്തിച്ചിരിക്കും പടച്ചോനെ വേണ്ടിയിരുന്നില്ല ഈ കത്തി കേൾക്കാൻ ഇവന്മാരുടെ കൂടെ ഇറങ്ങി പുറപ്പെട്ടല്ലോ. എന്റെ സമീപത്തെ സീറ്റിൽ ഇരുന്നിട്ടും പുറത്തെ വഴിവിളക്കുകളിൽ നിന്ന് ഒഴുകി എത്തുന്ന അരണ്ട വെളിച്ചത്തിൽ അവന്റെ മുഖഭാവങ്ങൾ വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.

11മണിക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തിൽ ജോമോന്റെ വാടക വീടിന്റെ കതകിൽ മുട്ടി. കതക് തുറക്കും എന്ന് കരുതിയ ജോമോന് പകരം അക്ഷരയാണ് വാതിൽ തുറന്നത്. അവൾക്ക് ഈ വരവ് അറിവുണ്ടായിരുന്നു. അവളനല്ലൊ ലൊക്കേഷൻ അയച്ചു തന്നത്. അവിടെ മറ്റൊരു സപ്രസ് കൂടി ഉണ്ടായിരുന്നു. പ്രവാസി ആയാ സഹപാഠി വിനീഷ്. അവൻ നാട്ടിൽ എത്തിയത് പോലും ആരും അറിഞ്ഞിരുന്നില്ല. എല്ലാം ഒളിച്ചു വെച്ച ഒരു അമ്പരപ്പിക്കൽ.  ബഹളങ്ങളും ഒച്ചപ്പാടുമായി നേരം പുലരുവോളം. 2 മണിക്ക് ഞാൻ ഒന്ന് കിടന്നു. കാതുകളിൽ വന്നടിച്ച ശബ്ദമേളങ്ങൾ ഉറക്കം എന്നാ ആവശ്യത്തെ അകത്തി നിർത്തി.

4:30 അലാറം വെച്ചിരുന്നു. അതിന്ന് മുൻപേ ഞാൻ എഴുനേറ്റു. പിന്നെ ലൈറ്റിട്ട് എല്ലാരേയും കുത്തി പൊക്കി അവിടെ നിന്ന് വണ്ടി എടുത്തപ്പോൾ 5:30 അങ്ങോട്ട് പോയപ്പോൾ തന്നെ ജോമി ഏല്പിച്ചിരുന്നു തിരിച്ചുള്ള വണ്ടി ഡ്രൈവിംഗ്. വണ്ടി ഓടി തുടങ്ങിയത് മുതൽ ബാക്കി എല്ലാവരും ഉറക്കം. 8:15 ആയപ്പോൾ കൊച്ചിയിലെ റൂമിൽ എത്തി. സൊ ഫാർ സൊ ഗുഡ് എന്ന് സിനിമ സ്റ്റായിലിൽ പറഞ്ഞു നാലു പേരും നാലു വഴിക്ക് നാലു തിരക്കിലേക്ക് 

വയനാട്

രണ്ടു ദിവസ യാത്രയിൽ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് വയനാട്. കാടും മലയും മണ്ണും വിണ്ണും ദൃശ്യങ്ങളാൽ നിറഞ്ഞു കവിഞ്ഞ മണ്ണ്.

ഏത് തരത്തിൽ താല്പര്യമുള്ള സഞ്ചാരികൾക്കും അവന്റെ അഭിരുചിയെ തൃപ്തി പെടുത്തും വയനാട്. ചാരിത്ര സഞ്ചാരിക്ക് എടക്കൽ ഗുഹയും, പുരാതന ജൈന ക്ഷേത്രങ്ങളും പരിസ്ഥിതി സ്നേഹിക്ക് മുത്തങ്ങയും, തോൽപെട്ടിയും, തുടങ്ങിയ വനങ്ങളും സൂചി പാറ തുടങ്ങി ഒരു പിടി വെള്ളച്ചാട്ടങ്ങളും

റിസോർട്ടുകളും ഹോട്ടലുകളും ഒരുപാടുണ്ട്. അത് കൊണ്ട് തന്നെ താമസ സ്ഥലം ഒരു ബുദ്ധിമുട്ടാവില്ല.

വഴി

തൊടുപുഴ - അങ്കമാലി - തൃശൂർ - കോട്ടക്കൽ - താമരശ്ശേരി ചുരം വഴി വയനാട് ജില്ലയിൽ കടക്കുന്നു

പ്രധാന സ്ഥലങ്ങൾ

ദിവസം 1

ലക്കിടി വ്യൂ പോയിന്റ്റ്
പൂക്കോട്ട് തടാകം
ബാണാസുര സാഗർ ഡാം
എടക്കൽ ഗുഹ
മുത്തങ്ങ
​ബത്തേരി ജൈനക്ഷേത്രം​

മാനന്തവാടിയിൽ ആണ് റൂം എടുതത്ത്. ഇവിടെ നിന്ന് മാനന്തവാടി വരെ 40 km ഉണ്ട്.

ദിവസം 2

തോൽ‌പെട്ടി
കുറുവ ദ്വീപ്
സൂചിപാറ വെള്ളചാട്ടം

പഴശ്ശി ക്ഷേത്രം പോലെ ഒരു പിടി പുരാതന സൃഷ്ഠികളും ഉണ്ട് അവയും സമയം പോലെ സന്ദർശനത്തിൽ ഉള്പെടുത്താവുന്നതാണ്

ഈരാറ്റുപേട്ടയിൽ നിന്നുള്ള യാത്രികൻ കോഴിക്കോട് തങ്ങി ഫ്രഷ് ആയി വയനാട് കാണാൻ ഇറങ്ങുന്നതാവും ഉചിതം. 300 കൂടുതൽ കി മി യാത്ര ചെയ്ത് മടുത്തിരിക്കും. അപ്പോൾ രണ്ട് രാത്രി സ്റ്റേ ആവശ്യമായി വരും. രുചിയുടെ കേന്ദ്രമായ കോഴിക്കോട് ഒരു രാത്രി തങ്ങുന്നതും ഓർമയിൽ സൂക്ഷിക്കാൻ അനുഭവമാവും എന്നതിൽ സംശയമില്ല.

ശുഭ യാത്ര നേർന്നു കൊണ്ട്
- നസിബ്

#എന്റെ_യാത്രകൾ

Friday, April 21, 2017

പോകാം കാൽവരി മൗണ്ട്

പോകാം കാൽവരി മൗണ്ട്

ചെറിയ ഒരു യാത്രക്ക് പറ്റിയ സ്ഥലമാണ് കാൽവരി മൗണ്ട്. ഈരാറ്റുപേട്ടയിൽ നിന്ന് 85 കി മി ദൂരം. ഉച്ചക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ നാലു മാണിയോട് കൂടി കാൽവരിയിൽ എത്താൻ കഴിയും അസ്തമയ സൂര്യനെ കണ്ട് മലയിറങ്ങാം.

ഈ യാത്രയിൽ വഴിയിൽ തന്നെ ഉള്ള ചില മനോഹരമായ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്താം

നാടുകാണി വ്യൂ പോയിന്റ്
കുളമാവ് ഡാം
ഉപ്പുകുന്നു വ്യൂ പോയിന്റ്
കുയിലു മല ( വൈശാലി വ്യൂ പോയിന്റ് )

ഈ സ്ഥലങ്ങൾ എല്ലാം തന്നെ വഴിയിൽ നിന്ന് ഒരു കിലോ മീറ്ററിൽ കുറവ് ദുരത്തിലാണ്.

വഴി = ഈരാറ്റുപേട്ട - മുട്ടം - കുളമാവ് - ചെറുത്തതോണി - കാൽവരി മൗണ്ട് (85 km)

ശുഭ യാത്ര നേർന്നു കൊണ്ട്
നസിബ്

#എന്റെ_യാത്രകൾ

Wednesday, April 19, 2017

ആരോഗ്യ ശീലം പാഠമാക്കം

നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ ?ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവര്ത്തനനത്തിന് സഹായിക്കുന്നത്. ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിന്റെ ആവശ്യമുണ്ട്

മണ്ണും വിണ്ണും മലയും കാണാൻ ഇറങ്ങുന്ന നമ്മൾ ഈ വേനൽ കാലത്ത് ഒരുപാട് വെള്ളം കുടിക്കണം സാധരണ ആരോഗ്യവാനായ ഒരാൾ ദിവസവും 8 ഗ്ലാസ് ശുദ്ധജലം കുടിക്കണം എന്ന് പറയുബോൾ ചൂടും കാറ്റും കൊണ്ട് യാത്ര ചെയുന്ന സഞ്ചാരികൾ അതിലും ഇരട്ടി വെളളം കുടിക്കണം. കുടിക്കുന്ന വെള്ളം ശുദ്ധമായത് ആവണം. അത് സംഭരിച്ചു വെക്കുന്ന ബോട്ടിലുകളും ശുദ്ധമാവനം

നമ്മൾ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന മിനറൽ വാട്ടർ ബോട്ടിലുകൾ എത്രമാത്രം ശുദ്ധമാണ്. അവയിൽ തന്നെ അവയെ വിശ്യാസിക്കാൻ കൊള്ളില്ല എന്ന് പറയുബോഴും നമ്മൾ വീണ്ടും അതിൽ വെള്ളം നിറച്ചു ഉപയോഗിക്കുന്നു. ഇത്തരം ബോട്ടിലുകൾ one time use ആണ്. അത് ഓരോ ബോട്ടിലിലും അടയാള പെടുത്തയിരിക്കുന്നു.

ഇന്നി ഇത്തരം ബോട്ടിലുകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രേശ്നങ്ങൾ

BPA – Bisphenol A or BPA is an estrogen-mimicking chemical that has been linked to a host of serious health problems including:

>Learning and behavioral problems
>Altered immune system function
>Early puberty in girls and fertility problems
>Decreased sperm count
>Prostate and breast cancer
>Diabetes and obesity

If you are pregnant or nursing, your child is also at risk. If you are feeding your baby or toddler from a plastic bottle, switch to glass to avoid BPA contamination.

Phthalates -- Phthalates are widely used in the United States to make plastics like polyvinyl chloride (PVC) more flexible.

>Reduced sperm counts
>Testicular atrophy or structural abnormality
>Liver cancer

മാരക രോഗങ്ങൾക്ക് കാരണം ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ബോട്ടിലുകളുടെ ഉപയോഗം ആണ്. ISI മുദ്ര അടിച്ച വ്യാജ വെള്ള കമ്പനികൾ നാട്ടിൽ ഇടക്ക് പത്ര വാർത്തകളിൽ നിറയുന്നത് നാം വായിക്കാറുണ്ട്. അതായത് നാം ശുദ്ധമായ കുടിവെള്ളം എന്ന് കരുതി കുടിക്കുന്നത് വഴിവക്കിൽ നിന്ന് കുപ്പികളിൽ നിറക്ക പെട്ടത് അന്നാണ് ചുരുക്കം

മാലിന്യം എന്നാ മഹാ വിപത്തും. പ്ലാസ്റ്റിക് മാലിന്യം ട്യൂറിസ്റ്റ് സ്പോട്ടിൽ നിന്ന് ശേഖരിക്കാത്ത ഒരു സഞ്ചാരി യൂണിറ്റും കേരളത്തിൽ ഇല്ലാ. ഇന്നിയും ടൺ കണക്കിന്ന് പ്ലാസ്റ്റിക് മാലിന്യം ഉണ്ട് എന്നത് കൂടി ഓർക്കുക

അറിയാതെ പോവുന്ന അപകടങ്ങളിൽ അല്പം പറഞ്ഞു എന്ന് മാത്രം.

എന്താണ് ഇതിന്ന് പരിഹാരം..?

ഇതിലേക്ക് വെളിച്ചം വീശി കഴിഞ്ഞ ദിവസത്തെ FM കേൾവി. വിത്ത് പേനയുമായി കടന്നു വന്ന ലക്ഷമിയുടെ ആശയം കേട്ടപ്പോൾ കൊള്ളം സഞ്ചാരികൾക്ക് ഇത് കൂടുതൽ ഉപകരമാവും. "വാട്ടർ ഫ്രണ്ട് " എന്നതാണ് പദ്ധതി അതായത് നമ്മൾ ബോട്ടിലുകൾ ഉൾപ്പെടെ കുടിവെള്ളം വാങ്ങുന്നതിന്ന് പകരം നമ്മുടെ കൈയിൽ ഉള്ള അപകട രഹിതമായ ബോട്ടിലുകളിൽ വെള്ളം നിറച് ഉപയോഗിക്കുന്നു. ഇത്തരത്തിൽ കുടി വെള്ളം നൽകുന്ന ആളുകൾ ആണ് " വാട്ടർ ഫ്രണ്ട് "

യാത്രയിൽ നിലവാരമുള്ള അപകടരഹിതമായ ഒരു ബോട്ടിൽ വാങ്ങി ബാഗിൽ സൂക്ഷിക്കാം. വെളളം തീരുന്ന അനുസരിച്ച് ലഭ്യമായ സ്രോതസുകളിൽ നിന്ന് റീ ഫിൽ ചെയാം. നഗരങ്ങളിൽ ആണ് ശുദ്ധജലം കിട്ടാൻ അല്പം ബുദ്ധിമുട്ട്.  കേരള ഗ്രാമങ്ങളിൽ ശുദ്ധമായ കുടിവെള്ളം അത്ര വലിയ വെല്ലുവിളിയല്ല.

ഗ്രാമങ്ങളിൽ പൊതുവെ വീട്ടിൽ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുക ശുദ്ധമായ ജലമാണ്. അതിനാൽ തന്നെ വഴി വഴിവക്കിൽ കാണുന്ന ഏത് വീട്ടിൽ കയറി ഇത്തിരി വെള്ളം ചോദിക്കാനും മടികണ്ട. വെള്ളത്തിന്ന് അങ്ങനെ ജാതിയും മാതാവുമില്ലല്ലോ ആശാന്റെ വരികൾ കൂടി ഒപ്പം ചേർക്കട്ടെ

"ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ

ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ

നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ

ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ
ചോദിക്കുന്നു നീർ നാവു വരണ്ടഹോ

ഭീതി വേണ്ട തരികതെനിക്കു നീ
എന്നുടനേ  കരപുടം നീട്ടിനാൻ

ചെന്നളിന മനോഹരം സുന്ദരൻ
പിന്നെ തർക്കം പറഞ്ഞില്ലയോമലാൾ"

നമുക്ക് മാറാം പുതിയൊരു ശീലത്തിലേക്ക്. അപകട രഹിതമായ രീതിയിലേക്ക്


Thursday, April 13, 2017

തിരഞ്ഞെടുപ്പ്

        ചിന്തകള്‍ അല്പം പഴക്കം ചെന്നതാണ് . പഴയ ചിന്തകള്‍ എന്നിക്ക് എന്നും ഊര്‍ജം നല്കുന്നതാണ്. വാപ്പച്ചി എന്നെ തന്നിച്ചാക്കി അകന്നതിനു മുന്‍പ് ഉള്ള ഒരു തിരഞ്ഞെടുപ്പ് കാലം .കട അവധി ദിവസങ്ങളില്‍ ഉമ്മാമ്മയെ കണ്ണാന്‍ പോകുന്ന പതിവ് ഉന്‍ട് .അന്നും അത് പോലെ യാത്രയായി . വാപ്പച്ചിയുടെ ഹോന്‍ടായില്‍ ഇത്താ പിന്നിലും ഞാന്‍ മുന്നിലും . അന്ന് പതിവില്‍ വിപരീത കഴ്ചകള്‍  എന്നിലെ ആറു  വയസുകാരന് ഹരം നല്കി. റോഡിനു ഇരുവശവും poster നിറഞ്ഞിരുന്നു. വശങ്ങളില്‍ ആള്ളുകള്‍ കുട്ടം കുടി നില്‍ക്കുന്നു . അതിലും രസം നടക്കയില്‍ ആയിരുന്നു ഒരു സൈക്കിള്‍ ബള്‍ബ് കൊന്‍ഡ് അലക്കരിച്ച് ഉയരത്തില്‍ നിര്‍ത്തിയിക്കുന്നു. ആര്‍ക്കും സൈക്കിള്‍ ഓടിക്കാന്‍ നല്‍ക്കാത് എന്താ ...? ആ ചിന്തയാ എന്നെ അലട്ടിയത്.
റഹീം മാമാ ആ ഇലക്ഷനില്‍ മല്‍സരിച്ചിരുന്നു.
അന്നു  നാട്ടില്‍ ഇലക്ഷന്‍ ഒരു ആഘോഷം  ആയിരുന്നു .


ഇന്ന് ആര്‍ക്കും ഒരു സന്തോഷം ഇല്ലാ വിലവര്‍ധവ് ആകും കാരണം.

വാപ്പച്ചിയും റഹീം മാമയും  മറ്റ് പലരും എന്നെ വിട്ട് പേയി. അള്ളാഹു ഏവരുടെയും ഖബര്‍ വിശാലമാക്കി തീര്‍ക്കട്ടെ....ആമ്മീന്‍

Wednesday, April 12, 2017

ഇല്ലിക്കകല്ല്

കോട്ടയം ജില്ലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചരികളുടെ ഇഷ്ട സ്ഥലമായി മാറിയ വേറെ ഒരു സ്ഥലം ഇല്ലാ.

സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരം ( കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല )

സന്ദർശനം നടത്താൻ ഏത് സമയവും അനുയോജ്യം എന്നാലും ശക്തമായ മഴയും ഇടിയും ഉണ്ടാവുന്ന സമയങ്ങൾ ഒഴിവാക്കുക. ഉയരം കൂടുതൽ കാരണം മിന്നൽ ഏൽക്കാൻ സാധ്യത കൂടുതലാണ്.

വഴി


1,  കളത്തുകടവ് - മുന്നിലവ് - ഇല്ലിക്കകല്ല്
2, ഈരാറ്റുപേട്ട - തീക്കോയി - ഇല്ലിക്കകല്ല്
3, ഈരാറ്റുപേട്ട - തലനാട് - ഇല്ലിക്കകല്ല്
4, മേലുകവ് - മേച്ചാൽ - ഇല്ലിക്കകല്ല്
1,4 വഴികൾ തൊടുപുഴ വഴി വരുന്ന സഞ്ചാരികൾകാവും കൂടുതൽ ഉചിതം,

2,3 വഴികൾ പാലാ, കാഞ്ഞിരപ്പള്ളി വഴി വരുന്നവർക്ക്

#എന്റെ_യാത്രകൾ